Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംഭീകരര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ

രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരാണെങ്കിലും ഇവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും വലിയ പങ്കുണ്ട്. ഇവര്‍ നയം മാറ്റിയില്ലെങ്കില്‍ ഇനിയും ആപത്തുകള്‍ ക്ഷണിച്ചുവരുത്തും. ഏതായാലും ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെട്ടത് മതഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് പകരും. രണ്‍ജീത്തിന്റെ ആത്മാവിനോട് ഈ വിധി നീതി പുലര്‍ത്തുന്നു. ആ കുടുംബത്തിന്റെ തീരാവേദനയ്‌ക്ക് ആശ്വാസമേകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 05:04 am IST
inEditorial

മനുഷ്യമനഃസാക്ഷിയെ നടുക്കിയ ആലപ്പുഴ രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളായ പതിനഞ്ച് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ക്ക് വധശിക്ഷനല്‍കിയ വിചാരണക്കോടതിയുടെ വിധി അത്യന്തം സ്വാഗതാര്‍ഹവും അങ്ങേയറ്റം മാതൃകാപരവുമാണ്. നിയമവാഴ്ചയിലുള്ള പൗരന്മാരുടെ വിശ്വാസം ഈ വിധി അരക്കിട്ടുറപ്പിക്കുന്നു. ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഇത്രയേറെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത പ്രതികള്‍ക്കും കോടതി വധശിക്ഷതന്നെ നല്‍കിയത് ശ്രദ്ധേയമാണ്. ഒന്നിലധികം പേര്‍ സംഘം ചേര്‍ന്ന് കൃത്യമായ ഉദ്ദേശ്യത്തോടെ നടത്തുന്ന കൊലപാതകത്തില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും അല്ലാത്തവരുമെന്ന വേര്‍തിരിവ് ബാധകമല്ലെന്ന ശിക്ഷാനിയമത്തിലെ വകുപ്പനുസരിച്ചാണിത്. വിചാരണയ്‌ക്കുശേഷം രോഗബാധിതനായ ഈ കേസിലെ പത്താം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍ക്കും വധശിക്ഷതന്നെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗങ്ങളായ പ്രതികള്‍ രാഷ്‌ട്രീയ ശത്രുക്കളെ കൊല്ലാന്‍ അവരുടെ പട്ടിക തയ്യാറാക്കിവച്ചിരുന്നു എന്ന പ്രോസിക്യൂഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോടതി ഈ വാദം നിരസിക്കുകയായിരുന്നു. ഇരയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കൊല നടത്താനുള്ള തീയതി വരെ തീരുമാനിച്ച കേസാണിതെന്ന് കണ്ടെത്തിയാണ് പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്.

ചെകുത്താന്മാര്‍ പോലും അറയ്‌ക്കുന്ന പൈശാചിക കൃത്യമാണ് മതഭീകരവാദം തലയ്‌ക്കുപിടിച്ച ഒരുപറ്റം ചെന്നായ്‌ക്കള്‍ 2021 ഡിസംബര്‍ പത്തൊന്‍പതിന് ചെയ്തത്. ബിജെപി ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ പുലര്‍ച്ചെ സംഘം ചേര്‍ന്നെത്തി വീട്ടില്‍ അതിക്രമിച്ചു കയറി സ്വന്തം അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് അരുംകൊല ചെയ്തത്. ഇരുമ്പുകൂടംകൊണ്ട് തല തകര്‍ത്തതിനാല്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു. തടുക്കാന്‍ ചെന്ന വൃദ്ധമാതാവിനും മര്‍ദ്ദനമേറ്റു. കുറെക്കാലമായി ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ സംഘര്‍ഷം കുത്തിപ്പൊക്കുകയായിരുന്നു. അക്രമാസക്തമായ പ്രകടനങ്ങളും കൊലവെറി മുദ്രാവാക്യങ്ങളും മുഴക്കിയ ഇവര്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടി. അരിയും മലരും കുന്തിരിക്കവുമൊക്കെ കരുതിവച്ചുകൊള്ളണമെന്നും, നിങ്ങളുടെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നും കൊച്ചുകുട്ടികളെക്കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ചത് നാട്ടിലെമ്പാടും ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായാണ് രണ്‍ജീത് ശ്രീനിവാസനെ കൊലചെയ്തതും. തങ്ങള്‍ക്ക് കൊലപ്പെടുത്താനുള്ള രാഷ്‌ട്രീയ എതിരാളികളുടെ വിവരങ്ങള്‍-അവരുടെ വീടുകളിലേക്കുള്ള വഴിയും ബന്ധുക്കളെക്കുറിച്ചും മറ്റും- ശേഖരിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ച് ഭീതി വിതയ്‌ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഈ മതഭ്രാന്തന്മാര്‍ ശ്രീനിവാസന്റെ ജീവനെടുത്തത്.

ഇതരമതസ്ഥര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുകയും, നിയമവാഴ്ചയെ അംഗീകരിക്കാത്തവരുമായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ മതഭീകരരെ തുടക്കത്തില്‍ തന്നെ നിലയ്‌ക്കുനിര്‍ത്തിയിരുന്നെങ്കില്‍ ഈ അരുംകൊല സംഭവിക്കില്ലായിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരതന്നെ ഇവര്‍ നടത്തിയിട്ടും പോലീസ് ഇവര്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നു. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സിപിഎമ്മില്‍ നുഴഞ്ഞുകയറിയ ഈ ഭീകരര്‍ ആ പാര്‍ട്ടിയുടെ പല നേതാക്കളെയും വിലക്കെടുക്കുന്ന സ്ഥിതി വന്നു. തൊടുപുഴയില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുള്‍പ്പെടെ മതപരമായ ശിക്ഷകള്‍ രാഷ്‌ട്രീയ സംഘട്ടനങ്ങളായി കാണുകയാണ് സിപിഎമ്മും മറ്റും ചെയ്തത്. ഇത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുകയും, അരുംകൊലകളുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ രാഷ്‌ട്രീയ പ്രതിയോഗികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരിടാന്‍ ഇസ്ലാമിക ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന നയം സിപിഎം സ്വീകരിച്ചു. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരാണെങ്കിലും ഇവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും വലിയ പങ്കുണ്ട്. ഇവര്‍ നയം മാറ്റിയില്ലെങ്കില്‍ ഇനിയും ആപത്തുകള്‍ ക്ഷണിച്ചുവരുത്തും. ഏതായാലും ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെട്ടത് മതഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് പകരും. രണ്‍ജീത്തിന്റെ ആത്മാവിനോട് ഈ വിധി നീതി പുലര്‍ത്തുന്നു. ആ കുടുംബത്തിന്റെ തീരാവേദനയ്‌ക്ക് ആശ്വാസമേകും. പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഈ സംഘടന പ്രവര്‍ത്തിക്കുന്നത് നിസ്സാരമായി കാണാനാവില്ല. ഇവര്‍ക്കെതിരായ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

Tags: sdpiPopular Front Of IndiaRanjith Srinivasanmuder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.