Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഴ നനയുന്ന കുട്ടി

അവന്‍ ആരാണ്? എവിടെ നിന്നും വരുന്നു? ആരാണവന്റെ മാതാപിതാക്കള്‍? ഞാനങ്ങനെ ചിന്തിച്ച് ഇരിക്കവെ പ്രഫസര്‍ പിന്നെയും കടന്നു വന്നു. -നിങ്ങള്‍ രണ്ട് ദിവസ്സം കൂടി ഇവിടെ തങ്ങിയാല്‍ മതി. .. എനിക്ക് സന്തോഷമായി ,-ശരി സര്‍..

Janmabhumi Online by Janmabhumi Online
Jul 23, 2023, 05:28 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

എം.എന്‍.ശ്രീരാമന്‍

പെട്ടെന്ന് മഴക്ക് ആക്കം കൂടി, മഴനാരുകള്‍ക്ക്  കനവും വച്ചു. മഴത്തുള്ളികള്‍  അകത്തേക്ക് കട്ടിലിലേക്ക് തെറിച്ചു തുടങ്ങിയതോടെ, പ്രഫസര്‍  അസഹ്യതയോടെ അടുത്തേക്ക് വന്ന്, നിര്‍ദേശിച്ചു.

-ഇതൊന്നും നടക്കില്ല. വേഗം ജനലടച്ചേക്ക്..

ഞാനൊന്നും മിണ്ടിയില്ല..

-മഴയേറ്റു വല്ല അസൂഖവും വന്നാ ഞാനുത്തരവാദിയായിരിക്കില്ല.

പുള്ളിയുടെ നീരസത്തില്‍ പ്രതിഷേധിച്ചാണൊ എന്നറിയില്ല മഴ പെട്ടെന്ന് നിന്നു. തൊട്ടുപിറകെ തെരുവ് ഒരു ജീവിത നാടപോലെ സ്പന്ദിച്ചു തുടങ്ങി. ആളുകളാണ് ഇവിടെ അധികവും. പിന്നെ സൈക്കിളും. വല്ലപ്പോഴെ ബൈക്ക് കടന്നുപോകുന്നുള്ളു. തെരുവിനിരുപുറവും പഴയ കെട്ടിടങ്ങളാണ്. കാലം കറുത്ത നിറമായി കെട്ടിടങ്ങളെ പൊതിഞ്ഞിരിക്കുന്നു. ഓടിട്ട മേല്ക്കൂരകളില്‍ പൂപ്പലിന്റെ പാടകള്‍. ഭിത്തികളില്‍  ഞെരമ്പ് പടലങ്ങള്‍ പോലെ പാടുകള്‍.

പലവിധ കച്ചവടങ്ങളാണ് തെരുവില്‍. ഒരു ബാര്‍ബര്‍ഷാപ്പില്‍  നിന്നും കിഷോര്‍കുമാറിന്റെ  പാട്ട് ഗൃഹാതുരത്വത്തില്‍  നനഞ്ഞ  ദുഃഖമായി ഒഴുകി വന്നു..മേരാ നയനാ സാവന്‍ ബാദോന്‍..

ജനല്‍ അടച്ചേക്കാം എന്ന് വിചാരിച്ചില്ല അപ്പോഴെയ്‌ക്കും വല്ലാത്ത ഇരുമ്പലോടെ വീണ്ടും  കല്ലെറിയുന്നപോലെ മഴത്തുള്ളികള്‍  ഓടിന്‍പുറങ്ങളില്‍ വീണു തുടങ്ങി. അപ്പോഴാണ് ഒരു നേര്‍ത്ത പയ്യന്‍ റോഡിനപ്പുറത്തുനിന്നും തിടുക്കപ്പെട്ട് മഴയത്തേക്ക് ഇറങ്ങി വന്നത്. അവന്‍  മഴയിലേക്ക് നിന്ന്, യാതൊരു കിടുങ്ങലുമില്ലാതെ മഴ നനയുന്നു..ആളുകള്‍  മഴ നനയാതെ ചിതറിയോടുമ്പോള്‍  ആ പയ്യനിതാ..

ഞാന്‍  കട്ടിലില്‍  നിവര്‍ന്നിരുന്നു.

എന്തിനാണവന്‍  മഴയത്ത് നില്‍ക്കുന്നത്? ആരും അവനെ പിടിച്ച് മാറ്റത്തതെന്ത്?  

പിന്നീട് മഴ മാറിയതോടെ അവനും  

അപ്രത്യക്ഷമായി.

അവന്‍ ആരാണ്? എവിടെ നിന്നും വരുന്നു? ആരാണവന്റെ മാതാപിതാക്കള്‍?

ഞാനങ്ങനെ ചിന്തിച്ച് ഇരിക്കവെ പ്രഫസര്‍ പിന്നെയും കടന്നു വന്നു.

-നിങ്ങള്‍  രണ്ട് ദിവസ്സം കൂടി ഇവിടെ തങ്ങിയാല്‍  മതി. ..

എനിക്ക് സന്തോഷമായി

,-ശരി സര്‍..

-നിങ്ങളുടെ ചെക്ക് എഴുതി വച്ചിട്ടുണ്ട്..പിന്നെ, ഞാനവശ്യപ്പെടുമ്പോഴൊക്കെ വന്നേക്കണം..

-വരാം…സര്‍,  

ദീര്‍ഘ നിശ്വാസമെടുത്ത് ഞാന്‍ പറഞ്ഞു. പിന്നെ ചോദിച്ചു,

-സര്‍ എനിക്കൊന്ന് പുറത്തേക്ക് ഇറങ്ങണം.

പ്രഫസറുടെ മുഖം ഇരുണ്ടു.

-നിങ്ങള്‍ക്ക് മഴ നനയാനൊന്നും പറ്റില്ല. അത് പല കുഴപ്പങ്ങളുമുണ്ടാക്കും..

-അല്ല സര്‍… മഴ മാറുമ്പൊ..

എന്റെ മനസ്സില്‍ ആ പയ്യനാണ്. അവനെയൊന്ന് കാണണം. എനിക്കുമുണ്ടല്ലോ  രണ്ടുകുട്ടികള്‍..

പ്രൊഫസര്‍ അതൃപ്തിയോടെ സമ്മതം മൂളി,  

-മഴ മാറുമ്പൊ വേഗം ഇറങ്ങീട്ട് വരണം..

പ്രൊഫസര്‍ കടന്നുപോയതോടെ പറഞ്ഞുവിട്ടപോലെ മഴ വീണ്ടും വന്നു. അതാ, ആ കുട്ടി ധൃതി പിടിച്ച് മഴയത്തേക്ക് ചാടുന്നു. അവനും  

മഴയുടെ ഈ വരവ് വിചാരിച്ചില്ല എന്ന് തോന്നുന്നു. അവന്‍ കൈ തുടച്ചിട്ടാണ് വന്നത്. എന്തോ കഴിച്ചു കൊണ്ടിരുന്നതാവാം.  

അവന്‍ തടസ്സമില്ലാതെ മഴ വീഴുന്നയിടത്ത് നിന്നു. മഴ ഒരു പ്രളയമായി അവന്റെ ശിരസ്സില്‍  നിന്നും ചിതറി താഴേക്ക് ഒഴുകി. നനവിന്റെ കുളിരില്‍  അവനൊരു പ്രാര്‍ത്ഥനയായി മാറി.  ആരും അവനെ സമീപിച്ച്, വീട്ടിലേക്ക് പോ എന്ന് ഉരിയാടുന്നില്ല.  

ഞാന്‍  എഴുന്നേറ്റു. മഴ പതിയ പതിയെ പിന്‍വലിഞ്ഞു തുടങ്ങിയിരുന്നു. വേഗം വരാന്തയിലൂടെ നടന്നു. പഴയ നിലത്തോടുകള്‍ പാ

കിയ വരാന്ത.  താഴത്തേക്കുള്ള പടികള്‍ മരത്തിന്റേതാണ്.  ഭയാനകമായ നിശ്ശബ്ദതയാണ് പ്രഫസറുടെ വീട്ടില്‍  

ഞാന്‍ തെരുവിലേക്ക് ഇറങ്ങി.

ഇപ്പോള്‍ പഴയതും പുതിയതുമായ ഹിന്ദിപ്പാട്ടുകള്‍  കടകളില്‍  നിന്നും ഒഴുക്ക് തുടര്‍ന്നു.  

ആ പയ്യന്‍ നിന്ന കെട്ടിടത്തിന്റെ സമീപത്ത് എത്തി.

എവിടെ അവന്‍?

പപ്പടമുണ്ടാക്കുന്ന ഒരു കെട്ടിടത്തിന്റെ  തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പിന്നിലേക്ക് പോകുന്ന ചുറ്റു ഇറയത്തിന്റെ പിന്നേത്തലക്കല്‍  നോക്കിയതും ഞാനാ പയ്യനെ അവിടെ കണ്ടു. നനച്ചിട്ട ഒരു വസ്ത്രം കോലിന്മേലിട്ടപോലെ നനഞ്ഞുതന്നെ നില്‍ക്കുകയാണവന്‍.

