Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

രാമായണത്തില്‍ പുഷ്പകവിമാനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ വേദത്തില്‍ തന്നെ വിമാനത്തെപ്പറ്റി സൂചനയുണ്ട്. സ്വര്‍ഗഭൂമികളുടെ മധ്യേയുള്ള അന്തരീക്ഷത്തില്‍ ഈ വിമാനം സ്ഥിതി ചെയ്യുന്നു. ഇത് ഘൃതം കൊണ്ടു ചലിക്കുന്നതായാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 04:04 pm IST
in Samskriti

കെ കെ കൃഷ്ണന്‍ നമ്പൂതിരി

രാമായണത്തില്‍ പുഷ്പകവിമാനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ വേദത്തില്‍ തന്നെ വിമാനത്തെപ്പറ്റി സൂചനയുണ്ട്. സ്വര്‍ഗഭൂമികളുടെ മധ്യേയുള്ള അന്തരീക്ഷത്തില്‍ ഈ വിമാനം സ്ഥിതി ചെയ്യുന്നു. ഇത് ഘൃതം കൊണ്ടു ചലിക്കുന്നതായാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. (ഏതു തരം ഘൃതമാണെന്നതിനെപ്പറ്റി സൂചനയൊന്നുമില്ല).  

വിമാന ഏഷ ദിവോമധ്യ ആസ്‌തേ

ആപപ്രിവാന്‍രോദസീ അന്തരീക്ഷം

സവിശ്വാ ചീരഭിഷ്‌ടേ ഘൃതാചീഃ

അന്തരാ പൂര്‍വം അപരം ച കേതും

(കൃ. യജു.)

മിത്രന്റെ (സൂര്യന്റെ) പ്രാധാന്യം

ആസത്യന രജസാ വര്‍ത്തമാനോ

നിവേശയന്നമൃതം മര്‍ത്ത്യം ച

ഹിരണ്യയേന സവിതാ രഥേനാ

ദേവോ യാതി ഭുവനാവിപശ്യന്‍

(കൃ.യജു.)  

കൃഷ്ണ യജുര്‍വേദ സംഹിതയിലുള്ള സവിതൃദേവനെ (സൂര്യനെ) പറ്റി പറയുന്ന (സ്തുതിക്കുന്ന) ചില വരികളാണിവ. ഗൃഹസൂക്തത്തില്‍ സൂര്യനമസ്‌ക്കാരത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ മന്ത്രമായി ആസ്തികന്മാര്‍ എന്നും ജപിക്കുന്നൊരു മന്ത്രമാണിത്. ഈ സൂക്തഭാഗം ചില ഭേദങ്ങളോടെ ഋഗ്വേദത്തിലുമുള്ളതാണ്. (ഋഗ്വേദത്തില്‍ ആസ്‌ത്യേന എന്നതിനു പകരം ‘ആകൃഷ്‌ണേന’ എന്നാണ്). സായണഭാഷ്യം അനുസരിച്ച് സര്‍വത്ര തമസ്സു നിറഞ്ഞ (ആകൃഷ്‌ണേന) രജസ്സു വ്യാപിച്ച അന്തരീക്ഷത്തില്‍ കൂടി വീണ്ടും വീണ്ടും സഞ്ചരിക്കുന്നവനായി (ആവര്‍ത്തമാനഃ) ദേവന്മാരേയും മനുഷ്യരേയും സ്വസ്ഥാനങ്ങളില്‍ നിയോഗിച്ചു കൊണ്ട് സവിതൃദേവന്‍ സ്വര്‍ണമയമായ രഥത്തില്‍ എല്ലാ ലോകങ്ങളേയും നോക്കിക്കൊണ്ടു വരുന്നു(ആയാതി).

സൂര്യോദയത്തില്‍ കാവ്യാത്മകമായ വര്‍ണനയാണ് ഇതില്‍ ആരംഭം മുതല്‍. (ആസ്‌ത്യേന)  അഥവാ എല്ലാ പദാര്‍ഥങ്ങളേയും തന്നിലേക്ക് ആകര്‍ഷിക്കുന്നു. (ആകൃഷ്‌ണേന) രജസ്സുകൊണ്ട് അതായത് അണുക്കളെക്കൊണ്ട്, സ്വരൂപം ധരിച്ച് സ്ഥിതി ചെയ്യുന്നവനായി, (വര്‍ത്തമാനഃ) അമരങ്ങളായ ആത്മാക്കളേയും മൃത്യുവശങ്ങളായ ശരീരങ്ങളേയും സംയോജിപ്പിച്ചു കൊണ്ട്, പ്രലോഭനീയ സൗന്ദര്യത്തില്‍ (സ്വര്‍ണമയമായ രഥത്തില്‍) സദാ സഞ്ചരണ ശീലനായി (സഞ്ചരണശീലനെന്ന പ്രതീതി ഉളവാക്കിക്കൊണ്ട്)  എല്ലാറ്റിനേയും പ്രസവിക്കുന്ന ഇവന്‍ (സവിതാവ്) ലോകങ്ങളെ വീക്ഷിച്ചുകൊണ്ട് (നോക്കിക്കൊണ്ട്, രക്ഷിച്ചുകൊണ്ട്) വരുന്നു (ആയാതി).

ഇങ്ങനെ ഈ വരികള്‍ക്ക് അര്‍ഥം  സ്വീകരിച്ചാല്‍ അതെത്ര വൈജ്ഞാനികവും ആശയഗംഭീരവുമായിരിക്കുമെന്ന് വായനക്കാര്‍ ഊഹിച്ചു കൊള്ളുക.  

കൃഷ്ണയജുര്‍വേദ സംഹിതയിലെ ഇതേ സൂക്തത്തില്‍ തന്നെയുള്ള മറ്റൊരു വാക്യവും വളരെ ശ്രദ്ധേയമാണ്. മിത്രനെ (സൂര്യനെ) വന്ദിക്കുന്ന മന്ത്രമാണിതും.

‘മിത്രസ്യചര്‍ഷിണീധൃതഃ

മിത്രോ ജനാന്‍ യാതയതി പ്രജാനന്‍

മിത്രോ ദാധാര പൃഥ്വിവീം ഉത ദ്യാം

മിത്രഃ കൃഷ്ടീരനിമിഷാഭിചഷ്‌ടേ

മിത്രായ ഹവ്യം ഘൃതവദ് വിധേമ’

(കൃ. യജു)

മിത്രന്‍ ചര്‍ഷിണികളെ, അതായത് ജനങ്ങളെ ധരിച്ചു (രക്ഷിച്ചു) കൊണ്ടിരിക്കുന്നു. (തന്നെയല്ല) മിത്രന്‍, (വൃഷ്ടിപ്രദാനം ചെയ്ത്) കൃഷി കൊണ്ട് (അന്നം വിളയിച്ച്) ഭൂമിയേയും ദ്യോവിനേയും ധരിച്ചുകൊണ്ട് അനുനിമിഷം ( സദാ) (അനുഗ്രഹദൃഷ്ടിയോടെ) നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ആ മിത്രനായിക്കൊണ്ട്  നാം ഹവിസ്സ് അര്‍പ്പിക്കുക. ഈ തരത്തിലാണ് പ്രസ്തുത മന്ത്രത്തിന്റെ സായണ വ്യാഖ്യാനം.

(തുടരും)

Tags: സൂര്യന്‍ഹിന്ദു ദൈവങ്ങള്‍സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.