തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. പൂവച്ചല്‍ സ്വദേശി ആദി ശേഖറിന്റെ മരണത്തില്‍ പുറത്തുവന്ന ക്യാമറാ ദൃശ്യങ്ങളാണ് കൊലപാതക സൂചന നല്‍കുന്നത്.
സംഭവത്തില്‍ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധു പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്.
ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്താണ് പ്രകോപന കാരണമെന്നാണ് നിഗമനം. പിയരഞ്ജന്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന് ആദി ശേഖര്‍ ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷന് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് . പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്.
ക്യാമറ ദൃശ്യങ്ങളില്‍ സൈക്കിള്‍ ചവിട്ടുന്ന ആദി ശേഖറിനെ മനപൂര്‍വം കാര്‍ ഇടിക്കുന്നതാണ് കാണുന്നത്. സഹോദരി അഭി ലക്ഷ്മി. പൂവച്ചല്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ് ആദിശേഖറിന്റെ പിതാവ് അരുണ്‍ കുമാര്‍. മാതാവ് ദീപ സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: