Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ലുവില; കേന്ദ്രം വര്‍ധിപ്പിക്കുന്നത് സംസ്ഥാനം തട്ടിയെടുക്കുന്നു

നെല്‍ കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ നയം കാരണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രം സംഭരണ വില വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനം തങ്ങളുടെ വിഹിതം കുറയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 05:00 am IST
in Kerala

ആലപ്പുഴ: നെല്‍ കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍  ശ്രമങ്ങള്‍ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍  കൂട്ടിയെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ നയം കാരണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രം സംഭരണ വില വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനം തങ്ങളുടെ വിഹിതം കുറയ്‌ക്കുകയാണ്. ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കാതെ തട്ടിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം നെല്ല് വില കിലോയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ 1.43 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിന്‍ പ്രകാരം നെല്ല് സംഭരണ വില  29. 63 രൂപയായി ഉയരേണ്ടതാണ്.  

നിലവില്‍ നെല്ലു വില കിലോയ്‌ക്ക് 28.20 രൂപയാണ്. ഇതില്‍ 20.40 രൂപയും കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനത്തിന്റെ വിഹിതം 7.80 രൂപ മാത്രമാണ്. 1.43 രൂപ കൂടി കേന്ദ്രം വര്‍ധിപ്പിച്ചതോടെ കേന്ദ്ര വിഹിതം 21.63 രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച തുക, തങ്ങളുടെ വിഹിതത്തില്‍ സംസ്ഥാനം കുറവു വരുത്താനാണ് സാധ്യത. ഫലത്തില്‍ നെല്ല് സംഭരണ വില 28.20 രൂപയായി തുടരും. മറ്റു സംസ്ഥാനങ്ങളില്‍ സംഭരണ വിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം നല്കുന്നില്ലെന്നും ഇവിടെ മാത്രമാണ് ഇത്രയെങ്കിലും നല്കുന്നതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.

മുന്‍പ് കേന്ദ്ര വിഹിതം 19.40 രൂപയും സംസ്ഥാന വിഹിതം 8.60 രൂപയുമായിരുന്നപ്പോള്‍ ഒരു രൂപയുടെ വര്‍ധനവ് കേന്ദ്രം അനുവദിച്ചിരുന്നു. ഇതില്‍ 80 പൈസയും സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തു. കേവലം 20 പൈസയുടെ വര്‍ധനവ് മാത്രമാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് നല്കിയത്.  2020-21ല്‍ കേന്ദ്ര വിഹിതം 18.68 രൂപയായിരുന്നപ്പോള്‍ സംസ്ഥാന വിഹിതം 8.80 രൂപയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് കേന്ദ്രത്തിന്റെ വിഹിതത്തില്‍ 2.95 രൂപയുടെ വര്‍ധനവാണുണ്ടായത്. എന്നാല്‍ മറിച്ച്, സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ ഒരു രൂപയുടെ കുറവുണ്ടായി. കൂടാതെ കയറ്റു കൂലി 12 പൈസയും കേന്ദ്രം നല്കുന്നുണ്ട്.  

മാത്രമല്ല കേന്ദ്ര വിഹിതം കൃത്യമായി അനുവദിക്കുന്നുണ്ടെങ്കിലും  സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുന്നതിനാല്‍ യഥാസമയം നെല്ല് വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ചതില്‍ 350 കോടിയിലേറെ രൂപയാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കാനുള്ളത്. കഴിഞ്ഞ മൂന്നു മാസത്തോളമായി നെല്ല് വില ലഭിക്കാനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. നിരവധി സമരങ്ങളും ഇതിനകം നടന്നു. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് നെല്ലുവില വായ്‌പയായി നല്കാനാണ് സര്‍ക്കാര്‍ ശ്രമം. കര്‍ഷകര്‍ക്ക് വായ്‌പയായി നല്കുന്ന പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്‌ക്കും എന്നതാണ് വ്യവസ്ഥ. ഇത് അടയ്‌ക്കാന്‍ സര്‍ക്കാര്‍ വൈകുന്നത് അനുസരിച്ച് കര്‍ഷകര്‍ കടക്കാരനായി തുടരും എന്നതാണ് വസ്തുത.

Tags: ഐഎസ്അരികേരള സര്‍ക്കാര്‍സംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.