ലഖ്നൗ: കൗമാരപ്രായക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗെയിമിംഗ് ആപുകള്‍ (Gaming App) വഴി ചില ഗൂഢസംഘങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തല്‍. കെണിയില്‍ വീഴുന്ന കൗമാരക്കാര്‍ക്ക് മതപണ്ഡിതനും മതമൗലിക വാദിയുമായ സക്കീര്‍ നായിക്കുമായി ചാറ്റ് ചെയ്യാന്‍ പോലും ഈ ആപുകളില്‍ പ്ലാറ്റ്ഫോമുകളുണ്ടെന്നും യുപി പൊലീസ് പറയുന്നു.
ഗെയിമിങ്ങിലൂടെ രസംപിടിച്ചുവരുമ്പോഴാണ് മെല്ലെ മതത്തിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ഗെയിമിംഗ് ആപാണ് ഫോര്‍ട്ട്നൈറ്റ് (FORTNITE). അതിവൈകാരികസ്വഭാവമുള്ള കൗമാരക്കാരെയാണ് ഇക്കൂട്ടര്‍ വലയില്‍ വീഴ്ത്തുന്നത്. ഫോര്‍ട്നൈറ്റ് ആപുമായി ബന്ധപ്പെട്ട ഒരാളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള ചെറുപ്പക്കാരനാണ്. ഇയാളെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബഡ്ഡോ എന്ന ഡിജിറ്റല്‍ പേരുള്ള ഷാനവാസ് ഖാന് എന്ന മഹാരാഷ്ട്രക്കാരനായ യുവാവാണ് ഈ ഗെയിമിംഗ് ആപിന്റെ സൂത്രധാരന്‍.
ഉത്തര്‍പ്രദേശ് പൊലീസ് പറയുന്ന് ഗാസിയാബാദില്‍ നിന്നുള്ള രണ്ടു പേരെയും ഫരീദാബാദിലും ചണ്ഡീഗഢില്‍ നിന്നും ഓരോരുത്തരെ വീതവും ഫോര്‍ട്ട് നൈറ്റ് എന്ന ഗെയിമിംഗ് ആപ് മതപരിവര്‍ത്തനം നടത്തിയെന്ന് ഗാസിയാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ നിപുണ്‍ അഗര്‍വാള്‍ പറയുന്നു. ഫോര്‍ട് നൈറ്റ് ഗെയിമിങ് ആപ് വിവാദവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
“തുടര്‍ച്ചയായി ഗെയിം കളിച്ച് തോല്‍ക്കുന്ന കുട്ടികളോട് ഖുറാനിലെ വരികള്‍ ചൊല്ലാന്‍ പറയും. വിജയം വേണമെങ്കില്‍ ഈ വരികള്‍ ചൊല്ലിയാല്‍ മതി എന്ന് ഉപദേശിക്കും. കുട്ടികള്‍ ഇത് ചെയ്തുനോക്കും. അടുത്ത ഗെയിം വിജയിക്കുന്നതോടെ അവര്‍ക്ക് ഖുറാനിലും അതിലെ വരികളിലും താല്പര്യം കൂടി വരും. ക്രമേണ അവര്‍ ഇസ്ലാമിലേക്ക് കുറേശ്ശെയായി മാറിത്തുടങ്ങും. ഇതാണ് ഈ ഗെയിമിങ് ആപിന്റെ മതപരിവര്‍ത്തന ശൈലി.” – ഡിസിപി നിപുണ്‍ അഗര്‍വാള്‍ പറയുന്നു.
ഇങ്ങിനെ വലയിലാകുന്ന കുട്ടികളുമായി അവര്‍ ബന്ധം നിലനിര്‍ത്തും. മെല്ലെ അവര്‍ക്ക് സക്കീര്‍ നായിക്കിന്റെയും താരിഖ് ജമീലിന്റെയും വീഡിയോകള്‍ ഉള്‍പ്പെടെ പല മതവീഡിയോകളും കാണിക്കാന്‍ തുടങ്ങുമെന്നും ഡിസിപി നിപുണ്‍ അഗര്‍വാള്‍ പറയുന്നു.
മാത്രമല്ല, യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ ഗെയിമിങ് ആപില്‍ ഉണ്ടത്രെ. ആപിന് അന്താരാഷ്ട്രബന്ധങ്ങളും ഉണ്ടെന്ന് കാണിക്കാനാണ് ഇത്. ഈ കുട്ടികളില്‍ പലരും നേരത്തെ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവരും പിന്നീട് മതം മാറിയവരും ആണ്.
ഈയിടെ ഗാസിയാബാദില്‍ നിന്നും മതം മാറിയ ഹിന്ദു വിദ്യാര്‍ത്ഥി പറയുന്നത് പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ് എന്ന ആപാണ് കണ്ടിരുന്നതെന്ന് പറയുന്നു. ഇതിലും പ്രകോപനപരമായ മതവീഡിയോകള് പതിവായി കാണിക്കാറുണ്ടെന്നും ഈ വിദ്യാര്‍ത്ഥി പറഞ്ഞിരുന്നതായി പൊലീസ് സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: