Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദത്തിന്റ വിശ്വമഹാഗുരു ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 09:56 pm IST
in Samskriti

ഡോ. നിശാന്ത് തോപ്പില്‍

 

വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍ സദ്ഗുരു ശ്രീശ്രീരവിശങ്കര്‍ ഫെബ്രുവരിയില്‍ മൂന്നു ദിവസം കേരളത്തിലെത്തുന്നു. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പര്യടനം.

ആത്മീയഗുരുക്കന്മാരുടെയും ഋഷിവര്യന്മാരുടെയും സംഭാവനകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് നമ്മുടെ ഭാരതം. ഭാരതീയ പാരമ്പര്യത്തില്‍ ഗുരുവിന് അതിമഹത്തായ സ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. പ്രപഞ്ചസൃഷ്ടിയുടെ ആദിയില്‍ ഋഷീശ്വരന്മാരിലൂടെ വേദവിജ്ഞാനം പകര്‍ന്നുനല്‍കിയ ഭഗവാന്റെ പരമ്പരയില്‍ ഭാരതത്തിലെ ഓരോ ആദ്ധ്യാത്മികാചാര്യനും വിളക്കിച്ചേര്‍ത്ത കണ്ണികളാകുന്നു.
സദ്ഗുരുക്കന്മാരുടെ അവതാരം അനുസ്യുതം ഇനിയുമിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും.
സനാതനധര്‍മ നിയമമനുശാസിക്കുന്നതും അങ്ങിനെ തന്നെ. ഗുരു വഴികാട്ടിയാണ്, ജ്ഞാനത്തിലേക്കുള്ള, ആനന്ദത്തിലേക്കുള്ള വഴികാട്ടി. ജീവിതത്തിനും വിവേകത്തിനും സ്‌നേഹത്തിനുമിടയില്‍ ഒരാള്‍ക്ക് ദൂരമില്ലാതാവുമ്പോള്‍ അദ്ദേഹത്തെ ഗുരു എന്ന് വിളിക്കുന്നു.

ഒരു പുഴു ശലഭമായി രൂപാന്തരം പ്രാപിക്കുന്നത് വണ്ടുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി കാണുന്ന പ്രാണി സമൂഹമാണ് ശലഭങ്ങള്‍. മുട്ട, പ്യൂപ്പ, പുഴു, ശലഭം എന്നീ നാലു ഘട്ടങ്ങളിലൂടെയാണ് ഒരു ശലഭം പിറക്കുന്നത്. പുഴു എന്ന അവസ്ഥയില്‍ നിന്നത് ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്നത് ദിവസങ്ങളോളം പ്യൂപ്പക്കുള്ളില്‍ ഒതുങ്ങിക്കിടന്നു തപസനുഷ്ഠിച്ച ശേഷമെന്നാണ് ജൈവശാസ്ത്രം വ്യക്തമാക്കുന്നത്. ഒരിക്കല്‍ ഒരു കുഞ്ഞു വിത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന വിത്തുകളാണ് പില്‍ക്കാലങ്ങളില്‍ വന്‍ മരങ്ങളായി പരിണമിക്കുന്നതും. ‘വിത്തില്‍ വൃക്ഷമിരിക്കുന്നു’ എന്നതാവട്ടെ നിഷേധിക്കാനാവാത്ത മറ്റൊരു ശാസ്ത്രസത്യം! ജന്മസിദ്ധി എന്ന പോലെ നാല് വയസ് മുതല്‍ക്കേ വേദമന്ത്രങ്ങളും ഭഗവദ്ഗീതയും കാണാപാഠം ചൊല്ലുന്ന, അസാധാരണ അന്വേഷണബോധവും അനുകമ്പയും കൊണ്ട് രക്ഷകര്‍ത്താക്കളുടെയും ബന്ധുമിത്രാദികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ബാലന്‍ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത് പാപനാശം എന്ന സ്ഥലത്ത് ജനിച്ചു. കെ. എസ്. വെങ്കിടരത്‌നത്തിനും വിശാലാക്ഷിക്കുമാണ് 1956 ല്‍ ആ അത്ഭുത ബാലന് ജന്മം കൊടുക്കാനുള്ള മഹാഭാഗ്യം സിദ്ധിച്ചത്. ആ ബാലനാണ് വിശ്വവ്യാപകമായ ജീവനകലയുടെ അഥവാ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും യോഗാചാര്യനുമായിത്തീര്‍ന്ന സദ്ഗുരു ശ്രീശ്രീരവിശങ്കര്‍!.

വ്യക്തികള്‍ വളര്‍ന്ന് പ്രസ്ഥാനങ്ങളായി പരിണമിക്കാറുണ്ട്. ദൈവത്തിന്റെ വെളിപാട് പോലെ അവര്‍ കാലഘട്ടത്തെയും ചരിത്രത്തെയും പ്രതിനിധാനം ചെയ്തിട്ടുമുണ്ട്. ദൈവത്തിന്റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും വിശിഷ്ടമായ മനുഷ്യനില്‍ നിന്ന് സാത്വിക വിശുദ്ധി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിസ്മയകരമായ ദാര്‍ശനിക പ്രതിഭയാണ് ശ്രീശ്രീരവിശങ്കര്‍.

