മാഞ്ചസ്റ്റര്‍: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ വലിയ അല്‍ഭുത കുതിപ്പല്ല സെപയിന്‍കാരന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി നടത്തിവരുന്നത്. പക്ഷെ അവര്‍ ഫൈനലുകള്‍ ജയിക്കുന്നുണ്ട്. ടൈറ്റിലുകള്‍ നേടിയെടുക്കാന്‍ പഠിച്ചവരാണ്. അത് നന്നായി പരിശീലിച്ചാണ് ടീം കളത്തിലിറങ്ങുന്നത്. അത് നന്നായി കണ്ടറിഞ്ഞ വര്‍ഷമാണ് കഴിഞ്ഞ രാത്രിയോടെ കടന്നുപോയ വര്‍ഷം.
പ്രധാനപ്പെട്ട കിരീടങ്ങള്‍ സ്വന്തമാക്കിയതിന് മുമ്പും ശേഷവും എന്ന നിലയില്‍ സിറ്റിയുടെ പ്രകടനത്തെ വിലയിരുത്താം. നിലവിലെ സീസണില്‍ സിറ്റി വമ്പന്‍ റിക്കാര്‍ഡ് പേറി നില്ക്കുന്ന ടീമിന്റെ തകര്‍പ്പന്‍ പ്രകടനമല്ല നടത്തിവന്നിരിക്കുന്നത്. പോയ സീസണില്‍ പ്രീയിര് ലീഗ് ടൈറ്റില്‍, എഫ് എ കപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടുന്നതിന് ഒന്നോ രണ്ടോ മാസം മുമ്പ് മാത്രമാണ് സിറ്റിയുടെ തകര്‍പ്പന്‍ ഫിനിഷിങ് പ്രകടമായത്. കഴിഞ്ഞ ജനുവരിയില്‍ ആഴ്സണലിന്റെ കുതിപ്പിന് പിന്നിലായിരുന്നു സിറ്റിയുടെ സ്ഥാനം. പതുക്കെ മാര്‍ച്ച് മാസത്തോടെയാണ് സിറ്റി പോയിന്റുകളിലെ അക്കം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ തുടങ്ങിയത്.
ചാമ്പ്യന്‍സ് ലീഗ് ടൈറ്റലോടെ അപൂര്‍വ്വമായ ട്രെബിള്‍ ടൈറ്റില്‍ നേടുന്ന ടീമായി സിറ്റി മാറി. പിന്നീട് അടുത്ത സീസണ് ലീഗ് ആരംഭിച്ചു. അതുതമുതല് ഇതുവരെ വലിയ ഗംഭീര പ്രകടനമൊന്നും സിറ്റി നടത്തിയിട്ടില്ല. എന്നാല്‍ വലിയ തോല്‍വികളും നേരിട്ടിട്ടില്ല. 2023 പൂര്‍ത്തിയാകുമ്പോള്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കി ടീം പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ട്രെബിള്‍ ടൈറ്റില്‍ നേട്ടത്തിന് പിന്നാലെ യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. വര്‍ഷം അവസാനത്തോടടുക്കുമ്പോള്‍ ക്ലബ്ബ് ലോകകപ്പ് കൂടി നേടി പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് കിരീടം നേടുന്ന ചരിത്രത്തിലെ ഏക ഇംഗ്ലീഷ് ടീം എന്ന പട്ടം നേടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: