Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വനിതകളുടെ ചെസില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്; ദേശീയ ചാമ്പ്യനെയടക്കം തോല്‍പിച്ച് 42,000 ഡോളര്‍ നേടിയപ്പോള്‍ സംശയം; ഒടുവില്‍ പിടിയില്‍

വനിതകളുടെ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒരു താരം എത്തിയത് ബുര്‍ഖ ധരിച്ച്. ആരോടും സംസാരിക്കാതെ ടൂര്‍ണ്ണമെന്‍റില്‍ ഈ താരം ഓരോരുത്തരെയായി മലര്‍ത്തിയടിച്ചു. ഒടുവില്‍ കെനിയയിലെ ദേശീയ താരമായ വനിതയെ വരെ തോല്‍പിച്ച് ഏകദേശം 42,000 ഡോളര്‍(34 ലക്ഷം രൂപ) സമ്മാനത്തുക വരെ നേടിയതോടെ സംശയമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 04:56 pm IST
in World

നയ്റോബി: വനിതകളുടെ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒരു താരം എത്തിയത് ബുര്‍ഖ ധരിച്ച്. ആരോടും സംസാരിക്കാതെ ടൂര്‍ണ്ണമെന്‍റില്‍ ഈ താരം ഓരോരുത്തരെയായി മലര്‍ത്തിയടിച്ചു. ഒടുവില്‍ കെനിയയിലെ ദേശീയ താരമായ വനിതയെ വരെ തോല്‍പിച്ച് ഏകദേശം 42,000 ഡോളര്‍(34 ലക്ഷം രൂപ) സമ്മാനത്തുക വരെ നേടിയതോടെ സംശയമായി. തങ്ങള്‍ ഇതുവരെ അറിയാത്ത ഇത്രയും കഴിവുള്ള ഈ ബുര്‍ഖ ധരിച്ച താരം ആരാണ് ? ആകാംക്ഷ ചോദ്യങ്ങളായി, അന്വേഷണമായി. ഒടുവിലാണ് മനസ്സിലായത് ഈ താരം ബുര്‍ഖ ധരിച്ചെത്തിയ യുവാവായിരുന്നു എന്നത്. സ്റ്റാന്‍ലി മോണ്ടിയെന്ന താരത്തെ ഒടുവില്‍ പിടികൂടി.  

വനിതാ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ മിലിസെന്‍റ് അവോര്‍ എന്ന പേരിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ബുര്‍ഖക്കാരി ആരോടും സംസാരിച്ചില്ലെന്നും കെനിയയില്‍ ബുര്‍ഖ ധരിയ്‌ക്കുന്നത് സാധാരണമായതിനാല്‍ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്‍റ് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു.  

പിന്നീട് താരം അണിഞ്ഞ ആണ്‍കുട്ടികളുടെ ഷൂസ് കണ്ടാണ് സംശയം തോന്നിയത്. എന്തുചോദിച്ചാലും ആരോടും ഒന്നും പറയാതെ താരം നിന്നതും സംശയത്തിനിടയാക്കി. സാധാരണ കളിയ്‌ക്കുമ്പോള്‍ എതിരാളിയോട് പോലും എന്തെങ്കിലും സംസാരിക്കുമല്ലോ. – ബുര്‍ഖാതാരം യുവാവാണെന്ന് കണ്ടെത്തിയതിന്റെ സാഹചര്യം വിശദീകരിച്ച് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു.  മുന്‍ കെനിയന്‍ വനിതാ ചാമ്പ്യന്‍ ഗ്ലോറിയ ജുംബയെയും ഉഗാണ്ടയിലെ നമ്പര്‍ വണ്‍ വനിതാ താരം ആംപെയ്റ ഷക്കീറ എന്നിവരെ ബുര്‍ഖാതാരം അനായാസം മലര്‍ത്തിയടിച്ചതോടെ സംശയം ഇരട്ടിച്ചു. ഒരു വനിതാ താരത്തിന് ഇത് എളുപ്പം സാധ്യമല്ല എന്നതോടെയാണ് ബുര്‍ഖാതാരത്തിന്റെ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡും ആവശ്യപ്പെടണമെന്ന നിര്‍ദേശം ശക്തമായത്. 

ഒടുവില്‍ മറ്റ് കളിക്കാരുടെ പരാതി ഏറിയപ്പോള്‍ സംഘാടകര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചു. അതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതോടെ ഈ യുവാവിനെ പുറത്താക്കി. ഇയാള്‍ നേടിയ പോയിന്‍റുകളെല്ലാം എതിരാളികള്‍ക്ക് കൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ആള്‍മാറാട്ടം നടത്തിയതെന്ന് യുവാവ് പറയുന്നു. 

Tags: womenപണംബുര്‍ഖUniversityകെനിയചെസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.