തിരുവനന്തപുരം: ഇഡിയ്‌ക്ക് കൂടുതല്‍ വില്ലന്മുഖം നല്‍കാനുള്ള സിപിഎം അജണ്ട തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പ്രചരിപ്പിച്ച് തോമസ് ഐസക്ക്.
ദല്‍ഹിയില്‍ ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്തിരുന്ന അനുഷ പോളിന്റെ കേരളത്തിലെ വീട് റെയ്ഡ് ചെയ്ത ഇഡിയെ കൂടുതല്‍ വില്ലന്മാരായി ചിത്രീകരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് തോമസ് ഐസക്ക് പങ്കുവെച്ചിരിക്കുന്നത്.
എന്തിനു വേണ്ടിയാണ് തന്നെ ചോദ്യം ചെയ്യുന്നത്, എന്താണ് തന്റെ പേരിലുള്ള കുറ്റങ്ങൾ, എന്നൊക്കെയുള്ള അനൂഷയുടെ ചോദ്യങ്ങൾക്ക് ഭീഷണിയായിരുന്നു ഇഡിയുടെ മറുപടിയെന്നാണ് തോമസ് ഐസക്ക് കുറിച്ചിരിക്കുന്നത്- ”മര്യാദയ്‌ക്കു സഹകരിച്ചാൽ നിങ്ങൾക്കു നല്ലത്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ.’- എന്ന് ഇഡി അനുഷയോട് പറഞ്ഞുവെന്നാണ് തോമസ് ഐസക്ക് കുറിച്ചിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ പേരില്‍ റെയ് ഡ് നടത്തുന്ന ഇഡി ഉദ്യോഗസ്ഥരെയും വില്ലന്മാരായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇഡി ശാരീരികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഎം നേതാവ് അരവിന്ദാക്ഷന്‍ മാധ്യമത്തിന് മുന്‍പില്‍ തട്ടിവിട്ടത്. കായികമായും മാനസികമായും പീഢിപ്പിച്ചു എന്നാണ് അരവിന്ദാക്ഷന്‍ പറഞ്ഞത്. എസി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് അരവിന്ദാക്ഷനെ മര്‍ദ്ദിച്ച് ഇഡി പറയിച്ചതാണെന്ന് മന്ത്രി വാസവന്‍ ആരോപിച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും അരവിന്ദാക്ഷന്റെ ഇഡിയ്‌ക്കെതിരായ ഈ ആരോപണം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുടര്‍ച്ചയായി വിളിച്ചുപറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: