Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യദ്രോഹത്തിന്റെ മാധ്യമമുഖം

കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ കാരാട്ടിനെയും യെച്ചൂരിയെയും പോലും ഒഴിവാക്കില്ല, ഒഴിവാക്കാനും പാടില്ല. പതിറ്റാണ്ടുകളായി ചൈനയ്‌ക്കൊപ്പം നിന്ന് ആ രാജ്യത്തിന്റെ ട്രോജന്‍ കുതിരകളായി പ്രവര്‍ത്തിക്കുന്നവരെ ഇനിയും അതിന് അനുവദിക്കരുത്. ഇത്തരം നേതാക്കളുടെ പിന്‍ബലത്തിലാണ് നെവി ല്‍ റോയിയെപ്പോലുള്ളവര്‍ക്ക് രാജ്യത്ത് ഇടപെടാന്‍ സാധിക്കുന്നതും, പ്രബീര്‍ പുര്‍കായസ്ഥയെപ്പോലുള്ളവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷ ണം ലഭിക്കുന്നതും. രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇക്കൂട്ടര്‍ക്ക് ലഭിക്കണം. അതിന് കാലതാമസ മുണ്ടാകരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 11:00 am IST
in Editorial

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി എടുത്തിട്ടുള്ള കേസില്‍ ദല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് പ്രതികള്‍ ചെയ്തിട്ടുള്ള കുറ്റങ്ങളെന്ന് അക്കമിട്ട് നിരത്തിയിരിക്കുന്നു. ശ്രീലങ്ക സ്വദേശിയും, അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്നയാളുടെ മകനുമായ നെവില്‍ റോയി സിംഘം ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ ചൈനയില്‍നിന്ന് കൈപ്പറ്റി രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയെന്നാണ് ന്യൂസ് ക്ലിക്ക് സ്ഥാപക പത്രാധിപര്‍ പ്രബീര്‍ പുര്‍കായസ്ഥയ്‌ക്കും എച്ച്ആര്‍ മേധാവി അജിത് ചക്രവര്‍ത്തിക്കും എതിരായ ആരോപണങ്ങള്‍. ദല്‍ഹിയില്‍ ന്യൂസ് ക്ലിക്കിന്റെ ആസ്ഥാനത്തും മറ്റിടങ്ങളിലും നടത്തിയ റെയ്ഡിനുശേഷം ഇവരെ ദല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ചൈനയില്‍നിന്ന് പണം സ്വീകരിച്ച് ആ രാജ്യത്തിന്റെ താല്‍പ്പര്യപ്രകാരം അരുണാചല്‍ പ്രദേശും കശ്മീരും വേര്‍പ്പെടുത്തി ഭാരതത്തിന്റെ ഭൂപടം തെറ്റായി പ്രചരിപ്പിച്ചുവെന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്ന ഒരു കുറ്റം. സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ചൈന വളരെക്കാലമായി ഇതു ചെയ്യുന്നുണ്ട്. ന്യൂസ് ക്ലിക്കിലൂടെ ഭാരതത്തിലും ഇതു ചെയ്യാന്‍ പണം നല്‍കുകയായിരുന്നു. ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയ ഭാരതത്തിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നതാണ് മറ്റൊന്ന്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ന്യൂസ് ക്ലിക്ക് ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. ന്യൂസ് ക്ലിക്കിന്റെ ഒഹരിയുടമയായ ഗൗതം നവ്‌ലാഖയ്‌ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു.

ന്യൂസ് ക്ലിക്കില്‍ ജോലിചെയ്യുന്ന ഒരാള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓഫീസിലെ ജീവനക്കാരനായ വ്യക്തിയുടെ മകനാണ്. ഇയാള്‍ താമസിച്ചിരുന്നത് യെച്ചൂരിയുടെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവിടെയും ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അവര്‍ ചെയ്ത കുറ്റമെന്താണെന്ന് പറയണമെന്നും യെച്ചൂ രി ആവശ്യപ്പെടുകയുണ്ടായി. ഇത് ഒരുതരം തെറ്റിദ്ധരിപ്പിക്കല്‍ കലയാണ്. ചൈനീസ് ഏജന്റായ നെവില്‍ റോയിയില്‍നിന്ന് പണം പറ്റി പ്രബീര്‍ പുര്‍കായസ്ഥയും കൂട്ടാളികളും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികളെക്കാള്‍ നന്നായി അറിയാവുന്നത് യെച്ചൂരിയെപ്പോലുള്ളവര്‍ക്കാണ്. കാരണം അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത് നടക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും കാലങ്ങളായി ഇവര്‍ ചെയ്തുവരുന്നതിന്റെ തുടര്‍ച്ചയാണ് ന്യൂസ് ക്ലിക്ക്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനാല്‍ അഞ്ചാം പത്തി പണിയെടുക്കുന്നവര്‍ അതീവ രഹസ്യമായും വലിയ ആസൂത്രണത്തോടെയുമാണ് തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും ഒത്തുതീര്‍പ്പിനും തയ്യാറാവാത്ത മോദി സര്‍ക്കാര്‍ ഇത്തരക്കാരെ അവരുടെ മടകളില്‍ ചെന്ന് തൂക്കിയെടുക്കുകയാണ്. ഇതാണ് യെച്ചൂരിമാരെ അമര്‍ഷം കൊള്ളിക്കുന്നത്.

അമേരിക്കന്‍ ബിസിനസ്സുകാരന്റെ വേഷംകെട്ടി ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നെവില്‍ റോയിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ശൃംഖലയെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് മാത്രമാണ് ആദ്യം വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും, ഭാര്യ വൃന്ദ കാരാട്ടിന്റെ അനന്തരവനുമൊക്കെ ഈ ശൃംഖലയില്‍പ്പെടുന്ന ആളുകളാണെന്നു വ്യക്തമായത്. അതിര്‍ത്തിയിലെ സംഘര്‍ഷ സമയത്ത് ചൈനയുടെ പക്ഷം പിടിക്കുന്ന ഇ-മെയിലുകള്‍ നെവില്‍ റോയിയും കാരാട്ടും കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ചൈനയില്‍നിന്ന് ലഭിച്ച ഫണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ടീസ്റ്റ സെതല്‍വാദിന്റെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ കൈമാറിയതായും വെളിപ്പെട്ടിരിക്കുന്നു. അധികം താമസിയാതെ ഇവരെയും പിടികൂടും. രേഖകള്‍ പരിശോധിച്ച് കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ കാരാട്ടിനെയും യെച്ചൂരിയെയും പോലും ഒഴിവാക്കില്ല, ഒഴിവാക്കാനും പാടില്ല. പതിറ്റാണ്ടുകളായി ചൈനയ്‌ക്കൊപ്പം നിന്ന് ആ രാജ്യത്തിന്റെ ട്രോജന്‍ കുതിരകളായി പ്രവര്‍ത്തിക്കുന്നവരെ ഇനിയും അതിന് അനുവദിക്കരുത്. ഇത്തരം നേതാക്കളുടെ പിന്‍ബലത്തിലാണ് നെവില്‍ റോയിയെപ്പോലുള്ളവര്‍ക്ക് രാജ്യത്ത് ഇടപെടാന്‍ സാധിക്കുന്നതും, പ്രബീര്‍ പുര്‍കായസ്ഥയെപ്പോലുള്ളവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നതും. ബിജെപിയെയും മോദിയെയും നേരിടാന്‍ കോണ്‍ഗ്രസ്സുമായി സിപിഎം കൈകോര്‍ക്കുന്നതിനു പിന്നിലും ചൈനയുടെ കരങ്ങളാണെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല. രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇക്കൂട്ടര്‍ക്ക് ലഭിക്കണം. അതിന് കാലതാമസമുണ്ടാകരുത്.

Tags: MediaPICKnews clicktreason
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

News

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.