Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം ഇടപെടലില്‍ ആറടി മണ്ണ് നിഷേധിച്ചു; അന്ത്യ യാത്രയില്‍ ഷീലയ്‌ക്ക് എരിഞ്ഞടങ്ങാന്‍ പൊതുശ്മശാനം മാത്രം

മൂന്ന് ദിവസം മുന്‍പ് ഷീല മരണപ്പെട്ടു. ഷീലയുടെ പേരിലുണ്ടായിരുന്ന വസ്തുവില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കളായ അശ്വതിയും ഗിരീഷും അച്ഛന്‍ രാജീവിനെ സമീപിച്ചെങ്കിലും, ഇയാള്‍ അനുവദിച്ചില്ല. ഇതോടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 01:02 pm IST
in Kollam

കൊട്ടിയം: ആറടിമണ്ണില്‍ എരിഞ്ഞടങ്ങാനുള്ള അവകാശം ഭര്‍ത്താവും സിപിഎം നേതാക്കളും ഇടപെട്ട് നിഷേധിച്ചതോടെ  തഴുത്തല പി.കെ. ജങ്ഷനില്‍ അശ്വതിഭവനില്‍ ഷീല, ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഗ്യാസ് ശ്മശാനത്തില്‍ എരിഞ്ഞടങ്ങി.  

കഴിഞ്ഞ ഏഴുവര്‍ഷമായി ഭര്‍ത്താവുമായി അകന്ന് രണ്ടുമക്കളുമായി വാടക വീട്ടിലായിരുന്നു ഷീല താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകലുന്നതിന് മുമ്പ് സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി ബാങ്ക് വായ്‌പ എടുക്കുന്നതിനായി ഭര്‍ത്താവിന്റെ പേരില്‍ എഴുതി നല്കിയിരുന്നു. ഇരുവരും അകന്നതോടെ വസ്തു സംബന്ധിച്ച് കേസുകളായി. ഈ വസ്തുവില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു ഷീലയുടെ ആഗ്രഹം.  

മൂന്ന് ദിവസം മുന്‍പ് ഷീല മരണപ്പെട്ടു. ഷീലയുടെ പേരിലുണ്ടായിരുന്ന വസ്തുവില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കളായ അശ്വതിയും ഗിരീഷും അച്ഛന്‍ രാജീവിനെ സമീപിച്ചെങ്കിലും, ഇയാള്‍ അനുവദിച്ചില്ല. ഇതോടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.  

അമ്മയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആറടി മണ്ണിനായി അച്ഛന്റെ കനിവിനായി കാത്തിരിക്കുകയായിരുന്നു അശ്വതിയും ഗിരീഷും. മുന്‍ പ്രമാണം ഉള്‍പ്പെടെയുള്ളവയുമായി അധികൃതരെ മുഴുവന്‍ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സിപിഎമ്മുകാരനായ രാജീവിന്റെ രാഷ്‌ട്രീയ ഇടപെടലുകളും ആ മക്കള്‍ക്ക് നീതി നിഷേധത്തിന് കാരണമായി.

തന്റെ പേരിലുള്ള വസ്തുവില്‍ സ്വന്തം ഭാര്യയുടെ ശരീരം അടക്കം ചെയ്യിക്കില്ലെന്നുള്ള രാജീവിന്റെ വാശിക്ക് മുന്നില്‍ നിസ്സഹായതയോടെ വേദനിക്കുന്ന മനസുമായി അമ്മയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ മൂന്നുനാള്‍ ആ മക്കള്‍ക്ക് നില്‍ക്കേണ്ടി വന്നു. ആദ്യദിനം മുതല്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും രാജീവിനോട് സംസാരിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല.

പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ ഷീലയുടെ മകന്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ സഹായത്തിനായി അപേക്ഷിച്ചു. അവരും കൈയൊഴിഞ്ഞു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും നല്‍കിയ അപേക്ഷയിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുകയും മാനുഷിക പരിഗണന കണക്കിലെടുത്ത് മൃതദേഹം ആ വസ്തുവില്‍ സംസ്‌കരിക്കുവാനുള്ള നടപടി സ്വീകരിക്കുവാനും കൊട്ടിയം പോലീസിന് നിര്‍ദേശം നല്‍കി.  

എന്നാല്‍, സിപിഎം ഇടപെടലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രാജീവിന് അനുകൂലമായ നിലപാട് സ്വീകരിച്ചു കൊണ്ട് ജില്ലാ ഭരണാധികാരികളുടെ ഉത്തരവ് അട്ടിമറിച്ചു. സ്വന്തം ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച രാജീവ് ഏഴ് സെന്റില്‍ നിന്ന് രണ്ട് സെന്റ് പാര്‍ട്ടിയ്‌ക്ക് നല്‍കാമെന്ന ഉറപ്പ് നല്കിയതായുള്ള ആരോപണവും ശക്തമാണ്.  

സംസ്‌കാരം തടയാന്‍ വസ്തുവിനുള്ളില്‍ സിപിഎം നേതാക്കള്‍ നിലയുറപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. മനുഷ്യത്വം മരവിച്ച് പോയ സിപിഎം നേതാക്കളുടെ ക്രൂരത നിറഞ്ഞ പ്രവര്‍ത്തിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags: cpmFuneral
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

Kerala

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.