ടെല്‍ അവീവ്: ഇസ്രായേലിനുള്ളില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്. മാസങ്ങളായുള്ള ആസൂത്രണമാണ് നടന്നത്. ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയെന്നും വാള് സ്ട്രീറ്റ് ജേണല്‍ പറയുന്നു.
ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഹമാസും ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായത്. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉദ്യോഗസ്ഥര്‍ ആഗസ്ത് മുതല്‍ ഇസ്രായേലിനെതിരെ കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ആക്രമണത്തിന് രൂപം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഐആര്‍ജിസി ഉദ്യോഗസ്ഥരും ഹമാസ്, ഹിസ്ബുള്ള, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലബനന്, പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നിങ്ങനെ ഇറാന് പിന്തുണയുള്ള സായുധസംഘടനകളുടെ പ്രതിനിധികള്‍ നിരവധി തവണ ബെയ്റൂട്ടില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവരുടെ പല യോഗങ്ങളിലും ഇറാന്റെ വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുള്ളെയ്നും പങ്കെടുത്തിട്ടുണ്ട്. ഇസ്രായേലിലുണ്ടായ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് ജനശ്രദ്ധ തിരിയുന്നതിനിടയ്ക്കായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്. അമേരിക്കയുടെ ഇടപെടലില്‍ സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാകുന്നത് ഭീഷണിയായേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, റിപ്പോര്‍ട്ടുകളെ ഇറാന് നിഷേധിച്ചു. ഇസ്രായേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ വക്താവ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: