തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്പിക്ക് സഹായഹസ്തവുമായി നടന് സുരേഷ് ഗോപി. പ്രതിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കിയ പണം തികയാതെ വന്നപ്പോള്‍ വീടും വസ്തുവും ബാങ്കില്‍ പണയം വച്ചാണ് ശില്പി ജോണ്സണ് കൊല്ലകടവ് പ്രതിമ പൂര്‍ത്തിയാക്കിയത്.
കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യക ശില്പത്തിന്റെ നിര്‍മ്മാണം. സര്‍ക്കാര്‍ നല്കിയ പണം തികയാതെ വന്നതോടെയാണ് വീടും വസ്തുവും പണയം വച്ച് മൂന്ന് ലക്ഷത്തി 60000 രൂപ കണ്ടെത്തി പ്രതിമ പൂര്‍ത്തിയാക്കിയത്.പണം ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും നടന്നില്ല.
ജോണ്സണ് കൊല്ലംകടവിന്റെ പ്രയാസം ശ്രദ്ധയില്‍ പെട്ട ഉടന്‍ വായ്പ തുകയായ 3,52,358 രൂപ സുരേഷ് ഗോപി ബാങ്കില്‍ അടച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീടിന്റെ പ്രമാണം ഉടന്‍ തന്നെ ജോണ്സണ് കൊല്ലകടവിന് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: