Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കണ്ണിലും കണ്ണായ സംഗീതം…..

ഇരുട്ടിന്റെ വഴിയെ സഞ്ചരിക്കുമ്പോള്‍ പുതിയ ലോകത്തെ കാണിച്ചുതന്ന സ്വരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാണ് വേലായുധനിഷ്ടം. അമ്മയാണ് വേലായുധന്റെ ഉള്ളിലെ പാടാനുളള കഴിവിനെ ആദ്യം തിരിച്ചറിയുന്നത്.

വൈഷ്ണവി സിന്ധു by വൈഷ്ണവി സിന്ധു
Dec 23, 2023, 08:56 pm IST
in Varadyam

കാഴ്ചയുള്ള ലോകം എങ്ങനെയെന്നറിയില്ല. പക്ഷേ എന്റെ ഈ ലോകം സംഗീതത്താല്‍ പരമസുന്ദരമാണ്. കൊല്ലം അഞ്ചാലുംമൂട് ചിറ്റയം സ്വദേശിയും ഗായകനുമായ വേലായുധന്റെ വാക്കുകളാണിത്. ജന്മനാ കാഴ്ചയില്ലാത്ത വേലായുധന്റെ ചെറുപ്പത്തില്‍ എപ്പഴോ ഒപ്പം കൂടിയ കൂട്ടുകാരനാണ് സംഗീതം. ഇരുട്ടിന്റെ വഴിയെ സഞ്ചരിക്കുമ്പോള്‍ പുതിയ ലോകത്തെ കാണിച്ചുതന്ന സ്വരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാണ് വേലായുധനിഷ്ടം. അമ്മയാണ് വേലായുധന്റെ ഉള്ളിലെ പാടാനുളള കഴിവിനെ ആദ്യം തിരിച്ചറിയുന്നത്.

16-ാം വയസിലാണ് വേലായുധന്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. പെരുമണ്‍ ഗംഗാധരനാണ് ആദ്യഗുരു. ഗായികയായ സഹോദരി സുജാതയ്‌ക്കൊപ്പം 1990കളില്‍ കച്ചേരി നടത്താന്‍ തുടങ്ങി. കൊല്ലം പെരുമണ്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. ചിറ്റയം ചെറുകര ഭദ്രാദേവി ക്ഷേത്രം കുടുബ ക്ഷേത്രമാണ്. ക്ഷേത്രത്തോട് ചേര്‍ന്നാണ് വീടും. ഇഷ്ടദേവതയായ ദേവിയുടെ ഗീതങ്ങള്‍ പാടാനാണ് ഏറെയിഷ്ടം.

ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ചെങ്കിലും ഇടയ്‌ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. എസ്എസ്എല്‍സി പ്രൈവറ്റായി എഴുതി പാസായി. 1991ല്‍ എസ്ബി സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ സംഗീതം അഭ്യസിച്ച് ഫസ്റ്റ് ക്ലാസോടുകൂടി പാസായി.

20-ാം വയസില്‍ സംഗീത ക്ലാസുകള്‍ എടുത്തു തുടങ്ങി. കൊവിഡ് കാലഘട്ടത്തില്‍ പാട്ടിന് വരികള്‍ ചിട്ടപ്പെടുത്തിയും സംഗീതത്തില്‍ പുതിയ പഠനങ്ങള്‍ നടത്തിയുമായിരുന്നു സമയം ചെലവഴിച്ചത്. ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞന്‍ ഡോ. ബാലമുരളി കൃഷ്ണയാണ്. അദ്ദേഹം ശാസ്ത്രീയ സംഗീതത്തിന്റെ സമ്പ്രദായ രീതി മരിക്കുംവരെ കൊണ്ടുനടന്നിട്ടുണ്ടെന്നും പുതുമയുള്ള രാഗങ്ങള്‍ കണ്ടെത്താറുണ്ടായിരുന്നെന്നും വേലായുധന്‍ പറഞ്ഞു.

യുവഗായകരില്‍ ശ്രേയാ ഘോഷാല്‍, മഞ്ജരി എന്നിവരുടെ പാട്ടുകളോടാണ് താല്‍പ്പര്യം. ഭക്തിഗാനങ്ങള്‍ ആലപിക്കുമ്പോള്‍ താന്‍ പോലുമറിയാതെ പാട്ടില്‍ ഇഴുകി ചേരാറുണ്ട്. വിശ്വമോഹിനി ജഗദംബികേ ദേവി…, അഞ്ജന ശിലയില്‍ ആദിപരാശക്തി…, പമ്പയ്‌ക്ക് പൊന്‍കണി… എന്നീ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ എന്തോ മാന്ത്രികോര്‍ജം അനുഭവപ്പെടാറുണ്ടെന്ന് വേലായുധന്‍ പറയുന്നു.

