Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പിക്കാന്‍ ഇഷ്ടപ്പെടാത്ത സംഗീത സംവിധായകന്‍; ഷഷ്ഠിപൂര്‍ത്തിയില്‍ വിദ്യാസാഗര്‍

മറ്റ് സംഗീതസംവിധായകരില്‍ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തനാണ് വിദ്യാസാഗര്‍. താന്‍ ഈണമിട്ട ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ ശരിയല്ലെന്ന് കരുതുന്നയാളാണ് വിദ്യാസാഗര്‍. അതുപോലെ വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പ്പിക്കാതെ, അതിലെ അര്‍ത്ഥം അനുസ്യൂതം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന സംഗീത സംവിധായകന്‍ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 10:47 pm IST
in Kerala
വിക്കിപീഡിയ ചിത്രം (ഇടത്ത്)

വിക്കിപീഡിയ ചിത്രം (ഇടത്ത്)

മറ്റ് സംഗീതസംവിധായകരില്‍ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തനാണ് വിദ്യാസാഗര്‍. താന്‍ ഈണമിട്ട ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ ശരിയല്ലെന്ന് കരുതുന്നയാളാണ് വിദ്യാസാഗര്‍. അതുപോലെ വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പ്പിക്കാതെ, അതിലെ അര്‍ത്ഥം അനുസ്യൂതം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന സംഗീത സംവിധായകന്‍ കൂടിയാണ്.  

മലയാള സിനിമയില്‍ അഴകിയ രാവണന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ സംഗീത സംവിധായകനായെത്തിയ വിദ്യാസാഗര്‍ പിന്നീടങ്ങോട്ട് നിരവധി വര‍്ഷങ്ങളില്‍ മലയാളികളുടെ പ്രിയ സംഗീതസംവിധായകനായിരുന്നു. ഇപ്പോള്‍ വിദ്യാസാഗറിന് 60 തികയുന്നു. ഇതില്‍ 34 വര്‍ഷം സിനിമാ സംഗീത ലോകത്ത്, എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇദ്ദേഹം തിളങ്ങി. അതില്‍ കൂടുതല്‍ തിളങ്ങിയത് മലയാളത്തിലാണെന്ന് പറയാം.  

‍ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ അല്‍പായുസ്സായിരിക്കുമെന്ന് വിദ്യാസാഗര്‍ കരുതുന്നു. പതുക്കെ മനസ്സില്‍ പിടിച്ചുകയറുന്ന ട്യൂണുകളാണ് അനശ്വരമായിത്തീരുക എന്നും വിദ്യാസാഗര്‍ വിശ്വസിക്കുന്നു.  

സാഹിത്യവുമായി ആത്മബന്ധമുള്ള സംഗീതസംവിധായകനായതിനാലാണ് വിദ്യാസാഗര്‍ വ്യത്യസ്തനായിത്തീരുന്നത്. ഇംഗ്ലീഷിലും തമിഴിലും ഏതാണ്ടെല്ലാ ക്ലാസിക്കുകളും വായിച്ച വിദ്യാസാഗര്‍ തമിഴില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. സാഹിത്യത്തോടുള്ള ഈ ആത്മബന്ധം കാരണമാണ് സാഹിത്യത്തെ നിന്ദിക്കരുതെന്ന നിര്‍ബന്ധബുദ്ധിക്ക് പിന്നില്‍.  

മമ്മൂട്ടിയുമായുള്ള പരിചയമാണ് 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചത്. ‘മലയാളചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായി വിദ്യാസാഗര്‍. അങ്ങിനെ മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണനിലൂടെ മലയാള സംഗീതസംവിധായകനായി അരങ്ങേറി. ഈ ചിത്രത്തിലെ എല്ലാം പാട്ടുകളും  ജനപ്രിയമായി. പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബെതലഹെം, കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രിയമായി. മലയാളത്തില്‍ ഒട്ടാകെ 61 സിനിമകളിലെ ഗാനങ്ങള്‍ക്ക്  സംഗീതം പകര്‍ന്നു. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം, സിബിസച്ചിയുടെ അനാര്‍ക്കലി, സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ, ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്നിവയിലെ ഗാനങ്ങളും അനശ്വരമാണ്. ഗിരീഷ് പുത്തഞ്ചേരിയുമായുള്ള കൂട്ടുകെട്ടില്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ ചെയ്തു. ഏകദേശം 30ഓളം സിനിമകളില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കാണ് ട്യൂണിട്ടത്. നല്ലൊരു കവിത കേട്ടാല്‍ തുടിക്കുന്ന മനസ്സ് വിദ്യാസാഗര്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട്. അതിനുദാഹരണമാണ് പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുമായി ചേര്‍ന്ന് ചെയ്ത ഒരു പാട്ട്. പല ഈണങ്ങളും നല്‍കിയിട്ടും സിറ്റുവേഷന് അത് ചേരുന്നില്ല. ഒടുവില്‍ ഒരു തമിഴ് സിനിമയ്‌ക്ക് വേണ്ടി ചെയ്ത ട്യൂണ്‍ വിദ്യാസാഗര്‍ ഹാര്‍മോണിയത്തില്‍ വായിക്കുന്നു. ഈ ഈണം കേട്ടതും മുറിയില്‍ അല്‍പം അകലെ ഇരിക്കുകയായിരുന്ന ഗിരീഷ് പുത്തഞ്ചേരിക്ക് അത് നന്നേ പിടിച്ചു. ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗറിനെ നമസ്കരിച്ച ശേഷം കരഞ്ഞു. നിമിഷങ്ങള്‍ക്കം ഗിരീഷ് പുത്തഞ്ചേരിയുടെ പേനയില്‍ നിന്നും വരികള്‍ ജനിച്ചു:”ആരോ വിരല്‍ മീട്ടി, മനസ്സിന്‍ മണ്‍വീണയില്‍…”. പിന്നീട് അനശ്വരമായ ഒരു ഗാനത്തിന്റെ പിറവിയുടെ കഥ ഇങ്ങിനെ.  

മനോഹരമായ മെലഡി ഗാനങ്ങൾ ചെയ്തതിനാൽ ഇദ്ദേഹത്തെ ‘മെലഡി കിംഗ് എന്ന് വിളിക്കുന്നു.  2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ‘ പറനിറയെ പൊന്നളക്കും’ എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടായി കരുതുന്നു.  

1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.  

Tags: സംഗീത സംവിധായകന്‍ഗിരീഷ് പുത്തന്‍ചേരിവിദ്യാസാഗര്‍സംവിധായകന്‍Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.