Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സില്‍വര്‍ ലൈനില്‍ മെട്രോമാനില്ല

ശ്രീധരന്റെ നിര്‍ദേശം മറ്റൊരു പദ്ധതിയാണെങ്കിലും അതില്‍ അഴിമതിക്കുള്ള സാധ്യതയുണ്ടോ എന്നാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. അഴിമതിക്കുള്ള വകുപ്പുണ്ടെന്ന് തോമസ് ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാം. അഴിമതി വിരുദ്ധമായ ഒരു കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇതൊന്നും നടക്കാന്‍ പോകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 02:13 am IST
in Editorial

മെട്രോമാനും ബിജെപി നേതാവുമായ ഇ. ശ്രീധരനെ ഇപ്പോള്‍ സിപിഎം പാളയത്തിലുള്ള കെ.വി. തോമസ് സന്ദര്‍ശിച്ചശേഷം പുതിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടുകൂടി തന്നെ വന്നു കണ്ട തോമസിനോട് കെ.റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് അനുകൂലമായി ഇ.ശ്രീധരന്‍ സംസാരിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. മെട്രോ മാന്റെ സഹകരണത്തോടെ അധികം വൈകാതെ സില്‍വര്‍ ലൈന്‍ പദ്ധതി പുനരാരംഭിക്കുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കാതെയും, ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നും ഉപേക്ഷിക്കേണ്ടി വന്ന സില്‍വര്‍ലൈന്‍ വീണ്ടും വരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന ധാരണ പരത്താന്‍ കെ.വി. തോമസും സര്‍ക്കാര്‍ വൃത്തങ്ങളും ശ്രമിച്ചതായി വേണം മനസ്സിലാക്കാന്‍. ആര് എതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും പ്രഖ്യാപനവും ഭീഷണിയുമൊന്നും വിലപ്പോയില്ലല്ലോ. ഈ ജാള്യത തീര്‍ക്കാനുള്ള മറയായി ശ്രീധരന്‍-തോമസ് കൂടിക്കാഴ്ചയെ  നന്നായി ഉപയോഗിച്ചു എന്നാണ് കരുതേണ്ടത്. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമ്പോള്‍ വലിയ തെറ്റിദ്ധാരണ പരത്താനാണ് സിപിഎമ്മിലെ പുത്തന്‍കുറ്റുകാരനായ തോമസ് ശ്രമിച്ചതെന്ന് വ്യക്തമാണ്.

താന്‍ വലിയ കഴിവുള്ളയാളാണെന്നും, അസാധ്യമായത് സാധ്യമാക്കാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്തേണ്ടത് കെ.വി. തോമസിന്റെ ആവശ്യമായിരിക്കാം. നിലനില്‍പ്പിന്റെ പ്രശ്‌നവുമായിരിക്കാം. മുഖ്യമന്ത്രിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി നേരത്തെ ദല്‍ഹിയില്‍ നിയമിച്ചവര്‍ക്കൊന്നും അതിന് കഴിഞ്ഞില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ ഇവര്‍ക്കു നല്‍കിയതു മാത്രമാണ് നടന്നത്. വഴിവിട്ട രീതിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സാധിച്ചുകൊടുക്കുകയെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമല്ല. ഇത് മനസ്സിലാക്കാതെയാണ് മുന്‍ എംപി: എ. സമ്പത്തിനെയും ഐഎഎസുകാരനായിരുന്ന വേണു രാജാമണിയേയുമൊക്കെ പിണറായി സര്‍ക്കാര്‍ പ്രത്യേക പ്രതിനിധികളായി ദല്‍ഹിയില്‍ നിയമിച്ചത്. ഇവരുടെ പിന്‍ഗാമിയായി എത്തി അത്ഭുതങ്ങള്‍ കാണിക്കുമെന്നായിരുന്നു തോമസിന്റെ ഭാവം. എംപിയായും കേന്ദ്രമന്ത്രിയായുമൊക്കെ ദീര്‍ഘകാലം ദല്‍ഹി രാഷ്‌ട്രീയവുമായി ബന്ധമുള്ള തോമസ് വിജയിക്കുമെന്ന വിശ്വാസം പിണറായിക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ വിജയം കണ്ട തോമസിന്റെ   ‘തിരുത പൊളിറ്റിക്‌സ്’ ബിജെപിയിലും മോദി സര്‍ക്കാരിലും വിലപ്പോവില്ലെന്ന് വളരെ വൈകാതെ തന്നെ വ്യക്തമായി. ഇതേത്തുടര്‍ന്ന് താന്‍ കേമനാണെന്ന് ബോധ്യപ്പെടുത്താന്‍ തോമസ് കണ്ടുപിടിച്ച സൂത്രമാണ് ഇ.ശ്രീധരനെ സന്ദര്‍ശിക്കുകയെന്നത്. മാസംതോറും ഒരു ലക്ഷം രൂപയാണല്ലോ പാരിതോഷികമായി നികുതിപ്പണത്തില്‍നിന്ന് തോമസിന് നല്‍കിക്കൊണ്ടിരിക്കുന്നത്. തിന്നുന്ന ചോറിന് നന്ദി കാണിക്കണമല്ലോ.