പരിശുദ്ധ ഭക്തിയുടെ അടയാളമാകാം പാട്ടിലെ ധ്വനിക്ക് മാറ്റുകൂട്ടുന്നത്. ഫഌവേഴ്‌സ് ടോപ്‌സിങ്ങര്‍ പരിപാടിയിലെ കുട്ടികളുടെ പാട്ടുകള്‍ കേട്ടാല്‍ തൊഴുതു പോകുമെന്നാണ് വേലായുധന്‍ പറയുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്നത് സ്വപ്‌നം കാണാന്‍ കഴിയാത്ത അവസരങ്ങളാണെന്നാണ് അഭിപ്രായം.

പണയില്‍ ഗവ. എച്ച്എസ്എസ് സ്‌കൂളില്‍ സംഗീതഗുരുവായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ച വേലായുധന്‍ നിലവില്‍ പനയം നോര്‍ത്ത് ഗവ. എല്‍പിഎസിലാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. 200 കുട്ടികളാണ് നിലവില്‍ പാട്ടു പഠിക്കാനെത്തുന്നത്. വീട്ടിലും സംഗീത ക്ലാസ് നടത്തുന്നുണ്ട്. കുട്ടികള്‍ക്ക് സംഗീതത്തില്‍ ശിക്ഷണം കൊടുക്കുന്നത് വേലായുധന്റെ ഇഷ്ട വിനോദം കൂടിയാണ്.

ശാസ്ത്രീയ സംഗീതത്തിന് പുറമേ നാടന്‍ പാട്ടുകളോട് എക്കാലത്തും വേലായുധന് വാത്സല്യം ഉണ്ട്. കൂടുതലും കലാഭവന്‍ മണിയുടെ പാട്ടുകളാണ് ഇഷ്ടം. ഓടപ്പഴം ‘പോലൊരു പെണ്ണിന്…’ പോലുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ മണിയുടെ ശൈലികളും ഒപ്പിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.

സമാനതകളില്ലാത്ത കലാകാരനെന്നാണ് മണിയെ വിശേഷിപ്പിക്കുന്നത്. കാഴ്ച ശൂന്യമായ ജീവിതത്തെ ഓര്‍ത്ത് ദുഃഖിച്ചിരിക്കാതെ വീട്ടുകാരും കൂട്ടുകാരും തന്റെ ശിഷ്യരുമായും ഫലിതങ്ങള്‍ പറഞ്ഞ് കളിച്ചും ചിരിച്ചുമിരിക്കുന്ന പ്രകൃതക്കാരാനാണ് വേലായുധന്‍.

പാട്ട് ഉള്‍പ്പടെ ഏതു കാര്യത്തിനും പ്രചോദനവുമായി സഹോദരി സുജാതയും ഒപ്പമുണ്ട്. പാട്ടുകളുടെ വരികള്‍ ഒരു തവണ കേട്ടാല്‍ മതി വേലായുധന് ഹൃദിസ്ഥമാക്കാന്‍. മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകളും നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവും ഒരത്ഭുതം തന്നെയാണ്.

1999ലും 2006 ലും മികച്ച ഗായകനുള്ള കമുകറ ഫൗണ്ടേഷന്‍ അവാര്‍ഡും 1998 ല്‍ ഫൈനാന്‍സ് സൊസൈറ്റി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പുനര്‍ജനിക്കുമെന്ന ആശയം സത്യമാണെങ്കില്‍ അടുത്ത ജന്മത്തിലും ഒരു സംഗീതജ്ഞനാവാനാണ് തനിക്കിഷ്ടമെന്നാണ് വേലായുധന്റെ അഭിപ്രായം.

ഇതിനൊപ്പം ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മ’മെന്ന് വേലായുധന്‍ പാടി ച്ചേര്‍ത്തു. സംഗീതം ലോകത്തിലെ ഔഷധമാണെന്നും സംഗീതത്തെ സ്‌നേഹിക്കുകയും ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്നാണ് പുതുതലമുറയ്‌ക്ക് നല്‍കാനുള്ള വേലായുധന്റെ സന്ദേശം. അച്ചന്‍: പരേതനായ ബാലകൃഷ്ണപിള്ള. അമ്മ: പരേതയായ ഓമന. സഹോദരങ്ങള്‍: ശോഭ, വല്‍സല, ഗീത, സുജാത.

 

Tags: kollamVelayudhanAnjalummooduBlind Musician
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.