ന്യൂദല്‍ഹി: സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താന്‍ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി.” ഈ അവിശ്വാസപ്രമേയം സര്‍ക്കാരിന് എതിരായിട്ടുള്ളതല്ല, പകരം പ്രതിപക്ഷ മുന്നണിയില്‍ ആത്മവിശ്വാസമുണ്ടാക്കാനുള്ളതാണ്.”- ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് ഇന്ത്യ മുന്നണിയല്ല, ഗമന്ത്യ (അഹങ്കാരം എന്ന അര്‍ത്ഥം വരുന്ന ഹിന്ദിവാക്ക്) മുന്നണിയാണ് എന്നും മോദി യോഗത്തില്‍ കുറ്റപ്പെുടത്തി.
“പ്രതിപക്ഷത്തിന് ഇത് ചില ഗൂഢലക്ഷ്യങ്ങള്‍ നേടാനുള്ള പദ്ധതിയാണ് അവിശ്വാസപ്രമേയം. എന്നാല്‍ നമ്മള്‍ക്ക് ഇത് സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനുള്ള അവസരമാണ്. ഗമാന്ത്യ മുന്നണി (അഹങ്കാരമുന്നണി) എന്ന അഹങ്കാരത്തിന്റെ മുന്നണിയെ നമ്മുക്ക് നമ്മുടെ ഐക്യം കൊണ്ട് മാത്രമേ തോല്പിക്കാന് കഴിയൂ.” – മോദി പറഞ്ഞു.
അവിശ്വാസപ്രമേയത്തിന് മറുപടി പറയാന്‍ ശക്തരായ ബിജെപി നേതാക്കളെയാണ് അണിനിരത്തിയിരിക്കുന്നത്. അമിത് ഷാ, നിര്‍മ്മല സീതാരാമന്, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോകേത് ചാറ്റര്‍ജി, ബണ്ടി സഞ്ജയ് കുമാര്‍, രാം കൃപാല്‍ യാദവ്, രാജ് ദീപ് റോയ്, വിജയ് ഭാഗേല്‍, രമേഷ് ബിദൂരി, സുനിത ദഗ്ഗല്‍, ഹീന ഗാവിറ്റ്, നിഷികാന്ത് ദുബെ, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവരാണ് സര്‍ക്കാരിന് വേണ്ടി സംസാരിക്കുക. പ്രമേയത്തെ തോല്പിക്കാന് മുക്ക് ഭൂരിപക്ഷമുണ്ട്. മണിപ്പൂരിനെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സത്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ചൊവ്വാഴ്ച ഗൗരവ് ഗൊഗോയി ആണ് പ്രതിപക്ഷത്തിന് വേണ്ടി അവിശ്വാസപ്രമേയചര്‍ച്ച തുടങ്ങിവെച്ചത്. പ്രധാനമന്ത്രി മോദി വ്യാഴാഴ്ച അവിശ്വാസപ്രമേയം വോട്ടിനിടുന്നതിന് മുന്‍പ് മറുപടി നല്‍കും.
ഇത് രണ്ടാം തവണയാണ് മോദി അവിശ്വാസപ്രമേയത്തെ നേരിടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു 2018ല്‍ ഈ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇപ്പോഴത്തെ അവിശ്വാസപ്രമേയവും 2024ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: