തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി. വൈദ്യുതി ബോര്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം അടുത്ത ആഴ്ച പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന് പ്രഖ്യാപിക്കും.
നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി അപേക്ഷ നല്‍കിയിരുന്നു. യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ദ്ധനവിനാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. റഗുലേറ്ററി കമ്മിഷന് മേയ് 23ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. നിരക്ക് വര്‍ദ്ധനവ് നിര്‍ണയിക്കുന്നതില്‍ റെഗുലേറ്ററി കമ്മിഷനെ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു സ്റ്റേ. ബോര്‍ഡിനുണ്ടാകുന്ന അധികഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടെയുള്ളവയ്ക്കു വേണ്ടിയാണ് നിരക്ക് വര്‍ദ്ധനവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജീവനക്കാരുടെ പെന്ഷന് ബാധ്യത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ നല്കി നിര്ക്ക് വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന് ഹൈക്കോടതി അനുമതി നല്കി. ഇതോടെയാണ് നിരക്ക് വര്‍ദ്ധനവിന് അടിയന്തര നിക്കങ്ങള്‍ തുടങ്ങിയത്. പുറത്ത് നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ നിരക്ക് വര്‍ദ്ധനവ് ശരാശരി 41 പൈസ വേണമെന്ന് കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനുമായുള്ള കൂടിക്കാഴ്ചയില്‍ വീണ്ടും ആവശ്യപ്പെടും. എന്നാല്‍ 41 പൈസ അംഗീകരിക്കാന്‍ സാധ്യതയില്ല. ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാനായിരിക്കും അനുമതി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: