Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സില്‍വര്‍ ലൈനില്‍ മെട്രോമാനില്ല

ശ്രീധരന്റെ നിര്‍ദേശം മറ്റൊരു പദ്ധതിയാണെങ്കിലും അതില്‍ അഴിമതിക്കുള്ള സാധ്യതയുണ്ടോ എന്നാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. അഴിമതിക്കുള്ള വകുപ്പുണ്ടെന്ന് തോമസ് ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാം. അഴിമതി വിരുദ്ധമായ ഒരു കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇതൊന്നും നടക്കാന്‍ പോകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 02:13 am IST
in Editorial

മെട്രോമാനും ബിജെപി നേതാവുമായ ഇ. ശ്രീധരനെ ഇപ്പോള്‍ സിപിഎം പാളയത്തിലുള്ള കെ.വി. തോമസ് സന്ദര്‍ശിച്ചശേഷം പുതിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടുകൂടി തന്നെ വന്നു കണ്ട തോമസിനോട് കെ.റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് അനുകൂലമായി ഇ.ശ്രീധരന്‍ സംസാരിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. മെട്രോ മാന്റെ സഹകരണത്തോടെ അധികം വൈകാതെ സില്‍വര്‍ ലൈന്‍ പദ്ധതി പുനരാരംഭിക്കുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കാതെയും, ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നും ഉപേക്ഷിക്കേണ്ടി വന്ന സില്‍വര്‍ലൈന്‍ വീണ്ടും വരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന ധാരണ പരത്താന്‍ കെ.വി. തോമസും സര്‍ക്കാര്‍ വൃത്തങ്ങളും ശ്രമിച്ചതായി വേണം മനസ്സിലാക്കാന്‍. ആര് എതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും പ്രഖ്യാപനവും ഭീഷണിയുമൊന്നും വിലപ്പോയില്ലല്ലോ. ഈ ജാള്യത തീര്‍ക്കാനുള്ള മറയായി ശ്രീധരന്‍-തോമസ് കൂടിക്കാഴ്ചയെ  നന്നായി ഉപയോഗിച്ചു എന്നാണ് കരുതേണ്ടത്. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമ്പോള്‍ വലിയ തെറ്റിദ്ധാരണ പരത്താനാണ് സിപിഎമ്മിലെ പുത്തന്‍കുറ്റുകാരനായ തോമസ് ശ്രമിച്ചതെന്ന് വ്യക്തമാണ്.

താന്‍ വലിയ കഴിവുള്ളയാളാണെന്നും, അസാധ്യമായത് സാധ്യമാക്കാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്തേണ്ടത് കെ.വി. തോമസിന്റെ ആവശ്യമായിരിക്കാം. നിലനില്‍പ്പിന്റെ പ്രശ്‌നവുമായിരിക്കാം. മുഖ്യമന്ത്രിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി നേരത്തെ ദല്‍ഹിയില്‍ നിയമിച്ചവര്‍ക്കൊന്നും അതിന് കഴിഞ്ഞില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ ഇവര്‍ക്കു നല്‍കിയതു മാത്രമാണ് നടന്നത്. വഴിവിട്ട രീതിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സാധിച്ചുകൊടുക്കുകയെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമല്ല. ഇത് മനസ്സിലാക്കാതെയാണ് മുന്‍ എംപി: എ. സമ്പത്തിനെയും ഐഎഎസുകാരനായിരുന്ന വേണു രാജാമണിയേയുമൊക്കെ പിണറായി സര്‍ക്കാര്‍ പ്രത്യേക പ്രതിനിധികളായി ദല്‍ഹിയില്‍ നിയമിച്ചത്. ഇവരുടെ പിന്‍ഗാമിയായി എത്തി അത്ഭുതങ്ങള്‍ കാണിക്കുമെന്നായിരുന്നു തോമസിന്റെ ഭാവം. എംപിയായും കേന്ദ്രമന്ത്രിയായുമൊക്കെ ദീര്‍ഘകാലം ദല്‍ഹി രാഷ്‌ട്രീയവുമായി ബന്ധമുള്ള തോമസ് വിജയിക്കുമെന്ന വിശ്വാസം പിണറായിക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ വിജയം കണ്ട തോമസിന്റെ   ‘തിരുത പൊളിറ്റിക്‌സ്’ ബിജെപിയിലും മോദി സര്‍ക്കാരിലും വിലപ്പോവില്ലെന്ന് വളരെ വൈകാതെ തന്നെ വ്യക്തമായി. ഇതേത്തുടര്‍ന്ന് താന്‍ കേമനാണെന്ന് ബോധ്യപ്പെടുത്താന്‍ തോമസ് കണ്ടുപിടിച്ച സൂത്രമാണ് ഇ.ശ്രീധരനെ സന്ദര്‍ശിക്കുകയെന്നത്. മാസംതോറും ഒരു ലക്ഷം രൂപയാണല്ലോ പാരിതോഷികമായി നികുതിപ്പണത്തില്‍നിന്ന് തോമസിന് നല്‍കിക്കൊണ്ടിരിക്കുന്നത്. തിന്നുന്ന ചോറിന് നന്ദി കാണിക്കണമല്ലോ.

തോമസുമായുള്ള കൂടിക്കാഴ്ചയില്‍ കെ.റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് അനുകൂലമായി ഒരു അഭിപ്രായപ്രകടനവും ഇ.ശ്രീധരന്‍ നടത്തിയിട്ടില്ല. വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നതും, അധിക ചെലവുവരുന്നതും അഴിമതിക്ക് അവസരമൊരുക്കുന്നതുമായ സില്‍വര്‍ ലൈനിന് താന്‍ എതിരാണെന്ന് ശ്രീധരന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, ജനങ്ങളുടെ വലിയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഈ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിക്കില്ലെന്ന് പറയുകയും ചെയ്തു. സില്‍വര്‍ ലൈനിന് ബദലായി ഹൈസ്പീഡോ സെമി സ്പീഡോ കേരളത്തിന് ആവശ്യമാണെന്നും, ആകാശപാതയായോ ഭൂഗര്‍ഭപാതയായോ ഇത് രണ്ടും ചേര്‍ന്നോ ഈ പദ്ധതി സാധ്യമാക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കുറിപ്പ് ശ്രീധരന്‍ കൈമാറുകയും ചെയ്തു. ഇതുവച്ചുകൊണ്ടാണ് തോമസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും സമര്‍ത്ഥനായ ടെക്‌നോക്രാറ്റും അഴിമതിതൊട്ടുതെറിക്കാത്തയാളെന്ന നിലയ്‌ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള ശ്രീധരന്റെ പേര് ദുരുപയോഗിക്കുകയാണ് തോമസ് ചെയ്തത്. സംസ്ഥാനത്തിന്റെ വികസനമല്ല, അഴിമതി ലക്ഷ്യം വച്ചാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ എന്ന ആഡംബര പദ്ധതി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പകല്‍പോലെ വ്യക്തമാണ്. പദ്ധതി നടപ്പാക്കാനായില്ലെങ്കിലും ഡിപിആര്‍, പരിസ്ഥിതി പഠനം, സര്‍വെ, കല്ലിടല്‍ എന്നിങ്ങനെ പലതിന്റെ വകയില്‍ 50 കോടിയോളം രൂപ ചെലവിടുകയും ചെയ്തു. ഇതുതന്നെ ഒരു അഴിമതിയാണ്. ശ്രീധരന്റെ നിര്‍ദേശം മറ്റൊരു പദ്ധതിയാണെങ്കിലും അതില്‍ അഴിമതിക്കുള്ള സാധ്യതയുണ്ടോ എന്നാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. അഴിമതിക്കുള്ള വകുപ്പുണ്ടെന്ന് തോമസ് ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാം. അഴിമതി വിരുദ്ധമായ ഒരു കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇതൊന്നും നടക്കാന്‍ പോകുന്നില്ല.

Tags: ഐഎസ്keralaമെട്രോമാന്‍പിണറായി വിജയന്‍K railSilver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.