റാബത്ത്: ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു ഭൂചലനം. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൊറോക്കയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി 20 ഉച്ചകോടിയിൽ നടത്തിയ ആമുഖ പ്രസംഗത്തിലാണ് മൊറോക്കയ്‌ക്ക് സഹായവാഗ്ദാനം പ്രഖ്യാപിച്ചത്. ദുരന്തത്തിൽ മരിച്ചവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മരുകേഷിന്റെ സമീപ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യ ഭൂചലനത്തിന് ശേഷം 4.9 രേഖപ്പെടുത്തിയ തുടർഭൂചലനങ്ങളുമുണ്ടായി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാരാകേക്കിൽ നിന്നും ഏകദേശം 70 കിലോമീറ്റർ തെക്ക് അറ്റ്ലസ് പർവത നിരകളിലാണെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
















