Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീര്‍ ഉണരുകയാണ് അതിര്‍ത്തിക്കപ്പുറത്തേക്ക്

പാകിസ്ഥാന്‍ കയ്യടക്കി വച്ചിരിക്കുന്നതിനാല്‍ ശ്രീനഗറില്‍നിന്ന് ശാരദാപീഠത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. തീത്വാളിലെ ശാരദാക്ഷേത്രം പുനരുദ്ധരിച്ചതില്‍ യഥാര്‍ത്ഥ ശാരദാപീഠത്തിലേക്ക് ചെന്നെത്താനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയാണ് പ്രകടമാവുന്നത്.

Janmabhumi Online by Janmabhumi Online
Oct 19, 2023, 05:09 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വിഘടനവാദ മനോഭാവം നിലനിര്‍ത്തുകയും, പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരവാദത്തിന് അനുകൂലാന്തരീക്ഷം ഒരുക്കുകയും ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അഭൂതപൂര്‍വമാണ്. ശ്രീനഗറില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന കിഷന്‍ ഗംഗാ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന ശാരദാ ക്ഷേത്രത്തില്‍ എഴുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഇതാദ്യമായി നവരാത്രി ആഘോഷിക്കുന്നത് ഇതിലൊന്നാണ്. രാഷ്‌ട്രവിഭജനത്തെ തുടര്‍ന്ന് ഭാരതവും പാകിസ്ഥാനുമായി മാറിയശേഷം ഈ ആഘോഷം ഇവിടുത്തെ ക്ഷേത്രത്തില്‍ നടന്നിട്ടേയില്ല. അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അതിനുള്ള ധൈര്യമില്ലായിരുന്നു. ശാരദാ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ശ്രീഹനുമാന്റെ ജന്മസ്ഥലമായ കര്‍ണാടകയിലെ കിഷ്‌കിന്ധയില്‍ നിന്ന് ആരംഭിച്ച രഥയാത്ര കഴിഞ്ഞ ദിവസം ശാരദാ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത് സാംസ്‌കാരികമായ ഐക്യത്തിന്റെ വിളംബരമായിരുന്നു. അവിശ്വസനീയതയോടെയും എന്നാല്‍ ആഹ്ലാദത്തോടെയുമാണ് ഈ മാറ്റങ്ങളെ രാജ്യത്തെ ജനത പ്രത്യേകിച്ച് കശ്മീരിലുള്ളവര്‍ നോക്കിക്കാണുന്നത്. കാരണം 1947 ല്‍ ഇവിടേക്ക് പാക് സൈന്യത്തിന്റെ സഹായത്തോടെ കടന്നുകയറിയ ഗോത്രവര്‍ഗക്കാര്‍ ഇവിടുത്തെ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ തകര്‍ത്തിരുന്നു. ഏറെക്കാലത്തെ വിഫലമായ കാത്തിരിപ്പിനുശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ ശാരദാക്ഷേത്രം പുനരുദ്ധരിക്കുകയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത് ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നവരാത്രിയാഘോഷം സംഘടിപ്പിക്കാന്‍ പോകുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാനും അമിത് ഷായെത്തുമെന്നത് ജനങ്ങളില്‍ വലിയ ആവേശം നിറച്ചിരിക്കുകയാണ്.

കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നാമം ജപിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരുകാലം മാറിയിരിക്കുന്നു. ഇവിടെനിന്ന് നവരാത്രി ആഘോഷിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ മാറിയത് തീര്‍ച്ചയായും ഒരുകാലത്ത് സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന കശ്മീരിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‍ കീഴില്‍ ഭാരതത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമാവുന്ന ആത്മീയ ഉണര്‍വിന്റെ അടയാളമാണ് ശാരദാക്ഷേത്രത്തിലെ നവരാത്രിയോഘോഷമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടത് തീര്‍ച്ചയായും വലിയൊരു മാറ്റത്തെയാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ തീത്വാളിലെ ശാരദാക്ഷേത്രം സംബന്ധിച്ച് പലര്‍ക്കുമുള്ള ഒരു ആശയക്കുഴപ്പം നീക്കേണ്ടതുണ്ട്. ഇത് ശ്രീശങ്കരന്‍ കാല്‍നടയായി സഞ്ചരിച്ചെത്തി മണ്ഡനമിശ്രനെ തോല്‍പ്പിച്ച് സര്‍വ്വജ്ഞപീഠമേറിയ പൗരാണികമായ ശാരദാപീഠമല്ല. അറിവിന്റെ ഇരിപ്പിടമായിരുന്ന ഈ തീര്‍ത്ഥാടന ക്ഷേത്രം ഇന്നത്തെ പാക്കധീന കശ്മീരിലാണുള്ളത്. പതിനെട്ട് മഹാശക്തി പീഠങ്ങളിലൊന്നായ ഇവിടം ഇപ്പോഴും തകര്‍ന്നുകിടക്കുകയാണ്. തക്ഷശിലയ്‌ക്കും നളന്ദയ്‌ക്കുമൊക്കെ വളരെ മുന്‍പ് ഇവിടെ നിലനിന്നിരുന്ന സര്‍വകലാശാലയില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് 5000 ലേറെ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിച്ചിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ സമ്പ്രദായങ്ങളെയും ദര്‍ശനങ്ങളെയും പിന്‍പറ്റിയിരുന്നവര്‍ ഇവിടെ വന്നു പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അറിവുകളെ മാനിക്കാന്‍ അറിയാത്ത മതാന്ധരായ കടന്നാക്രമണകാരികള്‍ ഈ വിജ്ഞാന കേന്ദ്രം നശിപ്പിക്കുകയായിരുന്നു.
പണ്ടുകാലത്ത്, ഇപ്പോള്‍ പാക്കധീന കശ്മീരിലുള്ള ശാരദാ പീഠത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കംകുറിച്ചിരുന്നത് തീത്വാളിലെ ശാരദാക്ഷേത്രത്തില്‍നിന്നായിരുന്നു. ഈ ക്ഷേത്രം പുനരുദ്ധരിക്കുകയും നവരാത്രിയാഘോഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇവിടെനിന്ന് ശാരദാപീഠത്തിലേക്കുള്ള തീര്‍ത്ഥാടനം എന്നു സാധ്യമാവും എന്ന ചോദ്യമാണ് ഉയരുന്നത്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ സജീവമായിരുന്നു ഈ തീര്‍ത്ഥാടന കേന്ദ്രമെന്ന് മുസ്ലിം ചരിത്രം ചരിത്രകാരനായിരുന്ന അല്‍ബറൂണിപോലും രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്‌ട്രവിഭജനത്തോടെ പാകിസ്ഥാന്‍ സൈന്യം ഇത് തടയുകയായിരുന്നു. ഈ പ്രദേശം പാകിസ്ഥാന്‍ അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നതിനാല്‍ ശ്രീനഗറില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ശാരദാപീഠത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. നിയന്ത്രണരേഖയില്‍നിന്ന് പത്ത് കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. തീത്വാളിലെ ശാരദാക്ഷേത്രം പുനരുദ്ധരിച്ചതില്‍ യഥാര്‍ത്ഥ ശാരദാപീഠത്തിലേക്ക് ചെന്നെത്താനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയാണ് പ്രകടമാവുന്നത്. പാകിസ്ഥാന്‍ കയ്യടക്കിവച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം വീണ്ടെടുക്കണമെന്ന് പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. കശ്മീരിലെ ജനങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയൊരു വികാരം അലടയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കഠ്‌വ സന്ദര്‍ശിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ലഭിച്ച ആവേശകരമായ സ്വീകരണം ഇതിന് തെളിവാണ്. ഇവിടെ ഭാരതമാതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് പാകിസ്ഥാനിലും പ്രതിധ്വനികളുണ്ടാക്കുമെന്ന് ഉറുദു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വരാനിരിക്കുന്ന കാലത്തിന്റെ വ്യക്തമായ സൂചനയാണ്.

Tags: Jammu KashmirSarada Peedam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം; ലക്ഷ്യമിടുന്നത് ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്തുക

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

India

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

India

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

India

സിന്ദൂറിന് പകരം ചോദിക്കാൻ പാതിരാത്രിയിൽ പാക് പോർവിമാനങ്ങളെത്തി: സർവസജ്ജരായ ഇന്ത്യൻ സൈന്യത്തെ മനസ്സിലാക്കി തിരികെ മടങ്ങി

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies