Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂരില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിക്കുന്നു; എത്തിയത് അഞ്ചുകോടി; വേണ്ടത് 134 കോടി

അടുത്ത ദിവസം മുതല്‍ 50,000 രൂപ വരെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Nov 1, 2023, 12:14 pm IST
inKerala

തൃശൂര്‍: കരുവന്നൂരില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിച്ച് ബാങ്ക് ഭരണസമിതിയും സര്‍ക്കാരും. 150 കോടി എത്തിക്കുമെന്ന് പറഞ്ഞിടത്ത് എത്തിയത് അഞ്ചു കോടി. അടുത്ത ദിവസം മുതല്‍ 50,000 രൂപ വരെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കടമെടുത്ത അഞ്ചു കോടി രൂപയാണ് ഇപ്പോള്‍ ബാങ്കില്‍ എത്തിയിട്ടുള്ളത്. കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ മടക്കി നല്‍കാന്‍ തന്നെ 134 കോടി രൂപ വേണമെന്നിരിക്കെ അഞ്ചു കോടി രൂപ കൊണ്ട് ഒന്നുമാകില്ല എന്ന് വ്യക്തമാണ്.

50,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപകര്‍ക്ക് ഗഡുക്കളായി തുക മടക്കി നല്‍കുമെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ ഇന്നലെ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് എന്ന് പണം മടക്കി നല്‍കുമെന്ന് പറയാന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാകുന്നില്ല.

കേരള ബാങ്കില്‍ നിന്ന് 50 കോടി എത്തിക്കുമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 50 കോടി എത്തിക്കുമെന്നും അവകാശപ്പെട്ടവര്‍ ഇപ്പോള്‍ നിശബ്ദരാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പണം മടക്കി നല്കുമെന്ന് സപ്തം. 29 ന് സഹ. മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും എത്തിക്കാനായത് അഞ്ച് കോടി മാത്രം. അതും ക്ഷേമനിധി ബോര്‍ഡില്‍ നിന്നെടുത്ത കടം. ഇതിന് സര്‍ക്കാരാണ് ഗ്യാരണ്ടി നല്കിയിട്ടുള്ളത്.

സ്ഥിരനിക്ഷേപങ്ങള്‍ മടക്കി നല്‍കുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക വെട്ടിക്കുറയ്‌ക്കുന്നതായും പരാതിയുണ്ട്. 12 – 12.5 ശതമാനം പലിശക്കാണ് സ്ഥിരനിക്ഷേപം നടത്തിയതെന്നും ഇപ്പോള്‍ ബാങ്കിന്റെ കണക്കില്‍ 8 ശതമാനം മാത്രമാണ് പലിശ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പല നിക്ഷേപകരും പരാതിപ്പെടുന്നു.

നവംബര്‍ 20 നു ശേഷം 50,000 ത്തിന് മുകളിലുള്ളവര്‍ക്ക് പണം മടക്കി നല്‍കും എന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് എത്തിക്കും എന്ന കാര്യത്തിലും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഉറപ്പില്ല. 3770 പേര്‍ക്കാണ് കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ മടക്കിനല്‍കാനുള്ളത്.

ഡിസംബര്‍ മാസത്തോടെ കൂടുതല്‍ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി പൂര്‍ത്തിയാകും. ഇതിനുപുറമെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള ആയിരങ്ങള്‍ക്ക് പണം മടക്കി നല്‍കാനുണ്ട്. എസ് ബി അക്കൗണ്ടുകളില്‍ നിന്ന് അത്യാവശ്യത്തിന് പോലും പണം പിന്‍വലിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ബാങ്കില്‍ പണയത്തിലുണ്ടായിരുന്ന സ്വര്‍ണം ലേലം ചെയ്തു കിട്ടിയ പണവും സര്‍ക്കാരില്‍ നിന്ന് ആദ്യം കിട്ടിയ പണവും പാര്‍ട്ടിക്ക് താല്പര്യമുള്ള നിക്ഷേപകര്‍ക്ക് മാത്രം മടക്കി നല്‍കിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Tags: Karunvannur Bank scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ച് ജി. സുധാകരന്‍; കരുവന്നൂരില്‍ പാര്‍ട്ടി അന്വേഷണം പിഴച്ചു

Kerala

ഇഡി ചോദിച്ചത് കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും; എം.കെ കണ്ണൻ ഹാജരാക്കിയത് വേറെ രേഖകള്‍; രേഖകള്‍ നിരസിച്ച് ഇഡി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.