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യനെ പ്രാകൃതമായ ഭൗതികാവസ്ഥയില്‍ നിന്ന് ധാര്‍മികാവസ്ഥയിലേക്കും അവിടെ നിന്ന് അതിരുകളില്ലാത്ത ആത്മീയ ഔന്നത്യത്തിലേക്കും കൈപിടിച്ചുയര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിലൂടെ ശ്രീശ്രീക്ക് കഴിഞ്ഞതായി ലോകം സാക്ഷ്യപ്പെടുത്തുന്നു. അനന്തമായ, അവിരാമമായ അന്വേഷണത്തില്‍ 1982 ല്‍ പത്തു ദിവസത്തെ അഗാധ മൗനത്തിനു ശേഷം ഗുരുജിക്ക് ലഭിച്ച ദിവ്യമായ വരദാനമാണ് ‘മഹാസുദര്‍ശനക്രിയ’. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഹൃദയം എന്നു പറയുന്നതും ഈ സുദര്‍ശനക്രിയ തന്നെ.

ജ്ഞാനവിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ജനങ്ങളെ ശുദ്ധീകരിച്ചെടുത്ത് സംസ്‌കരിക്കുന്നതാണ് പ്രവാചക ദൗത്യമെങ്കില്‍ ഗുരുജി ചെയ്തുവരുന്നതും ഇതൊക്കെത്തന്നെ. എല്ലാവരെയും സ്‌നേഹിക്കുക, ഒപ്പം അക്രമരഹിതമായ സമൂഹവും പിരിമുറുക്കമില്ലാത്ത മനസും അഴിമതിയില്ലാത്ത ഭരണവും സൃഷ്ടിക്കുക. ഇതാണ് ജീവനകല ലക്ഷ്യമിടുന്നത്. തന്നെ സ്‌നേഹിക്കാന്‍ കഴിയുന്നവനേ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയൂ. ജീവിതം ഒരു കലയാണെന്നും അത് അഭ്യസിക്കാനാവുമെന്നും ഗുരുജി നമ്മെ പഠിപ്പിക്കുന്നു.

അന്യമാവുന്ന ഭാരതീയ സംസ്‌കൃതി, വന്ധ്യമാവുന്ന മൂല്യച്യുതി, വികലമാവുന്ന ധാര്‍മിക ബോധം, തമസ്‌കരിക്കപ്പെടുന്ന സത്യ, സദാചാര നിഷ്ഠകള്‍, വ്യഭിചരിക്കപ്പെടുന്ന ബാല്യം, വന്യമായ സ്ത്രീ പീഡനങ്ങള്‍, കൊലപാതകങ്ങള്‍, സദാചാര ഗുണ്ടായിസങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങളെ വരെ പിച്ചിച്ചീന്തിയെറിയുന്ന  മൃഗീയമായ കാഴ്ചകള്‍, സമൂഹം മാതൃകയാക്കേണ്ടവര്‍ സ്വയം മറന്നു നടത്തുന്ന വാക്‌പോരുകള്‍, വിമര്‍ശനങ്ങള്‍, ലഹരിമരുന്നിന്റെ നീരാളിപ്പിടുത്തത്തിലമരുന്ന കൗമാരം, ബാല്യം, ശിഥിലീകരിക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍… അക്രമം മനുഷ്യന്റെ സഹജ സ്വഭാവമല്ല. ആരും അക്രമിയായി ജനിക്കുന്നുമില്ല.

മനസിലെ പിരിമുറുക്കങ്ങളാണ് അവനെ നിഷേധാത്മകതയിലേക്ക് വലിച്ചിഴയ്‌ക്കുന്നത്. ആധുനിക മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ പരിഷ്‌കൃതനാകുന്നതോടു കൂടി അവന്റെ അന്ത:സംഘര്‍ഷങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വ്യക്തികളിലെ മാനസിക പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നതോടൊപ്പം സമൂഹത്തിലെ അക്രമം, സംഘര്‍ഷം, ലഹരിവസ്തുക്കളുടെ  ഉപയോഗം തുടങ്ങിയവയ്‌ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് 1981 ല്‍ ശ്രീശ്രീ രൂപകല്‍പന ചെയ്തു സ്ഥാപിച്ച പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്.
രോഗശാന്തിയും മാനസികസമ്മര്‍ദ്ദവും ഇല്ലായ്‌മ ചെയ്യാന്‍ ലക്ഷ്യമിടുന്ന ഒരു യോഗ അധിഷ്ഠിത സാങ്കേതികതയാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പരിശീലനം.

Tags: keralaSri Sri Ravi ShankarArt of Living
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.