ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത് മാതാവിന്റെ പ്രതിമ നീക്കം ചെയ്ത് സ്റ്റാലിന്റെ പൊലീസും റവന്യൂ ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും. തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരതമാതാവിന്റെ പ്രതിമയാണ് തിങ്കളാഴ്ച അര്‍ധരാത്രി റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി എത്തിയ 60ഓളം പൊലീസുകാര്‍ ഗേറ്റ് തകര്‍ത്തും മതില് ചാടിയും ഉള്ളില്‍ കടന്ന് നീക്കം ചെയ്തത്.
അനുവാദമില്ലാതെയാണ് പ്രതിമ സ്ഥാപിച്ചത് എന്ന കാരണമാണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും പറയുന്നത്. ഈയിടെ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയാണ് തമിഴ്നാട്ടിലെ വിരുദുദനഗറിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തത്. വിരുദുനഗര്‍, മധുരൈ, കന്യാകുമാരി ദേശീയ പാതയില്‍ ജില്ല കളക്ടറുടെ ഓഫീസിനടത്തുാണ് പുതിയ ബിജെപി ഓഫീസ്. ഓഫീസില്‍ ഇന്റീരിയര്‍ ജോലിയും മറ്റു ജോലികളും പൂര്‍ത്തിയാക്കാനുണ്ട്. അണ്ണാമലൈയുടെ എന്റെ മണ്ണ്, എന്റെ മക്കള്‍ യാത്ര ആഗസ്ത് 9,10,11 തീയതികളില്‍ വിരുദുനഗര്‍ ജില്ലയിലൂടെ കടന്നുപോകും. ഇതിന്റെ ഭാഗമായാണ് ലോക്കല്‍ നേതാക്കള്‍ തല്ക്കാലം ഓഫീസില്‍ ഭാരത് മാതാവിന്റെ വിഗ്രഹം സ്ഥാപിക്കാമെന്ന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്ലാക്ക് സ്റ്റോണില്‍ തീര്‍ത്ത പ്രതിമ തിങ്കളാഴ്ച ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചത്.
ഇത് മണത്തറിഞ്ഞ സ്റ്റാലിന്റെ പൊലീസ് ഓഫീസില്‍ തിങ്കളാഴ്ച തന്നെ എത്തി. അധികൃതരില്‍ നിന്നും അനുവാദം വാങ്ങാതെ ഇത്തരമൊരു പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് വാദം. ഉടനെ മാറ്റാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ഓഫീസ് നില്ക്കുന്ന പ്ലോട്ടിന് നിയമാനുസൃത രേഖകള്‍ കൈവശം ഉണ്ടെന്നും ബിജെപി നേതാക്കള്‍ വാദിച്ചു. ഒരു മണിക്കൂറോളം വാഗ്വാദം ഉണ്ടായി. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കുന്നതുവരെ പ്രതിമ തുണിയിട്ട് മൂടിവെയ്ക്കാമെന്ന് ബിജെപി നേതാക്കള്‍ സമ്മതിച്ചു. ഇതുറപ്പ് നല്കി പൊലീസ് തിങ്കളാഴ്ച വൈകുന്നേരം സ്ഥലം വിട്ടു.
പൊലീസിനോട് വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തകര്‍ പ്രതിമ തുണിയിട്ട് മൂടിവെച്ചു. പക്ഷെ തിങ്കാാഴ്ച അര്‍ധരാത്രിയോടെ പൊലീസ് റവന്യൂ ഉദ്യോഗസ്ഥരുമായി എത്തി. പാര്‍ട്ടി ഓഫീസിന്റെ ഗേറ്റ് പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടന്ന് പ്രതിമ നീക്കം ചെയ്യാന്‍ ശ്രമിച്ചു. ചില പൊലീസുകാര്‍ മതില് ചാടിക്കടക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഏകദേശം 60 പൊലീസുകാര്‍ അവിടെ എത്തിയിരുന്നു. ഇതോടെ ബിജെപി നേതാക്കളും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമായി. ഈ പ്രതിമ ഇവിടെ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസ് അത് നീക്കം ചെയ്ത് ജില്ലാ തഹസീല്‍ ദാരുടെ ഓഫീസിലേക്ക് കൊണ്ടുപോയി.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡിഎംകെ ഭാരതമാതാവിനെ പേടിക്കുന്നു: അണ്ണാമലൈ
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡിഎംകെ ഭാരതമാതാവിനെ പേടിക്കുകയാണെന്ന് അണ്ണാമലൈ. ഒരു പാര്‍ട്ടിക്ക് അവരുടെ ഓഫീസില്‍ ഭാരതാമാതാവിന്റെ പ്രതിമ ഉയര്‍ത്താന്‍ പോലും ഡിഎംകെ അനുവദിക്കാതിരിക്കുന്നത് അപലപനീയമാണെന്ന് അണ്ണാമലൈ പറഞ്ഞു.
അണ്ണാമലൈയെ വിരുദു നഗറില്‍ കടക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല: ബിജെപി നേതാക്കള്‍
അണ്ണാമലൈയുടെ പദയാത്ര വിരുദുനഗറില്‍ കടക്കുന്നത് തടയാനാണ് ഡിഎംകെയും മുഖ്യമന്ത്രി സ്റ്റാലിനും ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പ്രതികരത്തിന് പൊലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഉപയോഗിക്കുകയാണ് ഡിഎംകെ. പൊലീസിനെ വെറുതെ വിടില്ല. അവര്‍ ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ. ഒരാള്‍ക്കും തലൈവര്‍ അണ്ണാമലൈയുടെ പദയാത്ര തടയാന്‍ കഴിയില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം സ്വന്തം സ്ഥലത്ത് ഭാരതമാതാവിന്രെ പ്രതിമ പോലം സംസ്ഥാനത്ത് ഉയര്‍ത്താന്‍ കഴിയില്ലെന്നത് ഖേദകരമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: