തിരുവനന്തപുരം: വിരമിച്ച വില്ലേജ് ഓഫീസറിൽ നിന്നും കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്ഉമാനുജൻ 1000 രൂപ കൈക്കൂലി വാങ്ങിയതിന് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായി.
വലിയതുറ സ്വദേശിയുമായ മുൻ വില്ലേജ് ഓഫീസർ ബാങ്ക് വായ്‌പയ്‌ക്കായി ലൊക്കേഷൻ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ, തണ്ടപ്പേര് എന്നിവയ്‌ക്ക് മെയിൽ അപേക്ഷ നൽകിയിരുന്നു. കൈക്കൂലി നൽകാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന് ഇന്നലെ ചെല്ലുമ്പോൾ സ്ഥലം പരിശോധനയക്ക് വരുന്നതിന് ഉമാനുജൻ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറര മണിയോടെ പരാതിക്കാരൻറെ വീട്ടിൽ വച്ച് കൈക്കൂലി വാങ്ങവേ ഉമാനുജനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, സനിൽ കുമാർ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാരായ സഞ്ജയ്, അജിത്,എഎസ്‌ഐ മാരായ അനിൽ കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: