Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലോകം ആദരിച്ചു, കേരളം നീതികേടു കാട്ടി

സംസ്ഥാനം മാറി മാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ സ്വാമിനാഥന്‍ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കിയില്ല എന്നു മാത്രമല്ല, അഴിമതി പാക്കേജായി മാറ്റുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 10:53 pm IST
in Article

ആലപ്പുഴ: കാര്‍ഷിക ഭൂമിയായ കുട്ടനാട് ലോകത്തിന് സംഭാവന ചെയ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥനോട് കേരളം കാട്ടിയത് നീതികേട്. സംസ്ഥാനം മാറി മാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ സ്വാമിനാഥന്‍ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കിയില്ല എന്നു മാത്രമല്ല, അഴിമതി പാക്കേജായി മാറ്റുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായി, പാരിസ്ഥിതികമായി ഒരുപാട് പ്രത്യേകതകളുള്ള കുട്ടനാടിന്റെ രക്ഷയ്‌ക്കും കര്‍ഷകന്റെ നിലനില്‍പ്പിനുമായി അദ്ദേഹം മുന്നിട്ടിറങ്ങി തയാറാക്കിയതാണ് കുട്ടനാട് പാക്കേജ്.

ശാസ്ത്രീയമായ യുക്തിബോധത്തോടെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചാണ് പാക്കേജിന് രൂപം നല്കിയത്. പ്രളയക്കെടുതിയില്‍ നിന്നും മലവെള്ളപ്പാച്ചിലില്‍ നിന്നും കുട്ടനാടിനേയും ജനങ്ങളേയും സംരക്ഷിക്കുന്ന തരത്തില്‍ വിഭാവനം ചെയ്ത പക്കേജില്‍ കോടികള്‍ മുടക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല.

2008ലാണ് എം.എസ്. സ്വാമിനാഥന്‍ അധ്യക്ഷനായ കമ്മിറ്റി കുട്ടനാട് പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്കുന്നത്. അടുത്തവര്‍ഷം ഇത് അംഗീകരിച്ചു. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കുട്ടനാട്ടില്‍ പാക്കേജിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു.

മൂന്നു വര്‍ഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്. പാക്കേജിലെ 15 ഇന പരിപാടികളില്‍ ജലവിസ്തൃതി കുറയുന്നത് നിയന്ത്രിക്കണമെന്നായിരുന്നു ആദ്യത്തെ നിര്‍ദേശം. രണ്ടാമത് വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണവും.

12 വകുപ്പുകളെയാണ് ഇതിന്റെ നടത്തിപ്പിന് ചുമതലപ്പെടുത്തിയത്. ഈ വകുപ്പുകള്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്തതാണ് പാക്കേജ് ലക്ഷ്യത്തിലെത്താതെ പോയതിനു കാരണം. കനാലുകളുടെ ആഴം കൂട്ടി എക്കല്‍ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു സ്വാമിനാഥന്‍ നിര്‍ദേശിച്ചത്. അദ്ദേഹം വച്ച മുന്‍ഗണനകള്‍ അട്ടിമറിച്ച് രാഷ്‌ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം അവര്‍ക്ക് തോന്നും പടി പദ്ധതി നടപ്പാക്കി. കായല്‍ നിലങ്ങളില്‍ പൈല്‍ ആന്‍ഡ് സ്ലാബ് മടകള്‍ നിര്‍മിച്ച് കോടികള്‍ കായലില്‍ ഒഴുക്കി.

നിര്‍മാണത്തില്‍ മാത്രമല്ല, കുട്ടനാട്ടുകാരുടെ ഉപജീവനത്തിനായി നടപ്പാക്കിയ പദ്ധതികളില്‍ വരെ കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ ഈ പാക്കേജ് നടപ്പാക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് അതും ചര്‍ച്ചകളില്‍ അവസാനിച്ചു. ആ പാക്കേജ് ഒരിക്കലും പൂര്‍ത്തിയാകില്ലെന്ന യാഥാര്‍ത്ഥ്യ ബോധം അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. ലോകമെങ്ങും ഡോ. എം.എസ് സ്വാമിനാഥന്റെ ആശയങ്ങള്‍ സ്വീകരിച്ചപ്പോള്‍ കേരളം അവഗണിച്ചതിന്റെ ഉത്തരം കുട്ടനാട്ടില്‍ തന്നെയുണ്ട്.

Tags: M S Swaminathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വലിയ സന്തോഷം, വിസ്മയകരമായ ദിവസം: ഡോ. സൗമ്യ സ്വാമിനാഥന്‍

India

എം എസ് സ്വാമിനാഥന്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും സുവര്‍ണ ലിപികളില്‍ കൊത്തിവയ്‌ക്കപ്പെടും; നരേന്ദ്ര മോദി

Main Article

പ്രൊഫ. എം എസ് സ്വാമിനാഥന്‍ – കാര്‍ഷിക നവീകരണത്തിന്റെ അമരക്കാരന്‍

എം.എസ്. സ്വാമിനാഥന്റെ ഭൗതികദേഹത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അന്ത്യാഞ്ജലിയര്‍പ്പിക്കുന്നു
India

എം.എസ്. സ്വാമിനാഥന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

Article

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

പുതിയ വാര്‍ത്തകള്‍

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.