Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സ് നേടി പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:26 pm IST
inCricket

പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ 242 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.

ലോകകപ്പില്‍ അഫ്ഗാന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആറ് കളികളില്‍ നിന്ന് 6 പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ശ്രീലങ്കന്‍ നിരയില്‍ 46 റണ്‍സെടുത്ത പനതും നിസംഗയാണ് ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ് (39), സദീര സമരവിക്രമ (36), മഹീഷ് തീക്ഷ്ണ (29), എയ്ഞ്ചലോ മാത്യൂസ് (23), ചരിത് അസലന്‍ക (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ലങ്ക ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അസ്മതുള്ള ഒമര്‍സെയ് (പുറത്താകാതെ 73), നായകന്‍ ഹഷ്മതുള്ള ഷാഹിദി (പുറത്താകാതെ 58), റഹ്മത്ത് ഷാ (62), ഇബ്രാഹിം സദ്രാന്‍ (39) എന്നിവരുടെ കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. റഹ്മാനുള്ള ഗുര്‍ബാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ വിക്കറ്റ് അഫ്ഗാന് നഷ്ടമായെങ്കിലും അവരെ പ്രതിരോധത്തിലാക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കലയ്‌ക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ പതും നിസംഗയ്‌ക്കും ദിമുത് കരുണരത്‌നെക്കും കഴിഞ്ഞില്ല. സ്‌കോര്‍ 22-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. 21 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത കരുണരത്‌നയെ ഫസല്‍ഹഖ് ഫാറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ നിസംഗയും നായകന്‍ കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 84 റണ്‍സായപ്പോള്‍ 60 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ സഹായത്തോടെ 46 റണ്‍സെടുത്ത നിസംഗയെ അസ്മത്തുള്ളയുടെ പന്തില്‍ റഹ്മാനുള്ള ഗുര്‍ബാസ് പിടികൂടി. പിന്നീട് സമരവിക്രമയെ കൂട്ടുപിടിച്ച് കുശാല്‍ മെന്‍ഡിസ് സ്‌കോര്‍ 134-ല്‍ എത്തിച്ചു. ഇതേ സ്‌കോറില്‍ നില്‍ക്കേ 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മെന്‍ഡിസിനെ മുജീബ് റഹ്മാന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ നജിബുള്ള സദ്രാന്‍ പിടികൂടി. അഞ്ച് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 40 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സമരവിക്രമയും മടങ്ങി. മുജീബ് ഉര്‍ റഹ്മാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീട് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ലങ്കന്‍ ബാറ്റിങ് നിരയ്‌ക്ക് കഴിഞ്ഞില്ല. സ്‌കോര്‍ 167-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ധനഞ്ജയ ഡിസസില്‍വയെ റഷിദ് ഖാന്‍ ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ 28 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ചരിത് അസലങ്കയെ ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ റഷിദ് ഖാന്‍ പിടികൂടി. ഇതോടെ ലങ്ക ആറിന് 180 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ദുഷ്മന്ത ചമീര (1), മഹീഷ് തീക്ഷ്ണ (31 പന്തില്‍ 29), എയ്്ഞ്ചലോ മാത്യൂസ് (26 പന്തില്‍ 23), കസുന്‍ രജിത (5) എന്നിവരും പുറത്തായതോടെ 49.3 ഓവറില്‍ 241 റണ്‍സിന് ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു.
നാല് വിക്കറ്റ് വീഴ്‌ത്തിയ ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി ബൗളിങ്ങില്‍ തിളങ്ങി. മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു.

Tags: world cupSrilankaafganistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.