Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ആസൂത്രിതമായ അഴിമതി

സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പല അഴിമതികളുടെയും കാര്യത്തിലെന്നപോലെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതിയിലും കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ഉപകരാര്‍ ലഭിച്ച പല കമ്പനികളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബിനാമികളെപ്പോലെയാണെന്ന വിവരവും വെളിപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതും സര്‍ക്കാരിന്റെ പല കരാറുകളും ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ബന്ധംകൊണ്ടാണെന്ന് കരുതപ്പെടുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2023, 05:00 am IST
inEditorial

അഴിമതിയില്‍ ആണ്ടുമുങ്ങി ഏഴുവര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ വികൃതമുഖമാണ് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍  എഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ പുറത്തായിരിക്കുന്നത്. ക്യാമറകള്‍ സ്ഥാപിക്കാനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി യഥാര്‍ഥത്തില്‍ ആവശ്യമുള്ളതിന്റെ പലമടങ്ങ് തുകയ്‌ക്ക് കരാര്‍ നല്കി കോടിക്കണക്കിന് രൂപ പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതിന്റെ വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് കരാര്‍ നല്കുകയും പിന്നീട് തട്ടിക്കൂട്ടു കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്കുകയും ചെയ്ത് വളരെ ആസൂത്രിതമായ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. കരാര്‍ നല്കിയതിലെ പൊരുത്തക്കേടുകളും കള്ളക്കളികളും പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് വിശദീകരിക്കാന്‍ പോലും സര്‍ക്കാരിന്  കഴിയുന്നില്ല. കരാര്‍ ലഭിച്ച കെല്‍ട്രോണാണ് വിശദീകരണം നല്‌കേണ്ടതെന്നും, മോട്ടോര്‍വാഹന വകുപ്പല്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം തന്നെ അഴിമതി നടന്നിട്ടുള്ളതിന്റെ തെളിവാണ്. ക്രമക്കേടുകള്‍ വ്യക്തമായിരുന്നിട്ടും കെല്‍ട്രോണിന് കരാര്‍ നല്കിയത് മന്ത്രിസഭാ തീരുമാനമനുസരിച്ചാണെന്ന വസ്തുത മറച്ചുപിടിക്കുകയാണ് ഗതാഗതമന്ത്രി ചെയ്തത്. കെല്‍ട്രോണ്‍ നല്കിയ വിശദീകരണം ഉപകരാറുകളിലെ അഴിമതികളിലേക്ക് വെളിച്ചം വീശുകയും ചെയ്തു. സിപിഎമ്മിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‌കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അഴിമതിക്ക് അടിവരയിടുന്നതാണ്. ലൈഫ് മിഷന്‍ അഴിമതിയുടെ കാര്യത്തിലും ഗോവിന്ദന്‍ ഇത്തരമൊരു പ്രതികരണം നടത്തുകയുണ്ടായി.

സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പല അഴിമതികളുടെയും കാര്യത്തിലെന്നപോലെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതിയിലും കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ഉപകരാര്‍ ലഭിച്ച പല കമ്പനികളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബിനാമികളെപ്പോലെയാണെന്ന വിവരവും വെളിപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതും സര്‍ക്കാരിന്റെ പല കരാറുകളും ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ബന്ധംകൊണ്ടാണെന്ന് കരുതപ്പെടുന്നു. കെല്‍ട്രോണ്‍ ഒരു പൊതുമേഖലാ സ്ഥാപനമായതിനാല്‍ അതിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ അത് കണ്ടുപിടിക്കാനാകില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നുമുള്ള കുബുദ്ധിയാണ് സര്‍ക്കാര്‍ കാണിച്ചത്. അത് പാടെ പൊളിഞ്ഞിരിക്കുന്നു. പരസ്പരധാരണയോടെ നുണപറഞ്ഞ് അഴിമതി മറച്ചുപിടിക്കാമെന്ന തന്ത്രം വിജയിച്ചില്ല. അഴിമതിയുടെ കാര്യത്തില്‍ പ്രതിപക്ഷമായ യുഡിഎഫിനെ സര്‍ക്കാര്‍ ഭയക്കുന്നില്ല. അവരെ നിശ്ശബ്ദരാക്കേണ്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികള്‍ക്കും നന്നായറിയാം.  ബ്രഹ്മപുരം അഴിമതിയെക്കുറിച്ച് വലിയ കോലാഹലമുയര്‍ത്തിയ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ലല്ലോ. അഴിമതി വ്യക്തമാവുകയും സര്‍ക്കാരിന് വിശദീകരണമൊന്നും നല്കാനില്ലാത്തതിനാലുമാണ് ഇപ്പോള്‍ എഐ ക്യാമറാ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി ഭരണത്തില്‍ അഴിമതികള്‍ ഒതുക്കുകയെന്നതാണ് വിജിലന്‍സിന്റെ പണിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരെ ആരെങ്കിലും കോടതിയില്‍ പോകുന്നതിനെ പ്രതിരോധിക്കുന്നതിനാണ് വിജിലന്‍സിനെ രംഗത്തിറക്കിയിട്ടുള്ളത്.

മറഞ്ഞുപോയ നിറചിരി

നാടകത്തിലും സിനിമയിലുമായി നാലുപതിറ്റാണ്ടുകാലം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ വിടപറഞ്ഞിരിക്കുന്നു. പരിമിതമായ ചുറ്റുപാടില്‍ ജനിച്ച് കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന ഒരു മനുഷ്യന്‍ അഭിനയത്തോടുള്ള സഹജമായ താല്പര്യംകൊണ്ട് നാടകരംഗത്ത് എത്തിച്ചേരുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ  മാമുക്കോയ കെ.ടി. മുഹമ്മദിന്റെയും വാസു പ്രദീപിന്റെയുമൊക്കെ നാടകങ്ങളിലൂടെ വലിയ നടനായി മാറുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ പ്രവേശിച്ച് ഈ രംഗത്തെ വിജയഘടകമായി മാറി. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസ്സില്‍ കയറിക്കൂടി.  അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിദ്ദിഖ് ലാലിന്റെയുമൊക്കെ സിനിമകളിലൂടെ മിഴിവുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കുകയും ചെയ്തു. ജഗതിയും ഇന്നസെന്റും മാമുക്കോയയും നര്‍മത്തിന്റെ ത്രിമൂര്‍ത്തികളായി നിലകൊണ്ടു. വലിയ ജീവിതാനുഭവങ്ങള്‍ സ്വന്തമാക്കുകയും സിനിമയ്‌ക്കുപുറത്ത് താരപരിവേഷങ്ങളില്ലാതെ ജീവിക്കുകയും ചെയ്ത മാമുക്കോയയ്‌ക്ക് മൗലികമായ നിലപാടുകളുണ്ടായിരുന്നു. മതതീവ്രവാദത്തെ ശക്തമായി വിമര്‍ശിക്കാന്‍ മടിച്ചില്ല. കലയെ സ്‌നേഹിക്കുകയും സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുകയും മനുഷ്യനന്മയില്‍ വിശ്വസിക്കുകയും ചെയ്ത ഈ നടന് ഞങ്ങളുടെ ആദരാഞ്ജലി.

Tags: keralaആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്അഴിമതിCamera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.