Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അരിക്കൊമ്പന്റെ ആഗതം

ഞാന്‍ വരും, എന്റെ നാട്ടിലേക്ക്. വരാതിരിക്കാനെനിക്കാവതുണ്ടോ? അതെന്റെ ജന്മാവകാശമല്ലേ? എത്ര നാളാണ് അയല്‍നാടിന്റെ ഔദാര്യത്തില്‍ കഴിയുക! ഇപ്പോള്‍ അങ്ങകലെയാണെങ്കിലും അടിവച്ചടിവച്ചു ഞാന്‍ വീടിന്നരികിലെത്തും. ഇരുകാലികള്‍ എന്നെ ഇല്ലാതാക്കിയാല്‍ അടുത്ത തലമുറയും മസ്തകമുയര്‍ത്തി ലക്ഷ്യത്തിലേക്കു നീങ്ങും. ഈ ബുദ്ധിജീവികളുടെ മുദ്രാവാക്യം ഞങ്ങളുടെ വലിയ ചെവികളിലും മുഴങ്ങുന്നുണ്ട്... 'മരണംവരെ സമരംചെയ്യും!'

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2023, 05:18 am IST
in Article

എന്‍. മുരളീധരന്‍. പുക്കാട്ടുപടി

വിശന്നു വലഞ്ഞപ്പോള്‍ അല്പം അരി കഴിച്ചൂവെന്ന ആരോപണത്തിന്റെ  പേരില്‍ വിളിപ്പേരുകിട്ടിയ അരിക്കൊമ്പനാണ് ഞാന്‍. ഞാനെന്റെ കുട്ടിക്കാലം ഓര്‍ത്തുപോകുകയാണ്. ഞങ്ങളുടെ സുഖവാസകേന്ദ്രങ്ങളിലേക്ക് അച്ഛനും അമ്മയും സഹോദരങ്ങളുമായുള്ള യാത്ര. തട്ടിയും മുട്ടിയും കുത്തിമറിഞ്ഞും നടന്ന കാലം. ഞങ്ങളെ ശല്യം ചെയ്യാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. ഇരുകാലിമനുഷ്യരെ ഞങ്ങളുടെ മേച്ചില്‍ സ്ഥലങ്ങളുടെ പരിസരങ്ങളില്‍ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നേയില്ല. ആ പ്രദേശമെല്ലാം ഞങ്ങളുടെ സ്വന്തമായിരുന്നു. ഞങ്ങള്‍ക്ക് പതിച്ചുകിട്ടിയത്.

ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങളെ തടുത്തുകൂട്ടി  ഉള്‍വനഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ ഇടയ്‌ക്കൊക്കെ വടിയെടുക്കാറുള്ളതും ഞാന്‍ ഓര്‍മ്മിക്കുന്നു. അടുത്ത യാത്രയ്‌ക്കായി ഞങ്ങള്‍ കാത്തിരിക്കും. അത് ഞങ്ങളുടെ ഒരു വിനോദയാത്രയായിരുന്നു, കാട്ടിലെ ഉത്സക്കാലവും. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഞങ്ങള്‍ വളര്‍ന്നു. കുടുംബമായി, പ്രാരബ്ധങ്ങളായി. അടുത്ത തലമുറയെ പോറ്റേണ്ട ഭാരം ഞങ്ങളിലേക്കായി. മുമ്പുകണ്ടു പരിചയിച്ച പല വാസസ്ഥലങ്ങളും നിര്‍ജീവമായി തോന്നിത്തുടങ്ങി. ഭക്ഷണത്തിനായി പരക്കംപായണം. ഞങ്ങളോടൊത്ത് സഹവര്‍ത്തിത്വത്തോടെ ജീവിച്ച നല്ലവരായ ഇരുകാലികളായ വനവാസികളും ഇന്ന് സന്തോഷത്തിലല്ലന്നു ഞങ്ങള്‍ക്കറിയാം. വിശന്നുപൊരിഞ്ഞപ്പോള്‍ രണ്ടപ്പം കട്ട അവരിലൊരുവനെ തല്ലിക്കൊന്നെന്ന ദാരുണ കഥയും ഞങ്ങള്‍ കേട്ടു. ഇരുകാലികളിലെ ‘കരശേഷി’ ഉള്ളവര്‍ക്ക് എന്തുമാകാമല്ലോ!

