ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണ-മാത്യൂ എബ്ഡന്‍ സഖ്യത്തിന് നിരാശ. ബ്രിട്ടീഷ്-അമേരിക്കന്‍ ജോഡിയായ രാജീവ് രാം-സാലിസ്ബറിയോട് 6-2, 3-6, 4-6ന് പരാജയപ്പെട്ടു.
ഇന്ത്യ-ഓസ്ട്രേലിയന്‍ ജോഡിയായ ബൊപ്പണ്ണ-എബ്ഡന്‍ ആദ്യ സെറ്റ് സ്വന്തമാക്കി ആധിപത്യത്തോടെ തുടക്കം കുറിച്ചെങ്കിലും സുവര്‍ണാവസരം മുതലാക്കുന്നതില്‍ പരാജയപ്പെട്ടു.
വനിതാ ഡബിള്‍സില്‍ ന്യൂസിലന്‍ഡ്-കനേഡിയന്‍ ജോഡിയായ എറിന്‍ റൗട്ട്ലിഫ്-ഗബ്രിയേല ഡബ്രോവ്സ്‌കി സഖ്യം ആദ്യ സെമിയില്‍ ചൈനയുടെ വാങ് സിന്‍യു-തായ്വാനിന്റെ ഹ്സിഹ് സു-വെയ് സഖ്യത്തെ 6-1, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജര്‍മ്മന്‍-റഷ്യന്‍ ജോഡിയായ ലോറ സീഗെമുണ്ട്-വേര സ്വൊനാരേവ രണ്ടാം സെമിയില്‍ അമേരിക്കന്‍-ബ്രസീല്‍ ജോഡിയായ ജെന്നിഫര്‍ ബ്രാഡി-ലൂയിസ സ്റ്റെഫാനിയെ 6-4, 6-1 ന് പരാജയപ്പെടുത്തി.
പുരുഷ സിംഗിള്‍സില്‍ ആദ്യ സെമിയില്‍ രണ്ടാം സീഡ് നൊവാക് ദ്യോക്കോവിച്ച് അമേരിക്കന്‍ സീഡ് ചെയ്യപ്പെടാത്ത ബെന്‍ ഷെല്‍ട്ടനെ കീഴടക്കി. സ്‌കോര്‍ 6-3, 6-2, 7-6. ഇന്ന് രാവിലെ നടക്കുന്ന മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരാസ് യുഎസ് ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ ഡാനില്‍ മെദ്വദേവിനോടോ പരാജയപ്പെട്ടു.സ്‌കോര്‍ 6-7,1-6,6-3,3-6.
വനിതാ സിംഗിള്‍സ് ഫൈനല്‍ നാളെ ബെലാറഷ്യന്‍ രണ്ടാം സീഡ് അരിന സബലെങ്കയും ആറാം സീഡ് അമേരിക്കന്‍ താരം കൊക്കോ ഗൗഫും തമ്മിലാണ്. മിക്സഡ് ഡബിള്‍സില്‍ അമേരിക്കന്‍ ജോഡിയായ ഓസ്റ്റിന്‍ ക്രാജിസെക്കും ജെസീക്ക പെഗുലയും ഇന്ന് ഫൈനലില്‍ കസാക്കിസ്ഥാന്റെ അന്ന ഡാനിലീന-ഫിന്‍ലന്‍ഡിന്റെ ഹാരി ഹെലിയോവാര ജോഡിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: