Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതു സിവില്‍ കോഡില്‍ സിപിഎം-ലീഗ് അച്ചുതണ്ട്

ലീഗിനു പകരം സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതും സെമിനാറില്‍ പങ്കെടുക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്നതിലൂടെ മതപരമായ ധ്രുവീകരണമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് അവരുടെ ചരിത്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ലീഗിന് വ്യക്തതയില്ല. അതുകൊണ്ടാണ് ലീഗ് ഒന്നു മടിച്ചുനില്‍ക്കുന്നത്

Janmabhumi Online by Janmabhumi Online
Jul 11, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പൊതു സിവില്‍ കോഡിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സിപിഎമ്മിനോട് സഹകരിക്കേണ്ടതില്ലെന്നും, ഈ ലക്ഷ്യം വച്ച് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നുമുള്ള മുസ്ലിംലീഗിന്റെ തീരുമാനം ആദര്‍ശാത്മകമായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. സിപിഎമ്മുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ലെന്ന് ലീഗ് നേതൃത്വം പറയുന്നതില്‍ തന്നെ ഒരു ചാഞ്ചാട്ട മനഃസ്ഥിതി വ്യക്തമാണ്. മുസ്ലിംലീഗിന്റെ ഈ നിലപാടിലെ ആത്മാര്‍ത്ഥതയും ശരിതെറ്റുകളും പരിശോധിക്കുന്നതിനു മുന്‍പ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ക്ഷണം ഉണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ലീഗിന്റെ ഭാഗത്തുനിന്ന്  കണ്ണേറുകള്‍ പലതും ഉണ്ടായതാണ് പൊതുസിവില്‍കോഡ് പ്രശ്‌നത്തില്‍ ഒന്നിക്കാന്‍ തടസ്സമില്ലെന്ന സിപിഎമ്മിന്റെ നിലപാടിന് കാരണം. ഇക്കാര്യത്തിന് ഇരുപാര്‍ട്ടികള്‍ക്കും പൊതുതാല്‍പ്പര്യമുണ്ടെന്നും, പരസ്യമായ ഒരു സഖ്യത്തിന് അല്‍പ്പംകൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് സിപിഎമ്മിന്റെ ക്ഷണം നിരസിച്ചുകൊണ്ടുള്ള ലീഗിന്റെ തീരുമാനത്തിന് പിന്നിലുള്ളത്. സിപിഎം, എല്‍ഡിഎഫിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും, മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയുമാണ്. ഈ നിലയ്‌ക്ക് പരസ്പരം എതിര്‍ക്കാന്‍ ബാധ്യസ്ഥരാണെങ്കിലും രണ്ടു കക്ഷികളും പരസ്പരം ഒത്തുകളിക്കുന്നുവെന്നത് കേരള രാഷ്‌ട്രീയത്തിലെ അനേകം വിരോധാഭാസങ്ങളിലൊന്നാണ്. ഇത് മറച്ചുപിടിച്ചുകൊണ്ടുള്ള വാചകക്കസര്‍ത്തുകള്‍ നടത്താന്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സമര്‍ത്ഥരാണ്. പൊതുസിവില്‍ കോഡിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്.