തോമസുമായുള്ള കൂടിക്കാഴ്ചയില്‍ കെ.റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് അനുകൂലമായി ഒരു അഭിപ്രായപ്രകടനവും ഇ.ശ്രീധരന്‍ നടത്തിയിട്ടില്ല. വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നതും, അധിക ചെലവുവരുന്നതും അഴിമതിക്ക് അവസരമൊരുക്കുന്നതുമായ സില്‍വര്‍ ലൈനിന് താന്‍ എതിരാണെന്ന് ശ്രീധരന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, ജനങ്ങളുടെ വലിയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഈ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിക്കില്ലെന്ന് പറയുകയും ചെയ്തു. സില്‍വര്‍ ലൈനിന് ബദലായി ഹൈസ്പീഡോ സെമി സ്പീഡോ കേരളത്തിന് ആവശ്യമാണെന്നും, ആകാശപാതയായോ ഭൂഗര്‍ഭപാതയായോ ഇത് രണ്ടും ചേര്‍ന്നോ ഈ പദ്ധതി സാധ്യമാക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കുറിപ്പ് ശ്രീധരന്‍ കൈമാറുകയും ചെയ്തു. ഇതുവച്ചുകൊണ്ടാണ് തോമസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും സമര്‍ത്ഥനായ ടെക്‌നോക്രാറ്റും അഴിമതിതൊട്ടുതെറിക്കാത്തയാളെന്ന നിലയ്‌ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള ശ്രീധരന്റെ പേര് ദുരുപയോഗിക്കുകയാണ് തോമസ് ചെയ്തത്. സംസ്ഥാനത്തിന്റെ വികസനമല്ല, അഴിമതി ലക്ഷ്യം വച്ചാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ എന്ന ആഡംബര പദ്ധതി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പകല്‍പോലെ വ്യക്തമാണ്. പദ്ധതി നടപ്പാക്കാനായില്ലെങ്കിലും ഡിപിആര്‍, പരിസ്ഥിതി പഠനം, സര്‍വെ, കല്ലിടല്‍ എന്നിങ്ങനെ പലതിന്റെ വകയില്‍ 50 കോടിയോളം രൂപ ചെലവിടുകയും ചെയ്തു. ഇതുതന്നെ ഒരു അഴിമതിയാണ്. ശ്രീധരന്റെ നിര്‍ദേശം മറ്റൊരു പദ്ധതിയാണെങ്കിലും അതില്‍ അഴിമതിക്കുള്ള സാധ്യതയുണ്ടോ എന്നാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. അഴിമതിക്കുള്ള വകുപ്പുണ്ടെന്ന് തോമസ് ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാം. അഴിമതി വിരുദ്ധമായ ഒരു കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇതൊന്നും നടക്കാന്‍ പോകുന്നില്ല.

Tags: ഐഎസ്keralaമെട്രോമാന്‍പിണറായി വിജയന്‍K railSilver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.