ഞാനവന്റെ അടുത്തേക്ക് ചെന്നിട്ടും ഒരു ഭാവമാറ്റവും ഉണ്ടായില്ല. കണ്ണുകളൊന്ന് നീക്കി നോക്കിയിട്ട് വീണ്ടും പൂര്‍വ്വസ്ഥിതിയിലായി. ഇരുണ്ട നിറമാണവന്. ഉന്തിയ നെഞ്ചിന്‍ കൂട്. ഒട്ടിയ വയര്‍. വയറ്റില്‍  എന്തോ പൊള്ളിയിട്ട് ഉണങ്ങിയ പാട്.  

ഞാന്‍ ചോദിച്ചു,  

-എന്തിനാ മഴവരുമ്പൊ ചാടിയിറങ്ങുന്നെ?

മറുപടി കിട്ടുമെന്ന പ്രതീക്ഷയുണ്ടായില്ല. പക്ഷെ, അവന്‍ മറുപടി നല്കി,  

-ജീവിക്കാന്‍..

-ങേ, ജീവിക്കാനൊ?

-ഒരുപാട് വിഷാംശോണ്ട് ഇവിടത്തെ മഴയ്‌ക്ക്. അതിങ്ങനെ ഏറ്റാ എന്തൊക്കൊയാവും എന്നൊരാള് പഠിക്കണ്ണ്ട്. നല്ല പൈസ കിട്ടും. അമ്മേടെ ഗര്‍ഭപാത്രം മാറ്റണോങ്കി കൊറേ പൈസ വേണല്ലൊ? അച്ഛനില്ല.. ഞാനൊറ്റ മകനാ..

മൃദുവായ ശബ്ദത്തിലിത്രേം പറഞ്ഞിട്ട് ഒരു നീണ്ട കണ്ണുനീ

ര്‍ത്തുള്ളി കണക്കെ അവന്‍  ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്നു. പിന്നീടൊന്നും ചോദിക്കാന്‍  എനിക്ക് ത്രാണിയുണ്ടായില്ല. ഉള്ളം കലങ്ങുന്ന നൊമ്പരത്തോടെ  വരാന്തയില്‍ നിന്നും താഴത്തേക്ക് ഇറങ്ങി. അവനും ഒന്നും മിണ്ടിയില്ല..

പ്രൊഫസര്‍ ഒരു മരുന്ന് കണ്ടുപി

ടിച്ചിട്ടുണ്ടു. അതിന്റെ പരീക്ഷണത്തിനായി ഒരാളെ വേണമെന്ന പരസ്യം കണ്ടിട്ടാണ് ഞാന്‍  പ്രഫസറെ വിളിച്ചതും ഒരു വലിയ തുക ആവശ്യപ്പെട്ടതും അദ്ദേഹമത് സമ്മതിച്ചതും ഞാനിവിടെ എത്തിയതും..തിരിച്ചു പ്രഫസറുടെ സങ്കേതത്തിലേക്ക് നടക്കുമ്പോള്‍ എനിക്ക് ഒരു സംശയം തോന്നാതിരുന്നില്ല, പ്രഫസര്‍ തന്നെയായിരിക്കൊ ആ പയ്യനെയും വിലയ്‌ക്കെടുത്തിരിക്കുന്നെ?

Tags: സാഹിത്യംMalayalamകഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

Mollywood

മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ട്രെയിലർ പുറത്തിറങ്ങി

New Release

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

Mollywood

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ” .. ടൈറ്റിൽ പോസ്റ്റർ പുറത്ത്

Mollywood

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

പുതിയ വാര്‍ത്തകള്‍

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

ഞാന്‍ എവിടെയായിരുന്നാലും തമിഴ്നാടിനെ കേട്ടുകൊണ്ടിരിക്കുകയാണ് …ഡിഎംകെയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അമിത് ഷാ 

സ്വ‍ർണവിലയിൽ വീണ്ടും വർധനവ്; പവന്റെ ഇന്നത്തെ വില അറിയാം

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

പുലിയുടെ ആക്രമണം; വാൽപ്പാറയിൽ 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നില‍യിൽ

സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം: പൂച്ചയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

പ്രിന്‍സിപ്പല്‍ തസ്തികയില്ലാതെ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്‌കൂളുകള്‍

ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍: ആഗോള നിക്ഷേപക സംഗമത്തിന്റെ മറവില്‍ നടന്നത് മാസങ്ങളുടെ ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies