കൊല്‍ക്കത്ത : ഇംഗ്ളണ്ടിനെതിരായ പരാജയത്തോടെ പാകിസ്ഥാന് ലോകകപ്പില്‍ നിന്ന് സെമി കാണാതെ മടങ്ങാം. വിജയിക്കാന്‍ 338 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന് 244 റണ്ണിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് 93 റണ്‍സ് വിജയം.
പാകിസ്ഥാന് ഓപ്പണായ ഷെഫീഖ് റണ്‍സെടുക്കാതെയും ഫഖര്‍ സമാര്‍ ഒരു റണ്‍ എടുത്തും പുറത്തായി. 51 റണ്‍സ് നേടിയ അഗ സല്മാന് മാത്രമാണ് പാകിസ്ഥാന് നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റ് നേടി. ആദില്‍ റാഷിദ്, ആറ്റ്കിന്സണ്, മൊയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. സ്റ്റോക്സ് 76 പന്തില്‍ 84 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: