ടി.എം.ജയരാമന്
മനുഷ്യന് പേരു വിളിക്കുന്നതും രൂപം കൊടുക്കുന്നതുമായ എല്ലാംതന്നെ നീക്കുപോക്കില്ലാതെ പക്ഷഭേദമില്ലാതെ മിത്തു(മിഥ്യ)കളാണ്, വിവര്ത്ത(ന)ങ്ങളാണ്. അവ പരമാര്‍ത്ഥത്തിനു പുറത്തുനില്ക്കുന്നു. ഉള്ളത് നാമരൂപങ്ങളില്ലാത്ത ‘അന്തര്യാമി’ മാത്രം. ശാസ്ത്രം മിത്ത്, മതം മിത്ത്, മതദൈവം മിത്ത്, ഉള്ളറിയാത്തവന് മിത്ത്.
ആധുനികശാസ്ത്രം മിത്തു മാത്രമല്ല, അതില്‍ യാതൊരുവിധ തത്വദീക്ഷയുമില്ല. എല്ലാം ശാസ്ത്രജ്ഞന് അളക്കുന്നു. അളവില്‍ കുറിക്കുന്നു. എല്ലാം അളവുകള്‍ മാത്രം. അളന്നാല്‍ എല്ലാം ‘ശരി’യാകുമോ? അളവുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രമാകുന്നു. അതുകൊണ്ട് ആധുനികശാസ്ത്രത്തെ അബദ്ധജഡിലങ്ങളായ അസംബന്ധങ്ങളായെ കണക്കാക്കാനാകു. തെറ്റുകള്‍ തിരുത്തി പരിഷ്ക്കരിക്കാന്‍ പോലും സാധ്യമാകാത്തവിധം കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. എല്ലാറ്റിനേയും അതിസങ്കീര്‍ണ്ണമായ റിലേറ്റിവിറ്റി ഗണിതം ഗ്രസിച്ചിരിക്കുന്നു, ഭാവനയില്ല. ഗണിതവിശാരദന്മാര്ക്കുപോലും ഒന്നിലും ഉറപ്പില്ല. ഉറപ്പുള്ള ഒന്നുംതന്നെ അടിസ്ഥാനമായില്ല.
‘അന്തര്യാമി’ നിരീക്ഷകനായ ഭൗതികശാസ്ത്രമാണ് നമുക്കു വേണ്ടത്. ഭൗതികശാസ്ത്രം ആദ്ധ്യാത്മികമാവും. പ്രകൃതി ഒന്നുമാത്രമാവും. പാശ്ചാത്യരുടെ പ്രപഞ്ചം ഒന്നുമാത്രമാവും. പിന്നെ, റിലേറ്റിവിറ്റിയും അനിശ്ചിതത്വവും വേണ്ട. രണ്ടും അന്തര്യാമിയെ അറിയാത്തവര്‍ക്കു മാത്രം. ‘അന്തര്യാമി’ സര്‍വ്വനിയന്താവായ മതമാണ് നമുക്കു വേണ്ടത്. പിന്നെ മതസ്പര്‍ദ്ധയില്ല, മതവും ശാസ്ത്രവും ഒന്നാവും, എല്ലാവര്‍ക്കുമാകും. ഏകം സത്. ‘അന്തര്യാമി’യുടെ ശാസ്ത്രം അന്തര്മുഖമല്ല, ബഹിര്മുഖവുമല്ല.
എവിടെയും അന്വേഷിച്ചുപോകേണ്ടതില്ല, യുക്തിക്കും വിശ്വാസത്തിനും ഒരുപോലെ സ്വീകാര്യമായി അദൈ്വതജ്ഞാന ശാസ്ത്രത്തില്‍ അതുണ്ട്. അവഗണിക്കാതിരുന്നാല്‍ മതി, ഗൗരവമായി പരിഗണിച്ചാല്‍ മതി, ഉള്‍ക്കൊണ്ടാല്‍ മതി, ആധുനികന് ജീവിതത്തില്‍ പകര്‍ത്തിയാല്‍ മതി. നാമങ്ങളും രൂപങ്ങളും ഏതുമാകട്ടെ.
പാശ്ചാത്യശാസ്ത്രത്തില്‍ ഭാഷ ഗണിതത്തിന്റെയും അക്ഷരങ്ങള്‍(ഹൈന്ദവര്‍ക്ക് ഗണപതി ഭഗവാന് ദേവത)ക്കു പകരം അക്കങ്ങള്‍ എന്ന അപ്രധാന വ്യത്യാസം മാത്രമെ ഉള്ളു. മനുഷ്യനു നേരിട്ട് മനസ്സിലാക്കാന്‍ പ്രയാസമെന്നെയുള്ളു. സംഖ്യകളില്‍ (അക്കങ്ങളില്‍) അഭിരമിക്കുന്നവര്‍ക്ക് അദൈ്വതം തടസ്സം നില്ക്കുന്നില്ല. എല്ലാ ഗണിതവും യുക്തിസഹമല്ലെന്ന് ഓര്‍ത്താല്‍ മതി (കുര്‍ത്ത് ഗോഡല്‍, ഗൗൃ േഏീറലഹ). മത്സരങ്ങള്‍ അവസാനിപ്പിക്കാം.
മിത്തുകളെ മിത്തുകളായി കാണുന്നവര്‍ക്കും യാഥാര്‍ത്ഥ്യമായി കാണുന്നവര്‍ക്കും ഒന്നിച്ചു മുന്നോട്ടുപോകാം. നാം മിത്തുകളിലാണല്ലോ ഇപ്പോള്‍ ജീവിക്കുന്നത്. കൂട്ടിക്കലര്ത്തുന്നവര്ക്കേ പ്രശ്നങ്ങളുള്ളൂ. അന്തര്യാമി ഇല്ലെന്നു കരുതുന്നവര്‍ക്കേ പ്രശ്നങ്ങളുള്ളൂ. ഇല്ലെന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരേ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയുള്ളൂ.
ആധുനികശാസ്ത്രത്തിന് വ്യക്തിയില്ല (ആപേക്ഷിക സിദ്ധാന്തം ഉപയോഗിച്ച് പുറത്തു നിര്‍ത്തേണ്ടവന്‍!). മനുഷ്യത്വമില്ല, മാനവികതയില്ല, മനസ്സില്ല (നാഡീശാസ്ത്രം, neurology മാത്രം). സൗകര്യത്തിനുവേണ്ടി ഉണ്ടെന്നു പറയുന്നവര്‍ പോലും അടിസ്ഥാനത്തില്‍ വ്യക്തിയെ തമസ്ക്കരിക്കുന്നു, വിസ്മരിക്കുന്നു. ഇതുതന്നെ ആധുനികശാസ്ത്രത്തിലെ തത്വദീക്ഷയുടെ അഭാവം.
തത്വദീക്ഷയില്ലായ്മയാണ് എല്ലാ അധമവാസനകള്‍ക്കും അധമപ്രവര്ത്തനങ്ങള്ക്കും ആധാരം. ശാസ്ത്രം അളവുകള്‍ മാത്രമല്ല, സുഖസൗകര്യങ്ങള്‍ക്കുവേണ്ടി മാത്രമല്ല, നല്ല ജീവിതത്തിനും കൂടിയാണ്, വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ. ഏകം സത്. എല്ലാം കാണുന്നത് ‘അന്തര്യാമി’, വ്യക്തിത്വം ഉള്‍പ്പെടെ കാണപ്പെടുന്നതെല്ലാം മിഥ്യകള്‍, മിത്തുകള്‍. മിത്തുകള്‍ മാറിമാറി വരുന്നു.
‘ഓം… സഹനാവവതു ഓം… സഹസ്രാവവതു ഓം… സഹവീര്യം കരവാവഹൈ… ഓം ശാന്തി…. ശാന്തി….. ശാന്തി!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: