Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നയാ പൈസയില്ല

നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Nov 10, 2023, 07:00 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, വിവിധ വകുപ്പുകളുടെ കൈവശം നിത്യനിദാന ചെലവിനു പോലും പണമില്ല. കെഎസ്ആര്‍ടിസിക്ക് ശമ്പളമെന്നല്ല തുച്ഛമായ പെന്‍ഷന്‍ നല്കാന്‍ പോലും പണമില്ല. സര്‍വകലാശാലകളില്‍ ശമ്പളം കൊടുക്കാനുമില്ല കാശ്.

സാമൂഹ്യ പെന്‍ഷനുകള്‍ മുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ കോടികള്‍ കുടിശ്ശികയായതോടെ ഉപകരണങ്ങള്‍ നല്കുന്നത് അവര്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങിത്തുടങ്ങി. സ്‌കൂളില്‍ ഉച്ചഭക്ഷണം മുടങ്ങുന്ന അവസ്ഥ.

സംസ്ഥാനം അതീവ ഗുരുതര സ്ഥിതിയിലേക്ക് വീഴുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പണമില്ലാതായതോടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ പോലും മുഖ്യമന്ത്രിയോട് ഇടഞ്ഞു തുടങ്ങി.

സാമൂഹ്യ ക്ഷേമ പെന്‍ഷന് 2000 കോടി വേണം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകള്‍ മൂന്നു മാസമായി മുടങ്ങി. ഇതിനും വേണം 2000 കോടി. ട്രഷറിയില്‍ ബില്ലുകളുടെ കൂമ്പാരമാണ്. കരാറുകാര്‍ക്ക് നല്കാനുണ്ട്, 16,000 കോടി. പൊതുമരാമത്തു വകുപ്പിന്, 8,000 കോടി. പ്രാദേശിക വികസനത്തിനും റീബില്‍ഡ് കേരളയ്‌ക്കും എംഎല്‍എമാരുടെ ഫണ്ടിനും 6,000 കോടിയും. കരാറുകാര്‍ വായ്‌പയെടുത്തും വട്ടിപ്പലിശയ്‌ക്ക് പണം വാങ്ങിയുമാണ് പണികള്‍ നടത്തിയത്. വായ്‌പ തിരികെ അടയ്‌ക്കാത്തതിനാല്‍ ജപ്തി ഭീഷണിയും വട്ടിപ്പലിശക്കാരുടെ ഗുണ്ടാ ഭീഷണിയുമുണ്ട്. ആത്മഹത്യയുടെ വക്കിലാണ് കരാറുകാരും കുടുംബങ്ങളും. ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടാതിരിക്കാന്‍ അടിയന്തരമായി ജല വിഭവ വകുപ്പിന് 1000 കോടി വേണം. ഇതിനു പുറമേ കെഎസ്ഇബിക്ക് വാട്ടര്‍ അതോറിറ്റി നല്കേണ്ടത് 1200 കോടി.

സപ്ലൈകോയ്‌ക്ക് നല്കാനുള്ളത് 1524 കോടി. പണം അനുവദിച്ചില്ലെങ്കില്‍ സബ്സിഡി സാധനങ്ങള്‍ നല്കാനാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍ തുറന്നടിക്കുന്നു. സര്‍വകലാശാല പരീക്ഷകളും മുടങ്ങാം. ട്രഷറിയില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍  അനുവദിക്കാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങുന്നു. കേരള സര്‍വകലാശാലയ്‌ക്ക് മാത്രം നല്കാനുള്ളത് 700 കോടി രൂപ. 2022-23ല്‍ നെല്ലു വാങ്ങിയതില്‍ കര്‍ഷകര്‍ക്ക് നല്കേണ്ടത് 1000 കോടിയിലേറെ. കിഫ്ബി കരാറുകാര്‍ക്ക് 2000 കോടി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി വകയില്‍ 200 കോടി രൂപയുടെ കടം. പ്രധാന അധ്യാപകര്‍ യാചിക്കേണ്ടി വരും. ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ ഉച്ചക്കഞ്ഞി മുട്ടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

തദ്ദേശ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരുമെന്ന് കെഎസ്ഇബിയും അന്ത്യശാസനം നല്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പണം നല്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ട്. അതിനു വേണം 30 കോടി.

നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍

സര്‍ക്കാരിന്റെ നവകേരള സദസ്സിനോട് വൈമനസ്യവുമായി മന്ത്രിമാരും എംഎല്‍എമാരും. ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കു വരെ നവകേരള സദസ്സിനോട് വിമുഖതയാണ്. ജനങ്ങളുടെ പരാതി പരിഹരിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താനുമാണ് നവകേരള സദസ്സുമായി മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത്. ക്ഷേമ പെന്‍ഷനു പോലും നയാ പൈസ ഇല്ലാതിരിക്കേ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ചെല്ലുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

Tags: keralafinancial crisisPinarayi Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.