Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

കാത്തിരിപ്പിന്റെ തങ്കത്തിളക്കത്തില്‍

എൻ. എസ്. വിജയകുമാർ by എൻ. എസ്. വിജയകുമാർ
Aug 26, 2023, 11:44 pm IST
in Athletics, Sports

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ലോക അത്‌ലറ്റിക്‌സ് ചാംമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീഴുന്ന ഇന്നു രാത്രി ഭാരതത്തില്‍ നിന്നുള്ള കോടക്കണക്കിന് കായികപ്രേമികളുടെ കണ്ണുകള്‍, നാഷണല്‍ അത്‌ലറ്റിക്‌സ് സെന്ററില്‍ നടക്കുന്ന ജാവലിന്‍ ത്രോ ഫൈനലിലേക്കായിരിക്കും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിംപിക് വിശ്വകായിക മേളയില്‍, ടോക്കിയോയില്‍ ഭാരതത്തിന് ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണമെഡല്‍ അത്‌ലറ്റിക്‌സില്‍ നേടിക്കൊണ്ട് ചരിത്രത്തിന്റെ തങ്കത്താളുകളിലേക്ക് നടന്നു കയറിയ നീരജ് ചോപ്ര എന്ന ഇരുപത്തി അഞ്ചുകാരനൊപ്പം മറ്റു രണ്ട് കായിക താരങ്ങള്‍ കൂടി ജാവലിന്‍ ത്രോയില്‍ ലോക കായിക വേദിയില്‍ ഒരു ഫൈനലില്‍ മാറ്റുരക്കുകയാണ്. ലോക അത്‌ലറ്റിക്‌സിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു മത്സര ഇനത്തില്‍ മൂന്നു ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ ആദ്യമായാണ് മെഡലിനായി ഫീല്‍ഡിലിറങ്ങുന്നത്.
ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണ മെഡലിന്റെ സുവര്‍ണ നേട്ടത്തിന്റെ ആവേശം ചോരാതെ യോഗ്യതാ റൗണ്ടില്‍ തന്റെ ആദ്യ ത്രോയില്‍ തന്നെ അനായാസം 88.77 മീറ്റര്‍ ജാവലിന്‍ എത്തിച്ച നീരജിന്റെത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. തന്റെ മുനവച്ച ഒരൊറ്റ ഏറില്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഫൈനലിനൊപ്പം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യത കൂടി ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍മിയിലെ സുബേദാറായ നീരജ് ചോപ്ര നേടിയെടുത്തു. 85.5 മീറ്ററായിരുന്നു പാരിസ് ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയ്‌ക്ക് യോഗ്യത പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. 2021ല്‍ ടോക്കിയോ ഒളിംപിക്‌സിലും, കഴിഞ്ഞ വര്‍ഷത്തെ അമേരിക്കയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലും ഇത്തവണത്തെ യോഗ്യത റൗണ്ടില്‍ ഒരൊറ്റത്രോയിലൂടെ നീരജ് ആവശ്യമായ ലക്ഷ്യം നേടിയെടുത്തു.
ഇന്ന് പന്ത്രണ്ട് താരങ്ങളാണ് ജാവലിന്‍ത്രോ ഫൈനലില്‍ മത്സരിക്കാനിറങ്ങുക. 88.77 മീറ്റര്‍ കുറിച്ച നീരജിന് തൊട്ടുപിന്നില്‍ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം (86.79 മീറ്റര്‍), ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാഡ് ലെയ്ച (83.50 മീ), ജര്‍മനിയുടെ ജൂലിന്‍ വെബര്‍ (82.39 മീ) എന്നിവരാണുള്ളത്. 81.31 മീറ്റര്‍ ദൂരമെറിഞ്ഞ ഇന്ത്യയുടെ ഡിപി മനു ആറാം സ്ഥാനത്തും, 80.55 മീറ്ററോടെ കിഷോര്‍ കുമാര്‍ ജെന ഒമ്പതാം സ്ഥാനത്തും യോഗ്യതാ റൗണ്ടിലെത്തിയിരുന്നു. നീരജ് ഭായ് ആണ് തങ്ങള്‍ക്ക് ആവേശം പകര്‍ന്നു തരുന്നതെന്നാണ് മനുവും, ജനയും ഒരേ സ്വരത്തില്‍ പറയുന്നത്. യോഗ്യത റൗണ്ടില്‍ നിരാശപ്പെടുത്തിയത് കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ നീരജിനെ രണ്ടാം സ്ഥാനക്കാരനാക്കിയ ഗ്രനാഡായുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സായിരുന്നു. 80 മീറ്റര്‍ കടമ്പ കടക്കുവാന്‍ പോലും ഈ സൂപ്പര്‍ താരത്തിന് ബുഡാപെസ്റ്റില്‍ കഴിഞ്ഞില്ല.
