Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകത്തില്‍ മോദിയുടെ വ്യക്തിപ്രഭാവത്തില്‍ 38 വര്‍ഷത്തെ ചരിത്രം തിരുത്തി ബിജെപി ജയിച്ചുകയറുമെന്ന് ശോഭ കരാന്ത്ലജെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ കര്‍ണ്ണാടകം 38 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടകത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശോഭ കരാന്ത്ലജെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 04:01 pm IST
in India

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ കര്‍ണ്ണാടകം 38 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടകത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശോഭ കരാന്ത്ലജെ. ഭരണത്തിനെതിരായ വികാരം ശക്തമായ സംസ്ഥാനമാണ് കര്‍ണ്ണാടകം. കഴിഞ്ഞ 38 വര്‍ഷമായി ഇവിടെ ഒരു തവണ ഭരണത്തിലിരുന്നവര്‍ വീണ്ടും അധികാരത്തില്‍വന്ന ചരിത്രമില്ല. എന്നാല്‍ ഇക്കുറി ബിജെപി കര്‍ണ്ണാടകത്തില്‍ തുടര്‍ഭരണം നേടുമെന്ന് ശോഭ കരാന്ത്ലജെ പറയുന്നു.  

വികസനമാണ് ബിജെപിയുടെ മറ്റൊരു തുറുപ്പ് ചീട്ട്. ഇക്കുറി പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ കര്‍ണ്ണാടകയില്‍ ബിജെപി ചെയ്തു. അടിസ്ഥാന സൗകര്യവികസനങ്ങള്‍ തുടങ്ങി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വരെ ഈ വികസന അജണ്ട നടപ്പാക്കി. ഇതും വോട്ടായി മാറുമെന്ന് കരുതുന്നുവെന്ന് ശോഭ കരാന്ത്ലജെ പറയുന്നു. 

മുതിര്‍ന്ന നേതാക്കളെ പരമാവധി മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്കും യുവത്വത്തിനും പ്രാധാന്യം നല്‍കിയാണ് ഇക്കുറി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാത്രമല്ല, സ്ത്രീവോട്ടുകള്‍ നേടാനും പരമാവധി ശ്രമിക്കുമെന്നും ശോഭ കരാന്ത് ലജെ പറയുന്നു. സ്ത്രീവോട്ടുകളുടെ ബലത്തില്‍ യുപിയിലും ഗുജറാത്തിലും തുടര്‍ഭരണം നേടിയ അതേ രീതിയായിരിക്കും കര്‍ണ്ണാടകത്തിലും ബിജെപി പ്രയോജനപ്പെടുത്തുക.  

ലിംഗായത്ത് സമുദായം ബിജെപിയെ പ്രധാനമായും പിന്തുണയ്‌ക്കുന്ന ശക്തിയാണ്. ഇക്കുറിയും ലിംഗായത്തുകളുടെ പിന്തുണ ലഭിയ്‌ക്കും. ഉപയോഗിച്ച ശേഷം ലിംഗായത്തുകളെ വലിച്ചെറിഞ്ഞ ചരിത്രം കോണ്‍ഗ്രസിനാണ് ഉള്ളതെന്നും വീരേന്ദ്രപാട്ടീലിനെ അപമാനിച്ച് മുഖ്യമന്ത്രിക്കേസരയില്‍ നിന്നും വലിച്ചെറിഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസിന്‍റേതെന്നും ശോഭ കരാന്ത് ലജെ പറയുന്നു.  

മോദിയുടെ വരവ് വലിയ മാറ്റമാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാക്കിയത്. ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള കിറ്റൂര്‍ കര്‍ണ്ണാടകയില്‍ ഇക്കുറിയും തരംഗമുണ്ടാക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സാധാരണ 30 മുതല്‍ 50 സീറ്റുകള്‍ വരെ ഈ പ്രദേശത്ത് ബിജെപി നേടാറുണ്ട്. ഇക്കുറി മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടത് ക്ഷീണമാണെങ്കിലും ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരാണെന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് മോദി വീണ്ടും ലിംഗായത്തുകളുടെ മമത തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയുടെ കറപുരളാത്ത ലിംഗായത്ത് മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ കര്‍ണ്ണാടകത്തിലെ സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്ന് തന്നെയാണ് ബിജെപി കണക്കുകൂട്ടല്‍.  

അതുപോലെ ഹൈദരാബാദ് കര്‍ണ്ണാടക എന്നറിയപ്പെടുന്ന കല്യാണ കര്‍ണ്ണാടകയിലും ഇക്കുറി ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന ഇവിടെ നിന്നും സീറ്റുകള്‍ പരമാവധി നേടാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഈ പ്രദേശത്ത് ബിജെപി സര്‍ക്കാര്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. കല്യാണ കര്‍ണ്ണാടക റീജ്യണ്‍ ഡവലപ് മെന്‍റ് ബോര്‍ഡിന് വന്‍തുകയാണ് ബിജെപി സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കിവരുന്നത്.  

സുമലത പരസ്യമായി ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ പിന്തുണപ്രഖ്യാപിച്ചത് മാണ്ഡ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കര്‍ഷകരില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പ് ഗോദായില്‍ ബിജെപി പ്രവര്‍ത്തനത്തിന് ഇറങ്ങിയ കിച്ച സുദീപ് എന്ന നടനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കും.  

അധികാരത്തില്‍ എത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ബിജെപി വലിയ പ്രചാരണ ആയുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളില്‍ കിട്ടിയ  ഈ ആയുധം അങ്ങേയറ്റം ഉപയോഗപ്പെടുത്തുകയാണ് ബിജെപി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ ബജ്രംഗ് ബാലിയെ അവതരിപ്പിക്കുക വഴി ബിജെപി കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയത്. 

Tags: പ്രധാനമന്ത്രി മോദിbjpബജറംഗ് ദള്‍പ്രധാനമന്ത്രിശോഭാ കരന്തലജെബജ് രംഗ് ദള്‍ നിരോധനംബജ്രംഗ് ബാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.