Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിറക്കടവിന്റെ ദേശാധിപന്‍

മനോജ് പൊന്‍കുന്നം by മനോജ് പൊന്‍കുന്നം
Sep 24, 2023, 02:10 am IST
in Samskriti

ശ്രീഅയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന കൊച്ചുഗ്രാമമാണ് കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ചിറക്കടവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് അവിടെയാണ്. പൊന്‍കുന്നത്തുനിന്ന് മൂന്നുകിലോമീറ്റര്‍ തെക്കുമാറി പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ അരികിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രം ആരെയും ആകര്‍ഷിക്കും. പ്രത്യേകിച്ചും വാഹനയാത്രക്കാരെ. അത്ര മനോഹരമാണ് റോഡില്‍ നിന്നുള്ള ക്ഷേത്രത്തിന്റെ കാഴ്ച.

ചിറക്കടവുകാര്‍ക്ക് ജാതിമതഭേദമന്യേ ശ്രീമഹാദേവന്‍ ദേശാധിപനാണ്. അവരുടെ ഉറച്ച വിശ്വാസമാണത്. ആ വിശ്വാസം വെറുതെ ഉണ്ടായതല്ല. അനുഭവങ്ങള്‍ അവര്‍ക്ക് നല്‍കിയതാണ്. കൂവത്താഴെ മഹാദേവക്ഷേത്രം എന്നാണ് ക്ഷേത്രം മുന്‍പ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ച് കൃത്യമായ രേഖകളില്ലെങ്കിലും വായ്‌മൊഴിയായി പ്രചാരത്തിലുള്ള കഥ ഇങ്ങനെയാണ്:
പണ്ടെങ്ങോ ഒരു സ്ത്രീ കാട്ടില്‍ ഒറ്റപ്പെട്ടുനിന്ന ഒരു കൂവളമരച്ചുവട്ടില്‍ വളര്‍ന്നിരുന്ന കൂവയുടെ കിഴങ്ങ് പറിച്ചെടുക്കാന്‍ പാരകൊണ്ട് കുത്തിയപ്പോള്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മണ്ണില്‍ നിന്നും രക്തം പൊടിഞ്ഞത്രേ. അതുകണ്ട് ഭയന്ന സ്ത്രീയുടെ നിലവിളികേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി. രക്തംപൊടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിയപ്പോള്‍ അവിടെ നിന്നും ശിവലിംഗം ലഭിച്ചു. നാട്ടുകാര്‍ ആ ശിവലിംഗം അവിടെ പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ തുടങ്ങി. കൂവയുടെ താഴെനിന്നും സ്വയംഭൂവായ മഹാദേവന്‍ കൂവത്താഴെ മഹാദേവനായും ആ ദേശം കൂവത്താഴം ദേശമായും മാറിയെന്ന് ഐതിഹ്യം.
കൂവത്താഴെ മഹാദേവനെ പ്രതിഷ്ഠിച്ചതോടെ നാടിന്റെ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും വീണ്ടും ഉയര്‍ന്നു. മഹാദേവന് ഒരു വലിയ ക്ഷേത്രം നിര്‍മ്മിക്കണം എന്ന് നാട്ടുകാര്‍ തീരുമാനിച്ചു. അക്കാര്യം രാജാവിനെ അറിയിച്ചു, ആവശ്യം രാജാവ് അംഗീകരിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിനായി നൂറു കണക്കിന് തൊഴിലാളികള്‍ അന്യദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നു. അതോടെ നാട്ടിലെ ജലസ്രോതസ്സുകള്‍ എല്ലാവരുടെയും ഉപയോഗത്തിന് തികയാതെ വന്നു, അതിന് പരിഹാരമായി ആദ്യം ഗ്രാമമധ്യത്തില്‍ വലിയൊരു ചിറ (കുളം) നിര്‍മ്മിക്കാന്‍ തീരുമാനമായി. ചിറ നിര്‍മ്മിച്ചപ്പോള്‍ എടുത്ത മണ്ണ് അവിടെ കുന്നായി മാറി. ആ കുന്നിനു മുകളില്‍ മഹാദേവന് ക്ഷേത്രം പണിയുകയായിരുന്നു എന്ന് പറയപ്പെടുന്നു. ചിറയുടെ കരയില്‍ പ്രതിഷ്ഠിക്കപ്പെട്ട മഹാദേവന്‍ ചിറക്കടവ് മഹാദേവന്‍ എന്നറിയപ്പെടുവാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം.

ഏതാണ്ട് ആയിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ക്ഷേത്രത്തിന്. പഴയ തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ആള്‍വാര്‍ വംശാധിപത്യകാലത്തു മുതല്‍ ചിറക്കടവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ആള്‍വാര്‍ വംശത്തെ തുരത്തി ചിറക്കടവ് അധീനതയിലാക്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താന്‍ മാര്‍ത്താണ്ഡ വര്‍മ്മയ്‌ക്ക് സഹായം നല്‍കിയത് ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ തമ്പുരാനാണ്. പ്രത്യുപകാരമായി ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങള്‍ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന് കിട്ടി. അങ്ങനെ ചിറക്കടവ് മഹാദേവ ക്ഷേത്രവും വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലായി.
1955 ല്‍ ക്ഷേത്രം ദേവസ്വം ഏറ്റെടുത്തു. ക്ഷേത്രത്തില്‍ ചില അശുഭലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ദേവപ്രശ്‌നം നടത്തി. ചിറക്കടവ് തേവര്‍, മഹാതേജസ്വിയാണെന്നും ക്ഷേത്രത്തിനു നാലുവശവും ഗോപുരങ്ങളും തേവര്‍ക്ക് എഴുന്നെള്ളാന്‍ ആനയും സ്വര്‍ണ്ണക്കൊടിമരവും ഉണ്ടാവും എന്നും പ്രശ്‌നത്തില്‍ കണ്ടു. ക്ഷേത്രത്തിന്റെ ദുരിതകാലം പതിയെ മാറിത്തുടങ്ങി. അന്ന് പ്രശ്‌നത്തില്‍ പറഞ്ഞതെല്ലാം ക്ഷേത്രത്തിനുണ്ടായി.

ഉത്സവത്തോടനുബന്ധിച്ചു ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കേരളത്തിന്റെ അനുഷ്ഠാന കലയായ വേലകളി, ആചാരങ്ങളുടെ ഭാഗമായി അരങ്ങേറുന്നു. ശബരിമല അയ്യപ്പന്‍ തന്റെ ചെറുപ്പകാലത്ത് എരുമേലിയില്‍ താമസിച്ച് ആയോധനകലകള്‍ അഭ്യസിച്ചിരുന്ന അവസരത്തില്‍ ചിറക്കടവിലെത്തി വേലകളിയും അഭ്യസിച്ചതായി വിശ്വസിച്ചുപോരുന്നു. അതുകൊണ്ടുതന്നെ ചിറക്കടവില്‍ നിന്നും മലചവിട്ടുന്ന കന്നി അയ്യപ്പന്മാര്‍ എരുമേലിയില്‍ പേട്ടതുള്ളേണ്ട എന്ന് വിശ്വസിക്കുന്നു. എന്തായാലും ഇന്നും ചിറക്കടവുകാര്‍ എരുമേലി പെട്ടതുള്ളലില്‍ പങ്കെടുക്കാറില്ല. അവരുടെ പിന്തുടര്‍ച്ചക്കാര്‍ തെക്കുംഭാഗം, വടക്കുംഭാഗം എന്നീ രണ്ടു ഭാഗങ്ങളിലായി വേലക്കളരികളില്‍ ഇന്നും കുട്ടികളെ വേലകളി അഭ്യസിപ്പിക്കുകയും ചെയ്യുന്നു. മഹാദേവന്റെ തിരുവുല്‍സവത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പ്രസിദ്ധമായ വേലകളി മനോഹരമായ ഒരു ദൃശ്യവിരുന്നാണ്.

 

Tags: kottayamChirakadav Sri mahadeva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പുതിയ വാര്‍ത്തകള്‍

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.