ഞങ്ങളുടെ സുഖവാസകേന്ദ്രങ്ങളെല്ലാം അവര്‍ കയ്യേറിയിരിക്കുന്നു. ആഘോഷത്തിനായി ഒത്തുചേരുന്ന ഞങ്ങളെ ആട്ടിപ്പായിക്കാന്‍ എന്തെല്ലാം കുതന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. പ്രതിരോധിക്കാനല്ലാതെ ഒളിഞ്ഞുകീഴ്‌പ്പെടുത്താനുള്ള ബുദ്ധിയും ശക്തിയും ഞങ്ങള്‍ക്കില്ലല്ലോ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ ചില വിഫലശ്രമങ്ങള്‍ ഞങ്ങളും നടത്തി നോക്കി. പ്രതിരോധിക്കുമ്പോള്‍ അല്ലറ ചില്ലറ ഉപദ്രവങ്ങള്‍ ഞങ്ങളില്‍നിന്നും ഉണ്ടാകുന്നതു സ്വാഭാവികം. ഇരുകാലികളുടെ കുത്സിത ബുദ്ധിയില്‍ ഞങ്ങള്‍ നിസ്സഹായര്‍. എന്നെയാണവര്‍ നോട്ടപ്പുള്ളിയാക്കിയത്. ഗൃഹാതുരത്വം എനിക്കാണല്ലോ കൂടുതലുണ്ടാകുക. എന്നെ കീഴ്‌പ്പെടുത്തിയാല്‍ ജയിച്ചുവെന്നാണ് ഈ മനുഷ്യവര്‍ഗ്ഗത്തിന്റെ ആത്മവിശ്വാസം!

ഞാനില്ലെങ്കില്‍ മറ്റൊരു കൊമ്പന്‍. അത് ചിലപ്പോള്‍ ചക്ക കൊമ്പനുമാകാം. പോത്തും പുലിയും കരടിയുമൊക്കെ തുല്യ ദുഃഖിതര്‍. ഞങ്ങള്‍ ഞങ്ങള്‍ക്കാവോളം പൊരുതിനില്‍ക്കും. ആവാസകേന്ദ്രങ്ങള്‍ തിരിച്ചു പിടിക്കേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്‌നവും. നേരേ നിന്നു പയറ്റാനേ ശീലിച്ചിട്ടുള്ളു. മയങ്ങിക്കിടക്കുമ്പോഴല്ലേ അവര്‍ക്കെന്നെ ബന്ധിക്കാനാകു. ഞാന്‍ തിരിഞ്ഞോടിയില്ല. വെടിയുണ്ടകള്‍ക്കു മുന്നില്‍ മാറുവിരിച്ചു നിന്നു. ഞങ്ങളിലുള്ള ചില വര്‍ഗ്ഗവഞ്ചകരായ ‘കുങ്കികളെ’ നേരിടുന്നതില്‍ ഞാനും പരാജയപ്പെട്ടു. മയക്കം എന്നെ പിടികൂടിയിരിക്കുന്നു. ബന്ധിതനായ ഞാന്‍ എന്ത് ചെയ്യേണ്ടു. എന്നെ വീട്ടില്‍നിന്നും നാട്ടില്‍നിന്നും അവര്‍ നാടുകടത്തി. ഞാന്‍ പ്രസിദ്ധനായോ കുപ്രസിദ്ധനായോയെന്നു ബന്ധിച്ചവര്‍ തന്നെ തീരുമാനിക്കട്ടെ. അവരാണല്ലോ ഇവിടം അടക്കിവാഴുന്നവര്‍.

ഞാന്‍ വരും, എന്റെ നാട്ടിലേക്ക്.  വരാതിരിക്കാനെനിക്കാവതുണ്ടോ? അതെന്റെ ജന്മാവകാശമല്ലേ? എത്ര നാളാണ് അയല്‍നാടിന്റെ ഔദാര്യത്തില്‍ കഴിയുക! ഇപ്പോള്‍ അങ്ങകലെയാണെങ്കിലും അടിവച്ചടിവച്ചു ഞാന്‍ വീടിന്നരികിലെത്തും. ഇരുകാലികള്‍ എന്നെ ഇല്ലാതാക്കിയാല്‍ അടുത്ത തലമുറയും മസ്തകമുയര്‍ത്തി ലക്ഷ്യത്തിലേക്കു നീങ്ങും. ഈ ബുദ്ധിജീവികളുടെ മുദ്രാവാക്യം ഞങ്ങളുടെ വലിയ ചെവികളിലും മുഴങ്ങുന്നുണ്ട്…

‘മരണംവരെ സമരംചെയ്യും!’

Tags: keralaForest Departmentഅരിക്കൊമ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.