Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്രൈസ്തവ നിലപാടില്‍ മാറ്റത്തിന്റെ കാറ്റ്

ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് ഫരീദാബാദ് ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും വ്യക്തമാക്കിയിരിക്കുന്നു. ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയോട് ക്രൈസ്തവ ജനതയ്‌ക്ക് ഒരുതരത്തിലുമുള്ള അകല്‍ച്ചയും ആവശ്യമില്ലെന്ന ഈ നിലപാട് കേരള രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയൊരു കാറ്റ് വീശാന്‍ ഇടയാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 11, 2023, 05:00 am IST
in Editorial
ബി.ജെ.പിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെകണ്ടപ്പോള്‍

ബി.ജെ.പിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെകണ്ടപ്പോള്‍

കേരളത്തിന്റെ ഭരണാധികാരം തങ്ങളുടെ കുത്തകയാണെന്നും, കാലങ്ങളായി അനുഭവിച്ചുപോരുന്ന ഈ അധികാരത്തിന് മറ്റൊരു അവകാശി ഉണ്ടാവാന്‍ പാടില്ലെന്നും, അങ്ങനെ ആരെങ്കിലും വന്നാല്‍ തങ്ങള്‍ അത് അനുവദിച്ചുതരില്ലെന്നുമാണ് സംസ്ഥാനത്തെ ഇടതു-വലതു മുന്നണികളുടെ നിലപാട്. യഥാക്രമം എല്‍ഡിഎഫിനും യുഡിഎഫിനും നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അവര്‍ സമാനമനസ്‌കരാണ്. ഊഴം വച്ച് അധികാരം പങ്കിടുകയെന്ന പൊതുധാരണ ഇവര്‍ക്കിടയിലുണ്ട്. അപൂര്‍വം ചില തെരഞ്ഞെടുപ്പുകളില്‍ ഈ ധാരണ തെറ്റിയിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. ജാതീയതയും വര്‍ഗീയതയും മതതീവ്രവാദവുമൊക്കെ ഏതാണ്ട് തുല്യ അളവില്‍ പങ്കിട്ടെടുക്കുന്ന വിധത്തില്‍ ഘടകകക്ഷികളെ സ്വന്തം മുന്നണിയിലുള്‍പ്പെടുന്നതില്‍ രണ്ടു പാര്‍ട്ടികളും ബദ്ധശ്രദ്ധരാണ്. ജനാധിപത്യത്തെ പ്രഹസനമാക്കുന്നതും, ജനങ്ങളുടെ പൊതുതാല്‍പ്പര്യത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്തതുമായ ഈ അവസരവാദ രാഷ്‌ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇടതു-വലതു മുന്നണികളുടെ നേതൃത്വം. മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുമെങ്കിലും ഈ ബലാബലത്തിന് വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. ഇത് തെറ്റിക്കാന്‍ ബിജെപിക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കും കഴിയുമെന്ന ഭീതി എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഇപ്പോള്‍ വിടാതെ പിടികൂടിയിരിക്കുകയാണ്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് വിവിധ ക്രൈസ്തവ സഭകളുടെ കേരളത്തിനകത്തും പുറത്തുമുള്ള നേതാക്കള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കേരളത്തില്‍നിന്ന് തങ്ങള്‍ക്ക് ഒരു എംപിയില്ലെന്ന ബിജെപിയുടെ ദുഃഖം തീര്‍ത്തുതരാമെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവിച്ചതു മുതലാണ് ഇത് തുടങ്ങിയത്. ഇതിനെ പിന്തുണച്ചുകൊണ്ട് താമരശ്ശേരി അതിരൂപതാ ബിഷപ്പ് പോള്‍ ഇഞ്ചനാനിയേല്‍ രംഗത്തുവരുകയും ചെയ്തു. ഇത് സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്‌ത്തി. അന്നു മുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ പരിഹസിച്ചും വിമര്‍ശിച്ചും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് അവരെ പിന്മാറ്റാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തിവരികയായിരുന്നു. ഇത് വിജയിച്ചില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും അനുകൂലിക്കുന്ന നിലപാടുകള്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ആവര്‍ത്തിക്കുകയും, കൂടുതല്‍ പേര്‍ പിന്തുണയുമായി രംഗത്തുവരികയും  ചെയ്തു. സിറോ മലബാര്‍ സഭ മേധാവി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യാതൊരു വളച്ചുകെട്ടുമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളുടെ സമനില തെറ്റിക്കുകയും ചെയ്തു. അവര്‍ ഒരേ സ്വരത്തില്‍ ശാപവാക്കുകളുമായി പ്രത്യക്ഷപ്പെടുകയും, എന്തോ അത്യാഹിതം സംഭവിക്കാന്‍ പോവുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ പ്രശസ്ത ക്രൈസ്തവ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത് പരസ്പരവിശ്വാസത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈ ദേവാലയം സന്ദര്‍ശിച്ചതെന്ന പ്രത്യേകതയുമുണ്ട്.  ബിജെപി രാജ്യത്ത് അധികാരത്തിലേറിയാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ആപത്തുവരുമെന്ന് ചില രാഷ്‌ട്രീയ പാര്‍ട്ടികളും, രാജ്യത്തിനകത്തും പുറത്തും ഇവരെ പിന്തുണയ്‌ക്കുന്ന ശക്തികളും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഈ കള്ളക്കഥ പൊളിഞ്ഞതില്‍ പ്രതിപക്ഷം ഏറെ നിരാശരാണ്. എന്നിട്ടും ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന കുപ്രചാരണം ഇവര്‍ തുടരുകയാണ്. ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനും, ന്യൂനപക്ഷങ്ങളെ വഴിതെറ്റിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ് പ്രധാനമന്ത്രിയെ ദല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തില്‍ സ്വീകരിച്ച ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നല്‍കിയത്. ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് അഭിവന്ദ്യ ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും വ്യക്തമാക്കിയിരിക്കുന്നു. ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയോട് ക്രൈസ്തവ ജനതയ്‌ക്ക് ഒരുതരത്തിലുമുള്ള അകല്‍ച്ചയും ആവശ്യമില്ലെന്ന ഈ നിലപാട് കേരള രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയൊരു കാറ്റ് വീശാന്‍ ഇടയാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

Tags: bjpcongressഅനില്‍ ആന്‍റണിരാഷ്ട്രീയംchristian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഏത് സമയത്തും തിരിച്ചടിക്കാൻ ഇന്ത്യ 12 ആണവായുധങ്ങൾ സജ്ജമാക്കിയിട്ടുണ്ട് ; SIPRI റിപ്പോർട്ട് ; ആണവനയങ്ങൾ മാറുന്നുവെന്ന് സൂചന

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.