Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അഫ്ഗാന്റെ മടക്കം ഉശിരോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 12:37 am IST
in Cricket

ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഭാരതത്തില്‍ 13-ാം ക്രിക്കറ്റ് ലോകകപ്പ് കളിക്കാനെത്തിയ ആറ് ടീമുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം. ഇവരില്‍ ചിലര്‍ പ്രൗഢിയോടെയാണ് ഭാരതം വിടുന്നത്. തലയുയര്‍ത്തിപിടിക്കാവുന്ന ജയക്കണക്കുകള്‍ കൈക്കലാക്കിയാണ് അവരുടെ മടക്കം. ഏഷ്യന്‍ ക്രിക്കറ്റിലെ കരുത്തന്‍ നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇനിയൊരു അട്ടിമറിക്കാരല്ല. ആരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ള വമ്പന്‍മാരായാണ് തിരിച്ചുപോകുന്നത്. ലോകകപ്പിലെ 39-ാം മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ രണ്ട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ഈ ടീം ഒരുപക്ഷെ മറ്റന്നാള്‍ ഭാരതത്തെ വാംഖഡെയില്‍ നേരിടുന്ന എതിരാളികളായേനെ.

ലോകകപ്പ് തുടങ്ങും മുമ്പുള്ള കണക്കുകൂട്ടല്‍ ഹഷ്മത്തുള്ള ഷാഹിദിക്ക് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ടീം നെതര്‍ലന്‍ഡ്‌സിനെ ഉറപ്പായിട്ടും തോല്‍പ്പിക്കും പിന്നെ ബംഗ്ലാദേശിനെയും മെരുക്കാന്‍ പ്രാപ്തിയുണ്ട്, പിന്നെ സാഹസം കാണിക്കുമോയെന്ന സംശയവുമായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് മാന്യമായി തോറ്റു. രണ്ടാം കളിയില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി. മൂന്നാം കളിയില്‍ സാഹസത്തിന് തുടക്കമിട്ടു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് അട്ടിമറിച്ചു.

ആകെ ലോകകപ്പുകളില്‍ ടീം നേടുന്ന രണ്ടാം ജയം മാത്രമായിരുന്നു ഇത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 284 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 215 റണ്‍സില്‍ പുറത്താക്കി സാഹസം തെളിയിച്ചു. 28 റണ്‍സെടുക്കുകയും ഇംഗ്ലണ്ടിന്റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത മുജീബ് ഉര്‍ റഹ്മാന്‍ കളിയിലെ താരമായി. അത് വെറുമൊരു അട്ടിമറിയായിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ ഒരു അട്ടിമറി ടീമും അല്ല. കരുത്തന്മാരെ നേരിടാന്‍ പ്രാപ്തമായ സംഘമെന്ന് അടിവരയിട്ട് പിന്നീട് തുടര്‍ച്ചയായ രണ്ട് വിലപ്പെട്ട വിജയം കൂടി അവര്‍ സ്വന്തമാക്കി. മുന്‍ ലോക ചാമ്പ്യന്‍മാരായ പാകിസ്ഥാനെയും മറ്റൊരു മുന്‍ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെയും സ്‌കോര്‍ പിന്തുടര്‍ന്ന് തോല്‍പ്പിച്ചു.

രണ്ടാമത് ബാറ്റ് ചെയ്തുള്ള വിജയത്തിനും കെല്‍പ്പുണ്ടെന്ന് തെളിയിച്ചതിലൂടെ ലോകക്രിക്കറ്റും ഉള്‍ക്കൊള്ളുകയാണ് അഫ്ഗാന്‍ കരുത്തുറ്റ ടീം എന്ന്. അട്ടിമറി ജയത്തില്‍ അല്‍ഭുതം കണ്ട ടീം പിന്നീട് സെമി സ്വപ്‌നത്തിന് അരികെ വരെ എത്തുന്ന കാഴ്ചയാണ് ലോകകപ്പ് പ്രാഥമിക ഘട്ടം കണ്ടത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ടീം ജയം ഉറപ്പിച്ചതാണ്. പക്ഷെ പരിചയസമ്പത്തും ഇച്ഛാശക്തിയും ഒന്നുചേര്‍ന്ന ഗ്ലെന്‍ മാക്‌സ്‌വെലിന്റെ തകര്‍പ്പന്‍ പ്രകടനം അടുത്ത ദിവസങ്ങളില്‍ വാഴ്‌ത്തപ്പെടുകയായിരുന്നു. ഈ വമ്പന്‍ താരത്തെ പിടികൂടാനുള്ള അവസരങ്ങള്‍ വിട്ടുകളഞ്ഞ് സ്വന്തം കുഴി തോണ്ടിയത് അഫ്ഗാന്‍ ടീം തന്നെയാണ്. പടിക്കല്‍ കലമുടയ്‌ക്കുന്ന വിധത്തിലാണ് ആ വിലപ്പെട്ട ക്യാച്ചുകള്‍ ടീം മിസ്സാക്കിയത്. എന്നാലും മൊത്തത്തിലുള്ള പ്രകടനമികവില്‍ ഉയര്‍ന്ന ഗ്രാഫ് സ്വന്തമാക്കിയാണ് അഫ്ഗാന്‍ ടീം 13-ാം ലോകകപ്പ് വേദിയോട് വിടപറയുന്നത്.

Tags: Afghanistan13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇന്ത്യ മുതൽ മധ്യേഷ്യ വരെ അഫ്ഗാനിസ്ഥാൻ പുതിയ പങ്കാളികളെ തേടി ; വ്യാപാര യുദ്ധത്തിൽ താലിബാൻ പാകിസ്ഥാനിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.