Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള സര്‍വ്വകലാശാലയും സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടും കൈകോര്‍ക്കുന്നു; ലക്ഷ്യം മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാന്‍

സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും മലയാള സര്‍വ്വകലാശാലയും ചേര്‍ന്നുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി തുടക്കമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 09:42 am IST
in Kerala

തൃശൂര്‍: മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനും വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയും സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും മലയാള സര്‍വ്വകലാശാലയും ചേര്‍ന്നുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി തുടക്കമായിരിക്കുന്നത്.

വിജ്ഞാനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട പഠനസാമഗ്രികളുടെ പ്രസിദ്ധീകരണം, അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കല്‍, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുക.

വൈജ്ഞാനിക മേഖലയിലെ പുതിയ അറിവുകള്‍ പരസ്പരം കൈമാറുക, അക്കാദമിക രചനയുടെ നൂതന മാതൃകകള്‍ വികസിപ്പിക്കുക, വൈജ്ഞാനിക മേഖലയില്‍ കാലാനുസൃതമായ പാഠ്യപദ്ധതി വികസിപ്പിക്കുക, ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുക, വൈജ്ഞാനിക സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുകയും അതിനുള്ള പശ്ചാത്തല സൗകര്യം പങ്കുവക്കുകയും ചെയ്യുക, ഇന്‍സ്റ്റിറ്റിയൂട്ട് ലൈബ്രറിയെ യൂണിവേഴ്‌സിറ്റി റഫറന്‍സ് ലൈബ്രറിയായി പരിഗണിക്കുക, ഇരുസ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷി പരസ്പരം കൈമാറുക, സംയുക്തമായി പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിക്കുക, ആവശ്യം വരുന്ന പുതിയ പദ്ധതികള്‍ ഏറ്റെടുക്കുക എന്നിവയിലാണ് സഹകരിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചത്.

നിലവില്‍ 11 പഠനവിഭാഗങ്ങളാണ് മലയാള സര്‍വ്വകലാശാലയില്‍ ഉള്ളത്. അവിടെയെല്ലാം മലയാളത്തിലാണ് ബോധനവും പരീക്ഷകളും. ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതും മലയാളഭാഷയിലാണ്. എന്നാല്‍, ആവശ്യമായ വൈജ്ഞാനിക കൃതികള്‍ മലയാള ഭാഷയില്‍ ലഭ്യമല്ലാത്തതാണ് മലയാള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി. അത് മറികടക്കുകയാണ് ധാരണാപത്രം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

തുടക്കമെന്ന നിലയ്‌ക്ക് മലയാള സര്‍വ്വകലാശാലയിലെ അഞ്ച് പഠനവിഭാഗങ്ങള്‍ക്കാവശ്യമായ ലഘു വിജ്ഞാനകോശം സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കും. ഇതിന് സര്‍വ്വകലാശാല അക്കാദമിക പിന്തുണ നല്‍കും. ചലച്ചിത്ര പഠനം, മാധ്യമ പഠനം, പൈതൃക പഠനം, വിവര്‍ത്തന പഠനം, പരിസ്ഥിതി പഠനം എന്നീ പഠനവിഭാഗങ്ങള്‍ക്ക് ആവശ്യമായ ലഘു വിജ്ഞാനകോശങ്ങളാണ് ആദ്യം തയ്യാറാക്കുക. തുടര്‍ഘട്ടത്തില്‍ മറ്റു പഠന വിഭാഗങ്ങളും ലഘു വിജ്ഞാനകോശങ്ങള്‍ തയ്യാറാക്കും.

മലയാള സര്‍വ്വകലാശാലയിലെ അധ്യാപകരും ഗവേഷകരും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്, മലയാള സര്‍വകലാശാല സംസ്‌കാര പൈതൃക പഠന ഡയറക്ടര്‍ കെ. എം. ഭരതന്‍ എന്നിവരും പങ്കെടുത്തു.

Tags: keralaMalayalam UniversityMoU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.