ഡയമണ്ട് ലീഗില്‍ ദോഹയിലും, ലുസൈനിലും നടന്ന മത്സരങ്ങളില്‍ ജാവലിന്‍ ത്രോയിലെ ത്രിമൂര്‍ത്തികളെ(വാഡ്‌ലെയ്ച്, വെബര്‍, പീറ്റേഴ്‌സണ്‍) കീഴടക്കിയിട്ടുള്ളത് നീരജിന് ബുഡാപെസ്റ്റില്‍ മുന്‍തൂക്കമുണ്ട്. 32 കാരനായ ലെയ്ചയെയാണ് ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ ജൂണ്‍ 13ന് ടര്‍ക്കിയില്‍ പാവോ ആര്‍മി മീറ്റില്‍ 89.51 മീറ്റര്‍ അകലെ ജാവ്‌ലിന്‍ എറിഞ്ഞെത്തിച്ച ഈ ചെക്ക് താരം പരിചയ സമ്പത്തില്‍ മറ്റാരെക്കാളും മുന്നിലാണ്. പാകിസ്ഥാന്റെ അര്‍ഷാദ് നദീമും മികച്ച ഫോമിലാണ്.
ബുഡാപെസ്റ്റില്‍, സ്വര്‍ണ്ണ പ്രതീക്ഷ നീരജ് സഫലമാക്കുകയാണെങ്കില്‍ ഒരു അപൂര്‍വ റിക്കാര്‍ഡിന് കൂടി ഈ യുവതാരം അര്‍ഹനാകും. 2008 ബീജിങ് ഒളിംപിക്‌സില്‍ ഭാരതത്തിന് കന്നി സ്വര്‍ണം നേടിത്തന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര 2006 ല്‍ ക്രൊയേഷ്യയിലെ സാഗ്രെബില്‍ ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിക്കൊണ്ട് ചരിത്രം കുറിച്ചിരുന്നു. നീരജ് ആ നേട്ടത്തിനരികെയാണ്.
ജാവലിന്‍ ഒരു ടെക്‌നിക്കല്‍ ഈവന്റാണ്. ജാവലിനുമായുള്ള റണ്‍ അപ് മുതല്‍, അവസാന ഡെലിവറി വരെ കൃത്യതയോടെ ചെയ്യേണ്ട ഈ ത്രോ ഇനത്തില്‍ മികച്ച പരിശീലനം അത്യാവശ്യമാണ്. ലോക റിക്കാര്‍ഡുകാരന്‍ ഉവേ ഹോണില്‍ നിന്നും, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ക്ലോസ് ബെര്‍ടോണിസിനെയാണ് 2024 പാരീസ് ഒളിമ്പിക്‌സ് വരെ നീരജിന്റെ പരിശീലന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഫോമില്‍ നീരജിന് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ കഴിയുമെന്ന തികഞ്ഞ വിശ്വാസമാണ് കോച്ചിനുള്ളത്.
സ്വര്‍ണനേട്ടത്തിനായി പരമാവധി ശ്രമിക്കുമെന്ന് തന്നെയാണ് നീരജ് ആത്മവിശ്വാസത്തോടെ വെള്ളിയാഴ്ച പറഞ്ഞിട്ടുള്ളത്. വാം അപ്പിനിടെ മികച്ച മത്സരക്ഷമത തോന്നിയെന്നു പറയുന്ന നീരജ് അതുകൊണ്ട് മാത്രമാണ് ആദ്യ ത്രോയില്‍ തന്നെ ലക്ഷ്യം കൈവരിക്കുവാന്‍ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു. കലാശപ്പോരിലേക്ക് എല്ലാ ഊര്‍ജവും സംഭരിക്കുവാന്‍ നീരജിന് കഴിഞ്ഞിട്ടുണ്ടെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഇങ്ങ് ഏഷ്യന്‍ വന്‍കരയിലെ തെക്കന്‍ രാജ്യത്ത് 140 കോടിയോളം പേര്‍ യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലെ ഇന്നത്തെ സായാഹ്നത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇന്ത്യയില്‍ അന്നേരം പാതിരാവായിട്ടുണ്ടാകും. എങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നീരജിന്റെയും ഭാരതീയരുടെയും പൊന്‍കിനാവ് സഫലമാകാനുള്ള കാത്തിരിപ്പാണത്. വരും തലമുറയിലെ ഇന്ത്യക്കാര്‍ക്കാകെ ഉണര്‍വേകാന്‍ പോന്ന ഈ കാത്തിരിപ്പിന് പൊന്നിനെ വെല്ലുന്ന തങ്കത്തിന്റെ തിളക്കമുണ്ട്.

Tags: World Athletics ChampionshipNeeraj Choprajavelin throw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സച്ചിന്‍ യാദവ്, നീരജ് ചോപ്ര
Sports

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് നീരജ് ചോപ്രയ്ക്ക് ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി കൈമാറുന്നു
India

നീരജ് ചോപ്രയ്‌ക്ക് കേണല്‍ പദവി

Sports

സിലേഷ്യ ഡയമണ്ട് ലീഗില്‍ നീരജ്-അര്‍ഷാദ് പോര് നടക്കില്ലെന്ന് റിപ്പോര്‍ട്ട്

Sports

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.