Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാസപ്പടിക്കേസില്‍ അന്വേഷണം മുടങ്ങരുത്

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 14, 2024, 02:05 am IST
in Editorial

എക്‌സാലോജിക് സൊലൂഷന്‍സും സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതിയും, ഈ അന്വേഷണ പരിധിയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം കേരള ഹൈക്കോടതിയും നിരസിച്ചത് ആരോപണവിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്‌ക്കും വലിയ തിരിച്ചടിയാണ്. എസ്എഫ്‌ഐഒയുടെ അന്വേഷണം തടയാനാവില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടക ഹൈക്കോടതി സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഏജന്‍സി ആവശ്യപ്പെട്ട മുഴുവന്‍ രേഖകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അന്വേഷണം സല്‍പ്പേരിന് കളങ്കം വരുത്തുമെന്നു പറഞ്ഞാണ് കെഎസ്‌ഐഡിസി കോടതിയെ സമീപിച്ചത്. എന്നാല്‍ ശരിയായ അന്വേഷണം നടത്തേണ്ടത് കെഎസ്‌ഐഡിസിയുടെ താല്‍പര്യമല്ലേയെന്ന് ചോദിച്ച കേരള ഹൈക്കോടതി, സ്ഥാപനത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ആവശ്യമാണെന്നു വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. കെഎസ്‌ഐഡിസിയുടെ ഹര്‍ജി സ്ഥാപിതതാല്‍പര്യമാണെന്ന് കോടതിക്ക് തോന്നിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകളായ വീണയുടെ ബെംഗളൂരുവിലെ സ്ഥാപനമായ എക്‌സാലോജിക്ക് സൊലൂഷന്‍സിന് സേവനമൊന്നും നല്‍കാതെ മാസപ്പടി നല്‍കിയ സിഎംആര്‍എല്ലില്‍ കേരളാ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് ഓഹരിയുണ്ട്. ഇക്കാരണത്താലാണ് വീണയ്‌ക്കും മറ്റുമെതിരായ അനേ്വഷണം കെഎസ്‌ഐഡിസിയിലേക്കും നീണ്ടത്.

എക്‌സാലോജിക്കിന്റെ ഉടമയായ വീണ സ്വന്തം നിലയ്‌ക്കും കമ്പനിയുടെ പേരിലും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്നും അനധികൃതമായി പണം കൈപ്പറ്റിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പണം നല്‍കിയ കാര്യം സിഎംആര്‍എല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇടനിലക്കാരായ രാഷ്‌ട്രീയനേതാക്കള്‍ക്കും പണം നല്‍കിയതായി സിഎംആര്‍എല്‍ കമ്പനി അധികൃതര്‍ സമ്മതിക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ ‘പിവി’ എന്ന ചുരുക്ക പ്പേരുകാരനുമുണ്ട്. ഇത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതപ്പെടുന്നു. തെളിവുശേഖരണത്തിന്റെ ഭാഗമായി സിഎംആര്‍എല്ലിലും കെഎസ്‌ഐഡിസിയിലും എസ്എഫ്‌ഐഒ പരിശോധന നടത്തുകയുണ്ടായി. മൂന്നു സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഒരേസമയം നടക്കുന്ന അന്വേഷണം പല വിവരങ്ങളും പുറത്തുകൊണ്ടുവരുമെന്ന ഭയം ആരോപണവിധേയര്‍ക്കുണ്ട്. ഇത് എങ്ങനെയും തടയുകയാണ് ഹര്‍ജിക്കാരുടെ തന്ത്രം. രണ്ട് ഹൈക്കോടതികളും നല്‍കിയ ഉത്തരവുകള്‍ ഇതിന് തിരിച്ചടിയാണ്. രണ്ട് ഉത്തരവുകളും ഒരേ ദിവസംതന്നെയുണ്ടായി എന്നതും ഒരു സവിശേഷതയാണ്. കോടതികളില്‍ ഹാജരാവുന്നതിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിഭാഷകനെ വാദിക്കാന്‍ കൊണ്ടുവന്നിട്ടുള്ളത് പിടിയിലാകുമെന്ന ആരോപണവിധേയരുടെ ഭയത്തെയാണ് കാണിക്കുന്നത്. അധികാര ദുരുപയോഗത്തിലൂടെ സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്ലിന് ആനുകൂല്യം നല്‍കിയെന്നും, ഇതിന്റെ പ്രത്യുപകാരമാണ് മകള്‍ക്ക് ലഭിച്ചതെന്നുമുള്ള വെളിപ്പെടുത്തലുണ്ടായിരിക്കുന്നു. ഇത്തരം നിയമവിരുദ്ധമായ നിരവധി കാര്യങ്ങള്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുണ്ട്.

തനിക്കും മകള്‍ക്കുമെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതുവരെ പറഞ്ഞുപോന്നതിന്റെയെല്ലാം പൊള്ളത്തരം പുറത്താവുകയാണ്. മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും, തന്നോടുള്ള രാഷ്‌ട്രീയ വിരോധംകൊണ്ട് വീട്ടുകാരെ വിവാദത്തിലേക്ക് വലിച്ചിട്ടാല്‍ അംഗീകരിക്കില്ലെന്നുമൊക്കെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ധാര്‍മികരോഷം കൊണ്ടത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും അവകാശപ്പെടുകയുണ്ടായി. എങ്കില്‍പ്പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് സ്വന്തമായി ബിസിനസ് ചെയ്യാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും, ഇതിന്റെ പേരില്‍ യുവസംരംഭകയെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നുമൊക്കെ സിപിഎം വാദിക്കുകയുണ്ടായി. തനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും ഇതേ മകള്‍ ഒന്നും പറയുന്നില്ല, എല്ലാം അച്ഛനെ ഏല്‍പ്പിച്ചിരിക്കുകയാണ്. നികുതിപ്പണം എടുത്ത് കേസ് നടത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയ്‌ക്ക് മാസപ്പടി ലഭിച്ചതെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുണ്ട്. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് മാസപ്പടി ആരോപണം മാധ്യമസൃഷ്ടിയാണെന്ന് പറയുന്ന സിപിഎം അന്വേഷണത്തെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്. മറ്റ് പല അഴിമതിയുടെയും കാര്യത്തിലെന്നപോലെ മകള്‍ മാസപ്പടി കൈപ്പറ്റിയതിന്റെയും കാരണഭൂതന്‍ മുഖ്യമന്ത്രിതന്നെയാണെന്ന് വരുന്നു. അന്വേഷണം സമയബന്ധിതമായി മുന്നോട്ടുപോകാന്‍ അനുവദിക്കുകയും സത്യം വെളിപ്പെടുകയും വേണം. ആരോപണവിധേയര്‍ മുഖ്യമന്ത്രിയും മകളുമായതുകൊണ്ട് അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല.

 

Tags: Veena VijayaninvestigationMasapadi casepinarayi viajayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.