Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതു സിവില്‍ കോഡില്‍ സിപിഎം-ലീഗ് അച്ചുതണ്ട്

ലീഗിനു പകരം സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതും സെമിനാറില്‍ പങ്കെടുക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്നതിലൂടെ മതപരമായ ധ്രുവീകരണമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് അവരുടെ ചരിത്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ലീഗിന് വ്യക്തതയില്ല. അതുകൊണ്ടാണ് ലീഗ് ഒന്നു മടിച്ചുനില്‍ക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 05:00 am IST
in Editorial

പൊതു സിവില്‍ കോഡിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സിപിഎമ്മിനോട് സഹകരിക്കേണ്ടതില്ലെന്നും, ഈ ലക്ഷ്യം വച്ച് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നുമുള്ള മുസ്ലിംലീഗിന്റെ തീരുമാനം ആദര്‍ശാത്മകമായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. സിപിഎമ്മുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ലെന്ന് ലീഗ് നേതൃത്വം പറയുന്നതില്‍ തന്നെ ഒരു ചാഞ്ചാട്ട മനഃസ്ഥിതി വ്യക്തമാണ്. മുസ്ലിംലീഗിന്റെ ഈ നിലപാടിലെ ആത്മാര്‍ത്ഥതയും ശരിതെറ്റുകളും പരിശോധിക്കുന്നതിനു മുന്‍പ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ക്ഷണം ഉണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ലീഗിന്റെ ഭാഗത്തുനിന്ന്  കണ്ണേറുകള്‍ പലതും ഉണ്ടായതാണ് പൊതുസിവില്‍കോഡ് പ്രശ്‌നത്തില്‍ ഒന്നിക്കാന്‍ തടസ്സമില്ലെന്ന സിപിഎമ്മിന്റെ നിലപാടിന് കാരണം. ഇക്കാര്യത്തിന് ഇരുപാര്‍ട്ടികള്‍ക്കും പൊതുതാല്‍പ്പര്യമുണ്ടെന്നും, പരസ്യമായ ഒരു സഖ്യത്തിന് അല്‍പ്പംകൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് സിപിഎമ്മിന്റെ ക്ഷണം നിരസിച്ചുകൊണ്ടുള്ള ലീഗിന്റെ തീരുമാനത്തിന് പിന്നിലുള്ളത്. സിപിഎം, എല്‍ഡിഎഫിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും, മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയുമാണ്. ഈ നിലയ്‌ക്ക് പരസ്പരം എതിര്‍ക്കാന്‍ ബാധ്യസ്ഥരാണെങ്കിലും രണ്ടു കക്ഷികളും പരസ്പരം ഒത്തുകളിക്കുന്നുവെന്നത് കേരള രാഷ്‌ട്രീയത്തിലെ അനേകം വിരോധാഭാസങ്ങളിലൊന്നാണ്. ഇത് മറച്ചുപിടിച്ചുകൊണ്ടുള്ള വാചകക്കസര്‍ത്തുകള്‍ നടത്താന്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സമര്‍ത്ഥരാണ്. പൊതുസിവില്‍ കോഡിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്.

അറയ്‌ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നുതന്നെയാണ് പൊതുസിവില്‍ കോഡ് വരുന്നതി നെ സിപിഎമ്മുമായി ചേര്‍ന്ന് എതിര്‍ക്കാനുള്ള ലീഗിന്റെ മനോഭാവത്തില്‍ തെളിയുന്നത്. പല ലീഗു നേതാക്കളും ഇങ്ങനെയൊരു സൂചന നല്‍കുകയും ചെയ്തു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ഈ ഘട്ടത്തില്‍ ലീഗ് പോകേണ്ടതില്ലെന്നും, ലീഗിനെ പിന്തുണയ്‌ക്കുന്ന മൗലവിമാരുടെ സംഘടനയായ സമസ്ത പങ്കെടുക്കട്ടെയെന്നുമുള്ള നിലപാട് ലീഗ് എങ്ങനെ ചിന്തിക്കുന്നു എന്നതിന് തെളിവാണ്. പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനെ ലീഗ് മതവിഷയമായാണ് കാണുന്നത്. മതപരമായ കാര്യങ്ങളില്‍ സമസ്തയുടെ അഭിപ്രായമാണ് ലീഗിനുള്ളത്. പരീക്ഷയില്‍ ജയിച്ച ഒരു വിദ്യാര്‍ത്ഥിനിയെ പാരിതോഷികം നല്‍കാന്‍ വിളിച്ചുവരുത്തി വേദിയില്‍നിന്ന്  അപമാനിച്ച് ഇറക്കിവിട്ട സമസ്തയുടെ നടപടിയെ ലീഗ് അനുകൂലിക്കുകയാണല്ലോ ചെയ്തത്. പൊതുസിവില്‍ കോഡിന്റെ പ്രശ്‌നത്തിലും സമസ്തയില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ലീഗിന് എടുക്കാനാവില്ല. അപ്പോള്‍ ലീഗിനു പകരം സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതും സെമിനാറില്‍ പങ്കെടുക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്നതിലൂടെ മതപരമായ ധ്രുവീകരണമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് അവരുടെ ചരിത്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍  എന്തായിരിക്കുമെന്ന കാര്യത്തില്‍ ലീഗിന് വ്യക്തതയില്ല. അതുകൊണ്ടാണ് ലീഗ് ഒന്നു മടിച്ചുനില്‍ക്കുന്നത്. ഇത്  അറിയാവുന്നതുകൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും.

എല്‍ഡിഎഫിലും യുഡിഎഫിലും നിന്ന് പരസ്പരം പോരടിക്കുമ്പോഴും സിപിഎമ്മും മുസ്ലിംലീഗും തമ്മില്‍ കുറുമുന്നണി രൂപപ്പെടാറുണ്ട്. പിണറായി സര്‍ക്കാരിനെ ഒരു പരിധിവിട്ട് പ്രതിപക്ഷം എതിര്‍ക്കുന്നത് ലീഗിന് ഇഷ്ടമല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തൊട്ടടുത്തിരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അസ്വസ്ഥനാവുന്ന കാഴ്ച ദുര്‍ലഭമല്ല. കുഞ്ഞാലിക്കുട്ടിയും മറ്റും ആരോപണവിധേയനായ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ പിന്നീട് യാതൊന്നും സംഭവിക്കാതിരുന്നത് ജനങ്ങള്‍ കണ്ടതാണല്ലോ. സദ്ദാം ഹുസൈന്റെ പേരില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മത്സരിച്ച ചരിത്രം ലീഗിനുണ്ട്. അവസരം കിട്ടിയാല്‍ ലീഗ് ഇനിയും മറുകണ്ടം ചാടുമെന്ന് കോണ്‍ഗ്രസ്സിനും അറിയാം.  എങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്താതെ രക്ഷയില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മാത്രം ലീഗ് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാനാണ് സാധ്യത. അതിനു പക്ഷേ കോണ്‍ഗ്രസ് വലിയ വിലകൊടുക്കേണ്ടിവരും. ഇതിനുള്ള വിലപേശല്‍ കൂടിയാണ് പൊതു സിവില്‍ കോഡിന്റെ കാര്യത്തില്‍ ലീഗ് നടത്തുന്നത്. പൊതുസിവില്‍ കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണെന്നു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതുസംബന്ധിച്ച കരടുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കാം.  ഏതുതരത്തിലുള്ള ചര്‍ച്ചയും ആവാമെന്ന നിലപാടാണ് ബിജെപിക്കും സര്‍ക്കാരിനുമുള്ളത്. ഇതിനുള്ള ക്ഷമകാണിക്കാതെ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയായിരുന്നു സിപിഎമ്മും ലീഗും. ഈ മതപരമായ അജണ്ട പുറത്തായതാണ് തല്‍ക്കാലം പിന്‍വാങ്ങാന്‍ ലീഗിനെ പ്രേരിപ്പിച്ചിട്ടുള്ളത്. പക്ഷേ ദേശീയ താല്‍പ്പര്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ സിപിഎം-ലീഗ് അച്ചുതണ്ടിനെ കരുതിയിരിക്കണം.

Tags: cpmUniform Civil Codeപ്രതിപക്ഷ ഐക്യMuslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.