ഇംഫാല്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപൂര്‍ സന്ദര്‍ശന ശേഷവും കലാപത്തിന് ശമനമില്ല.സുരക്ഷാ സേനയും കലാപകാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അതിര്‍ത്തി രക്ഷാസേന സൈനികന് വീരമൃത്യു വരിച്ചു.സെറോ മേഖലയില്‍ കുക്കി കലാപകാരികളെന്ന് സംശയിക്കുന്നവരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്ക്കും പരിക്കേറ്റു.
കാക്ചിംഗ് ജില്ലയിലെ സുഗ്നിയിലെ സ്കൂളിലാണ് വെടിവയ്പ്പ് ഉണ്ടായത്. സെറോ പ്രാക്ടിക്കല്‍ ഹൈസ്കൂളില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് സൈനികര്‍ക്ക് നേരെ കുക്കി അക്രമികള്‍ കനത്ത വെടിവയ്പാണ് നടത്തിയത്.
മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 90ലധികം പേര് കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മാസം മുമ്പാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിലവില്‍ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേര് അഭയം തേടിയിട്ടുണ്ട്.
മേയ് മൂന്നിന് മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ ആദ്യം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മേയ്തേയ് സമുദായത്തിന് പട്ടികവര്‍ഗ (എസ്ടി) പദവി നല്‍കുന്നത് പരിഗണിക്കണമെന്ന കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയകള് കൂടുതലും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. നാഗകളും കുക്കികളും ജനസംഖ്യയുടെ 40 ശതമാനവും. ഇവര്‍ മലയോര ജില്ലകളില്‍ താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: