Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനയുടെ ഹുങ്കിന് തായ്‌വാന്റെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 03:29 am IST
in Editorial

തായ്‌വാനിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അഥവാ ഡിപിപിക്ക് മൂന്നാമതും അധികാരം ലഭിക്കാനിടയാക്കിയിട്ടുള്ളത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയെ വല്ലാതെ അമര്‍ഷംകൊള്ളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഡിപിപി പരാജയപ്പെടുമെന്നും, തങ്ങളുടെ കളിപ്പാവയായ കെഎംടി പാര്‍ട്ടി അധികാരം പിടിക്കുമെന്നുമായിരുന്നു ചൈനയുടെ കണക്കുകൂട്ടല്‍. ഇത് പാടേ തെറ്റിക്കുന്നതാണ് ഡിപിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, ചൈന സ്വന്തം ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള വില്യം ലായുടെ ഉജ്വല വിജയം. തായ്‌വാന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലായ്‌ക്ക് നാല്‍പ്പതു ശതമാനം വോട്ടു ലഭിച്ചത് ചൈനയെ അമ്പരിപ്പിച്ചിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ ജനാധിപത്യ സമൂഹങ്ങളുടെയും വിജയമെന്നാണ് നിലവില്‍ തായ്‌വാന്റെ വൈസ് പ്രസിഡന്റായ ലായ് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. തായ്‌വാനെ ബലംപ്രയോഗിച്ചു ചൈനയോട് ചേര്‍ക്കുമെന്ന് ആ രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം നിരന്തരം ഭീഷണി മുഴക്കുന്നതിനിടെയാണ് ഇതിനെ എതിര്‍ക്കുന്ന പാര്‍ട്ടിക്കും നേതാവിനും വിജയം ലഭിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനെ ചൈന തുടര്‍ച്ചയായി എതിര്‍ക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തുപോരുകയാണ്. തങ്ങളെ അനുകൂലിക്കുന്ന പാര്‍ട്ടികളെ ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച് അധികാരത്തിലേറ്റാനാണ് ചൈനീസ് ഭരണകൂടം തായ്‌വാനില്‍ ശ്രമിച്ചുപോരുന്നത്. ഇതിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം.

തയ്‌വാനിലെ തെരഞ്ഞെടുപ്പ് ഫലത്തെ ജനാധിപത്യത്തിന്റെ വിജയമായിക്കണ്ട് ലോകരാജ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളും ചൈനയെ അരിശംകൊള്ളിക്കുകയാണ്. വോട്ടവകാശമുള്ളവരില്‍ എഴുപത്തിരണ്ട് ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ തങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് തുടര്‍ച്ചയായി മൂന്നാമതും അധികാരം ലഭിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ ചൈനയ്‌ക്ക് കഴിയുന്നില്ല. തായ്‌വാനിലെ ജനാധിപത്യവ്യവസ്ഥിതിയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നതെന്നു പറഞ്ഞുകൊണ്ടാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ വക്താവ് തായ്‌വാനിലെ ജനങ്ങളെയും ജനവിധിയെയും പ്രശംസിച്ചിരിക്കുന്നത്. അനൗദ്യോഗിക അമേരിക്കന്‍ പ്രതിനിധിസംഘം തായ്‌വാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അനുകൂലമായ ജനവിധി ആ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. തായ്‌വാനുമായി സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം മാത്രമേ സ്ഥാപിക്കൂവെന്ന അമേരിക്കന്‍ നിലപാടിന് വിരുദ്ധമാണ് ഡിപിപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി കഴിഞ്ഞു. തായ്‌വാന്റെ ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതികരിച്ച ഇംഗ്ലണ്ടിനെയും ചൈന വിമര്‍ശിക്കുകയാണ്. തെറ്റായ കാര്യമാണ് ഇംഗ്ലണ്ട് ചെയ്യുന്നതെന്നും, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള വാക്കുകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് ചൈനീസ് എംബസി പറഞ്ഞിരിക്കുന്നത്. നിര്‍ണായക പങ്കാളിയും പ്രധാന സുഹൃത്തുമെന്ന് വിശേഷിപ്പിച്ചുകൊണ്ട് തായ്‌വാനിലെ ഡിപിപി വിജയത്തെ ജപ്പാന്‍ പ്രശംസിച്ചതും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഗുരുതര ഇടപെടലായാണ് ചൈന കാണുന്നത്.

അയല്‍രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്തി സ്വന്തം ആധിപത്യം അടിച്ചേല്‍പ്പിക്കുകയെന്നതാണ് ചൈനയുടെ നയം. ഇതിന് വഴങ്ങാത്തവരെ പലവിധത്തില്‍ ദ്രോഹിക്കുകയും ചെയ്യും. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളെ സ്വാധീനിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയെന്നതും ചൈനയുടെ വിദേശനയത്തിന്റെ ഭാഗമാണല്ലോ. പാകിസ്ഥാന്‍, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ ചൈന ദുഷ്ടലാക്കോടെ ഇടപെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്റെ പേരില്‍ മാലദ്വീപിലെ ഭരണാധികാരികള്‍ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസ്താവനയ്‌ക്കു പിന്നില്‍പ്പോലും ചൈനയാണ്. ഈ സാഹചര്യത്തിലാണ് തായ്‌വാനിലെ ജനത ചൈനയ്‌ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. ഖനിത്തൊഴിലാളിയുടെ മകനായി ജനിക്കുകയും, പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ഡോക്ടറാവുകയും, അതിനുശേഷം ജനസേവനത്തിനുള്ള മാര്‍ഗമെന്ന നിലയ്‌ക്ക് രാഷ്‌ട്രീയരംഗത്ത് പ്രവേശിക്കുകയും ചെയ്തയാണ് വില്യം ലായ്. ‘കുഴപ്പക്കാരനായ’ വില്യമിനെ എന്നും ശത്രുപക്ഷത്തു കണ്ടിരുന്ന ചൈന ഈ നേതാവ് തെരഞ്ഞെടുപ്പില്‍ ജയിച്ചുവരാതിരിക്കാന്‍ എല്ലാ കുതന്ത്രങ്ങളും പയറ്റി. ഇതിനെയൊക്കെ അതിജീവിച്ച് വിജയിക്കാന്‍ കഴിഞ്ഞത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാണ്. ഇതിന്റെ പകവീട്ടാന്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കാതിരിക്കില്ല. പക്ഷേ ലോകത്തിനു മുന്നില്‍ പുതിയ വല്യേട്ടന്‍ ചമയുന്ന ചൈനയ്‌ക്ക് കുഞ്ഞുരാജ്യമായ തായ്‌വാന്‍ നല്‍കിയത് ശക്തമായ തിരിച്ചടിയാണ്. അമേരിക്കയ്‌ക്ക് വിയറ്റ്‌നാം എന്നപോലെയാവും ഭാവിയില്‍ ചൈനയ്‌ക്ക് തായ്‌വാന്‍. ജനാധിപത്യത്തിന്റെ വിജയം അത് എത്ര ചെറുതായാലും സ്വേച്ഛാധിപത്യത്തിനുള്ള മറുപടിയാണ്.

 

Tags: chinaTaiwan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.