Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ ആറ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ കൊലകള്‍ വര്‍ഗ്ഗീയ കൊലപാതകങ്ങളായിരുന്നു; പിന്നില്‍ തീവ്രവാദ സംഘടന

തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടന 1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണം ഒടുവില്‍ നിരവധി വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 04:06 pm IST
in Kerala

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് പിന്നില്‍.  1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണമാണ് ഒടുവില്‍ ആറ് വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തിയത്. 

തൃശൂരില്‍ തീവണ്ടിയില്‍ ഒരു ഡിസംബര്‍ ആറിന് നാല് പേരുടെ കൊലയ്‌ക്കിടയാക്കിയ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് തൃശൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ വെറും രാഷ്‌ട്രീയക്കൊലകളല്ല, പകരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ വര്‍ഗ്ഗീയ ക്കൊലപാതകങ്ങള്‍ ആയിരുന്നു എന്ന് കണ്ടെത്തിയത്. തീവണ്ടിയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ ഉമ്മയാണെന്ന് കണ്ടെത്തി. വൈകാതെ കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച തീവ്രവാദസംഘടനയേയും കണ്ടെത്തി. ജംഇയ്യത്തുല്‍ ഇസ് ഹാനിയ എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമായി രഹസ്യപ്രവര്‍ത്തനം നടത്തിയ സംഘടന അതിനകം ആറുപേരെ കൊന്നതായി കണ്ടെത്തി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഭീകരവാദവിരുദ്ധ സെല്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. 

ഇവയാണ് തൃശൂരിനെ ഞെട്ടിച്ച രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്ന വര്‍ഗ്ഗീയക്കൊലപാതകങ്ങള്‍:

വാടാനപ്പള്ളി രാജീവ് കൊലപാതകം- 1995 ഡിസംബര്‍ 29

മതിലകം സന്തോഷ് കൊലപാതകം- 1996 ആഗസ്ത് 10

പാലക്കാട് കൊല്ലങ്കോട് മണി കൊലപാതകം- 1996 ആഗസ്ത് 16

മലപ്പുറം വളാഞ്ചേരി താമി കൊലപാതകം- 1996 ആഗസ്ത് 23

മാള, കൊടുങ്ങല്ലൂര്‍ മോഹനചന്ദ്രന്‍  കൊലപാതകം -1996 ആഗസ്ത് 14

തൊഴിയൂര്‍ സുനില്‍ കൊലപാതകം- 1994 ഡിസംബര്‍ 4

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഫോടനത്തിലെ മുഖ്യപ്രതി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയിലുള്ള അയൂബ് ആണെന്ന് കണ്ടെത്തിയതോടെ പ്രതി മുങ്ങുകയായിരുന്നു. പ്രതി തൃശൂരിന്റെ തീരദേശങ്ങളില്‍ ഒളിവിലിരിക്കുകയാണെന്ന് പിന്നീട് കണ്ടെത്തി. ഇതോടൊപ്പം വെളിപ്പെട്ട മറ്റൊരു സത്യം ഇതാണ്- തൃശൂരിലെ തീരദേശങ്ങളില്‍ തീവ്രവാദം രൂക്ഷമാണ്. 1992ല്‍ രൂപീകൃതമായ ജംഇയ്യത്തുല്‍ ഇസ് ഹാനിയ ആണ് ഈ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി.  

അതോടെയാണ് രാഷ്‌ട്രീയക്കൊലപാതകങ്ങളെ എഴുതിത്തള്ളിയിരുന്ന ആറ് കൊലപാതകങ്ങള്‍ ഈ സംഘടന നടത്തിയ വര്‍ഗ്ഗീയ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. എട്ട് പേരാണ് ഈ സംഘനയുടെ നട്ടെല്ല്. മുഖ്യആസൂത്രകനായ സെയ്തലവി അന്‍വരി ഉള്‍പ്പെടെ നാല് പേര്‍ ഇപ്പോള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.  

1998ല്‍ മുംബൈ വിമാനത്താവളം വഴിയാണ് സെയ്തലവി അന്‍വരിയും കൂട്ടരും ദുബായിലേക്ക് കടന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബാക്രമണം നടത്തിയ അയൂബ് ഇയാള്‍ക്കൊപ്പമാണ് ദുബായിലേക്ക് കടന്നതെന്ന് കരുതുന്നു. ഇവര്‍ വ്യാജപാസ്പോര്‍ട്ടിലാണ് കടന്നിരിക്കുന്നത്. എന്നാല്‍ ദുബായിലേക്ക് കടന്നു എന്ന് പ്രചരിപ്പിച്ച് അയൂബ് തീരദേശ മേഖലയില്‍ തന്നെ കഴിയുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.  കൊല്ലപ്പെട്ട ആറ് പേരും തൃശൂരിലെ അതത് മേഖലയിലെ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ഭാരവാഹികളാണ്.  

Tags: Thrissurസ്ഫോടനംരാഷ്ട്രീയ കൊലവര്‍ഗ്ഗീയ കൊലജംഇയ്യത്തുല്‍ ഇസ് ഹാനിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

പുതിയ വാര്‍ത്തകള്‍

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.