Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങള്‍ പിറന്ന കാലം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 12, 2023, 08:37 pm IST
in Samskriti

വേദങ്ങളുടെ രചനാകാലത്തെപ്പറ്റി പരിചിന്തിക്കാം. ഋഗ്വേദസംഹിതയില്‍ ഓരോരോ ഋഷികള്‍ ദര്‍ശിച്ചതായി പറയപ്പെട്ടിട്ടുള്ള മന്ത്രങ്ങള്‍ യജുസ്സില്‍ ഏതേതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്ന് നിഷ്‌കര്‍ഷയുണ്ട്. അതുകൊണ്ടുതന്നെ ഋഗ്വേദം ആദ്യം ക്രോഡീകരിക്കപ്പെട്ടതാണെന്നും ആകയാല്‍ ആദ്യം രചിക്കപ്പെട്ടതാണെന്നും അനുമാനിക്കാവുന്നതാണ്. ആ നിലയ്‌ക്ക് ഋഗ്വേദത്തിന്റെ രചനാകാലം നിര്‍ണയിക്കുന്നതിനാണ് പണ്ഡിതന്മാര്‍ കൂടുതല്‍ താത്പര്യം പ്രദര്‍ശിപ്പിച്ചത്. അവരുടെ അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട ചിലതുമാത്രം താഴെക്കൊടുക്കുന്നു.

വേദമന്ത്രങ്ങളുടെ രചനാകാലത്തെക്കുറിച്ച് ആദ്യമായി മാക്‌സ്മുള്ളര്‍ ആണ് ഒരഭിപ്രായം പറഞ്ഞുവച്ചത്. അദ്ദേഹം ശ്രീബുദ്ധന്റെ ആവിര്‍ഭാവത്തിന് 800 വര്‍ഷം മുമ്പ്, (അതായത് ക്രിസ്തുവിന് 1300 സംവത്സരങ്ങള്‍ മുമ്പ്) ആയിരിക്കണം ഋഗ്വേദത്തിന്റെ രചനാകാലം എന്ന് അനുമാനിച്ചിരിക്കുന്നു.

ഡോ. അവിനാശ് ചന്ദ്രാ ‘ഋഗ്വേദിക് ഇന്‍ഡ്യാ’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചന കള്‍ കണക്കിലെടുത്ത് (സരസ്വതീനദി ഒഴുകിക്കൊണ്ടിരുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളേയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

വേദങ്ങളില്‍ നിന്നും ബ്രാഹ്മണഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്യോതിഷപരമായ സൂചനകളെയും, ഋതുക്കള്‍ അല്പാല്പമായി പിന്നോക്കം നീങ്ങിമാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളേയും വര്‍ഷാരംഭ നിരീക്ഷണഫലങ്ങളെയും ആധാരമാക്കിയാണ് ലോകമാന്യതിലകനും ജര്‍മ്മന്‍ വിദ്വാനായ യാക്കോബിയും വേദകാലനിര്‍ണയം നടത്തുന്നത്. അവരുടെ അനുമാനം ഇന്നേക്ക് 6000 വര്‍ഷങ്ങള്‍ക്കു മുമ്പാകണം ഋഗ്വേദത്തിന്റെ രചനാകാലം എന്നാണ്. (തിലകന്‍ പറഞ്ഞിരിക്കുന്നത് ഋഗ്വേദകാലം ‘വിക്രമീസംവത്’ ആരംഭിക്കുന്നതിന് 4000 വര്‍ഷം മുമ്പാണെന്നാണ്. ക്രിസ്തുവര്‍ഷാരംഭത്തിന് 57 വര്‍ഷം മുന്‍പാണ് വിക്രമാബ്ദം തുടങ്ങുന്നത്. ക്രിസ്തുവര്‍ഷം 2010 എന്നാല്‍ വിക്രമാബ്ദം 2067 ആണ്. അതനുസരിച്ച് ഋഗ്വേദരചനാകാലം ഇന്നേയ്‌ക്ക് 4000 + 2067 = 6067 വര്‍ഷങ്ങള്‍ മുന്‍പ് ആകുന്നു.) പില്‍ക്കാലത്തു കണ്ടെടുക്ക പ്പെട്ട ശിലാലേഖങ്ങളിലെ ചില പ്രസ്താവങ്ങളും തെളിവുകളും ഈ കാലഗണനയ്‌ക്ക് അനുകൂലമായി കാണപ്പെട്ടിട്ടുണ്ട്. ആ നില യ്‌ക്ക് അതുതന്നെ ഇപ്പോള്‍ ഏറെക്കുറെ സര്‍വസമ്മതയായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണങ്ങള്‍
വേദങ്ങള്‍ക്ക് അനുബന്ധമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയും യജ്ഞങ്ങളെ (യാഗങ്ങളെ അഥവാ വൈദിക ഹോമങ്ങളെ) പറ്റി പ്രതിപാദിക്കുന്നവയുമായ അനേകം ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയെ പൊതുവെ ബ്രാഹ്മണങ്ങള്‍ എന്നാണ് വിളിച്ചു വരുന്നത്. വിവിധ നാമധേയങ്ങളില്‍ അറിയപ്പെടുന്ന ഓരോ ബ്രാഹ്മണവും ഓരോ വേദവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (ഉദാഹരണമായി ഐതരേയ ബ്രാഹ്മണം, സാംഖ്യായന ബ്രാഹ്മണം തുടങ്ങിയവ ഋഗ്വേദീയവും തൈത്തിരീയ ബ്രാഹ്മണം, ശതപഥബ്രാഹ്മണം മുതലായവ യജുര്‍വേദീയവും, ജൈമിനീയ ബ്രാഹ്മണം താണ്ഡ്യമഹാബ്രാഹ്മണം മുതലായവ സാമ വേദീയവും ഗോപഥബ്രാഹ്മണം ആദിയായവ അഥര്‍വവേദീയവും ആകുന്നു.) എന്നാല്‍ വൈദിക യജ്ഞങ്ങള്‍ ലുപ്തപ്രചാരങ്ങള്‍ ആയതോടെ ഇമ്മാതിരി ബ്രാഹ്മണഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലാ തായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു.

വേദങ്ങളിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍ കര്‍മ്മം, ജ്ഞാനം എന്നിങ്ങനെ രണ്ടെണ്ണമാണല്ലോ. കര്‍മ്മം എന്ന വാക്കിന് വൈദിക സാഹിത്യത്തില്‍ പൊതുവേ യജ്ഞകര്‍മ്മമെന്നാണ് അര്‍ത്ഥകല്പന ചെയ്തിട്ടുള്ളത്. (കര്‍മ്മശബ്ദത്തിന്റെ വികസിതമായ ‘പ്രവൃത്തി’ എന്ന അര്‍ത്ഥം പ്രധാനമായും ഗീതയിലും പുരാണങ്ങളിലുമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ആ ഗ്രന്ഥങ്ങളില്‍ ഇപ്പറഞ്ഞ രണ്ടര്‍ത്ഥങ്ങളിലും ‘കര്‍മ്മം’ എന്ന പദം പ്രയോഗിക്ക പ്പെട്ടിട്ടുള്ളതായി കാണപ്പെടുന്നുണ്ട്.) ബ്രാഹ്മണഗ്രന്ഥങ്ങളിലെ മുഖ്യ വിഷയം യജ്ഞക്രിയകളെ (കര്‍മ്മകാണ്ഡ്രക്രിയകളെ) പുരസ്‌കരിച്ചുള്ളതാണെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. അനേകാര്‍ഥ വാചിയായ ബ്രഹ്മം എന്ന വാക്കിന്റെ ഒരര്‍ത്ഥം വേദമെന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ബ്രാഹ്മണം എന്ന ശബ്ദത്തിന് വേദ സംബന്ധിയായ ഗ്രന്ഥം എന്ന് അര്‍ത്ഥം സിദ്ധിക്കുന്നു. അതു നപുംസക ലിംഗവുമാണ്.
(തുടരും)

Tags: HinduismRigvedaശ്രേഷ്ഠം സനാതന പൈതൃകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം, ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ടീസർ പുറത്ത്; ആഗോള റിലീസ് മെയ് 1 ന്

വിഡി സതീശന്റെ അഭിമുഖം നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍,വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനാണ്ആവശ്യപ്പെട്ടത്

16,000 മെട്രിക് ടൺ എൽപിജിയുമായി ജഗ് വസന്ത് ടാങ്കർ ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തി

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

ചില നേതാക്കൾ ലോക്ക്ഡൗൺ ഉണ്ടാകുമെന്നും ഇന്ധനക്ഷാമമുണ്ടാകുമെന്നും പറയുന്നത് കേട്ടപ്പോൾ അദ്ഭുതം തോന്നി : അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി നിർമല സീതാരാമൻ

പശ്ചിമേഷ്യൻ സംഘർഷം : ഊർജ്ജ മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.