Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയാനന്ദ സ്വാമിയുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക: സ്വാമി ചിദാനന്ദ പുരി

അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 01:35 pm IST
in Kerala

കോഴിക്കോട്: സ്വാമി ചിന്മയാനന്ദ സ്വാമികളെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് തൊണ്ടയാട് ചിന്മയാ വിദ്യാലയത്തില്‍ ചിന്മയാനന്ദസ്വാമികളുടെ സമാധി ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജ്ഞാനവും വിജ്ഞാനവും പ്രചരിപ്പിക്കാന്‍ ചിന്മയാനന്ദ സ്വാമികള്‍ ലോകമെമ്പാടും സഞ്ചരിച്ചു. ജീവിതം അതിനായി സമര്‍പ്പിച്ചു. അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.  

ചിത്രശലഭങ്ങള്‍ എല്ലായിടത്തും പാറിപ്പറക്കുന്നു. അവ ആനന്ദം നല്‍കുന്നു. അവയുടെ ധര്‍മ്മം ചെയ്യുന്നു. ഈ ചിത്രശലഭങ്ങള്‍ മുട്ട,ലാര്‍വ,സമാധി എന്നീ മൂന്നു ജീവിത ഘട്ടം കടന്നാണ് ശലഭ പൂര്‍ണത പ്രാപിച്ചത്. അതില്‍ ലാര്‍വയുടെ കാലത്ത് കിട്ടാവുന്നതെല്ലാം അത് ഭക്ഷിക്കുകയായിരുന്നു. ഉറക്കവും വിശ്രമവുമില്ലാതെ തിന്നു. പിന്നെ സ്വയം ഉണ്ടാക്കിയ കവചത്തില്‍ സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഏറെക്കാലം ധ്യാനിച്ചു. അതിനുശേഷമാണ് മനോഹരമായ ശലഭമായത്. അതുപോലെയായിരുന്നു സ്വാമിജിയും. നിരന്തര അന്വേഷണമായിരുന്നു. അറിയാനുള്ള അന്വേഷണം. അത് സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളിലും പിന്നീട് തപോവനം സ്വാമികളിലുമെത്തി പൂര്‍ണതനേടി.

എന്നാല്‍ സ്വന്തം സംതൃപ്തിക്കായിരുന്നില്ല ആ അന്വേഷണം. അദ്ദേഹം ലഭിച്ച് അറിവ് അവസാന നിമിഷം വരെ ലോകത്തിന് പങ്കുവെച്ചു. മഹാരാഷ്‌ട്രയിലെ പൂനെയില്‍ തുടങ്ങിയ ഗീതാജ്ഞാനയജ്ഞം ലോകമെമ്പാടും വ്യാപിപ്പിച്ചു. ആധ്യാത്മികതയോടൊപ്പം സാമാജിക സേവനത്തിനായി ചിന്മയ മിഷന്‍ സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനവും ധര്‍മ്മത്തില്‍ ആധാരിതമാകണമെന്ന തിരിച്ചറിവില്‍ ധര്‍മ്മ സംരക്ഷണത്തിന് വിശ്വഹിന്ദു പരിഷത്തിന് രൂപംകൊടുത്തു. സമൂഹത്തില്‍നിന്ന് താന്‍ നേടിയതൊക്കെയും തിരിച്ച് സമൂഹത്തിനും രാഷ്‌ട്രത്തിനും കൊടുക്കാന്‍ മാതൃകയാകുകയായിരുന്നു ചിന്മയാനന്ദ സ്വാമികളെന്ന് സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു.

സമൂഹത്തിന്റെ പ്രകൃതിയുടെ പങ്കുപറ്റിയാണ് നമ്മുടെയെല്ലാം ജീവിതം എന്ന് ശാസ്ത്രീയമായി അന്വേഷിച്ചാല്‍ മനസ്സിലാകും. സ്വീകരിച്ചത് പ്രകൃതിക്കും സമൂഹത്തിനും തിരികെ കൊടുത്ത് കടം വീട്ടണം. അങ്ങനെ ചെയ്യാത്തവര്‍ പെരുംകൊള്ളക്കാര്‍ എന്ന അര്‍ത്ഥം വരുന്ന ‘തേനന്മാര്‍’ ആണെന്നാണ് ഭഗവദ് ഗീത പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ജീവിത്തിന് സമൂഹം, രാഷ്‌ട്രം മുടക്കുന്നത് തിരിച്ചറിയണം. അത് അവര്‍ രാഷ്‌ട്രത്തിന് തിരിച്ചു നല്‍കണം. അതിനായി അവര്‍ മഹജ്ജീവിതം നയിച്ചവരെ മാതൃകയാക്കണം. അപ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ വീഴില്ല, കൃത്യമായ ലക്ഷ്യമുണ്ടാകും സ്വാമി പറഞ്ഞു.

Tags: പ്രസംഗംkozhikodeസ്വാമി ചിന്മയാനന്ദന്‍Swami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.