അറയ്‌ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നുതന്നെയാണ് പൊതുസിവില്‍ കോഡ് വരുന്നതി നെ സിപിഎമ്മുമായി ചേര്‍ന്ന് എതിര്‍ക്കാനുള്ള ലീഗിന്റെ മനോഭാവത്തില്‍ തെളിയുന്നത്. പല ലീഗു നേതാക്കളും ഇങ്ങനെയൊരു സൂചന നല്‍കുകയും ചെയ്തു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ഈ ഘട്ടത്തില്‍ ലീഗ് പോകേണ്ടതില്ലെന്നും, ലീഗിനെ പിന്തുണയ്‌ക്കുന്ന മൗലവിമാരുടെ സംഘടനയായ സമസ്ത പങ്കെടുക്കട്ടെയെന്നുമുള്ള നിലപാട് ലീഗ് എങ്ങനെ ചിന്തിക്കുന്നു എന്നതിന് തെളിവാണ്. പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനെ ലീഗ് മതവിഷയമായാണ് കാണുന്നത്. മതപരമായ കാര്യങ്ങളില്‍ സമസ്തയുടെ അഭിപ്രായമാണ് ലീഗിനുള്ളത്. പരീക്ഷയില്‍ ജയിച്ച ഒരു വിദ്യാര്‍ത്ഥിനിയെ പാരിതോഷികം നല്‍കാന്‍ വിളിച്ചുവരുത്തി വേദിയില്‍നിന്ന്  അപമാനിച്ച് ഇറക്കിവിട്ട സമസ്തയുടെ നടപടിയെ ലീഗ് അനുകൂലിക്കുകയാണല്ലോ ചെയ്തത്. പൊതുസിവില്‍ കോഡിന്റെ പ്രശ്‌നത്തിലും സമസ്തയില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ലീഗിന് എടുക്കാനാവില്ല. അപ്പോള്‍ ലീഗിനു പകരം സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതും സെമിനാറില്‍ പങ്കെടുക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്നതിലൂടെ മതപരമായ ധ്രുവീകരണമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് അവരുടെ ചരിത്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍  എന്തായിരിക്കുമെന്ന കാര്യത്തില്‍ ലീഗിന് വ്യക്തതയില്ല. അതുകൊണ്ടാണ് ലീഗ് ഒന്നു മടിച്ചുനില്‍ക്കുന്നത്. ഇത്  അറിയാവുന്നതുകൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും.

എല്‍ഡിഎഫിലും യുഡിഎഫിലും നിന്ന് പരസ്പരം പോരടിക്കുമ്പോഴും സിപിഎമ്മും മുസ്ലിംലീഗും തമ്മില്‍ കുറുമുന്നണി രൂപപ്പെടാറുണ്ട്. പിണറായി സര്‍ക്കാരിനെ ഒരു പരിധിവിട്ട് പ്രതിപക്ഷം എതിര്‍ക്കുന്നത് ലീഗിന് ഇഷ്ടമല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തൊട്ടടുത്തിരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അസ്വസ്ഥനാവുന്ന കാഴ്ച ദുര്‍ലഭമല്ല. കുഞ്ഞാലിക്കുട്ടിയും മറ്റും ആരോപണവിധേയനായ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ പിന്നീട് യാതൊന്നും സംഭവിക്കാതിരുന്നത് ജനങ്ങള്‍ കണ്ടതാണല്ലോ. സദ്ദാം ഹുസൈന്റെ പേരില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മത്സരിച്ച ചരിത്രം ലീഗിനുണ്ട്. അവസരം കിട്ടിയാല്‍ ലീഗ് ഇനിയും മറുകണ്ടം ചാടുമെന്ന് കോണ്‍ഗ്രസ്സിനും അറിയാം.  എങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്താതെ രക്ഷയില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മാത്രം ലീഗ് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാനാണ് സാധ്യത. അതിനു പക്ഷേ കോണ്‍ഗ്രസ് വലിയ വിലകൊടുക്കേണ്ടിവരും. ഇതിനുള്ള വിലപേശല്‍ കൂടിയാണ് പൊതു സിവില്‍ കോഡിന്റെ കാര്യത്തില്‍ ലീഗ് നടത്തുന്നത്. പൊതുസിവില്‍ കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണെന്നു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതുസംബന്ധിച്ച കരടുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കാം.  ഏതുതരത്തിലുള്ള ചര്‍ച്ചയും ആവാമെന്ന നിലപാടാണ് ബിജെപിക്കും സര്‍ക്കാരിനുമുള്ളത്. ഇതിനുള്ള ക്ഷമകാണിക്കാതെ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയായിരുന്നു സിപിഎമ്മും ലീഗും. ഈ മതപരമായ അജണ്ട പുറത്തായതാണ് തല്‍ക്കാലം പിന്‍വാങ്ങാന്‍ ലീഗിനെ പ്രേരിപ്പിച്ചിട്ടുള്ളത്. പക്ഷേ ദേശീയ താല്‍പ്പര്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ സിപിഎം-ലീഗ് അച്ചുതണ്ടിനെ കരുതിയിരിക്കണം.

Tags: cpmUniform Civil Codeപ്രതിപക്ഷ ഐക്യMuslim League
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

Kerala

അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍നിന്ന് മുസ്ലിംലീഗ് പിന്‍വാങ്ങുന്നു, ഇനി സമ്മര്‍ദ്ദത്തിനില്ല

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)
Kerala

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies