Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടിക്കൂട്ട് ജോലികള്‍, ബിനാമി പേരില്‍ കരാര്‍; വനംവകുപ്പില്‍ മറിയുന്നത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്കുന്നത് 40,000 രൂപയ്‌ക്കാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 7, 2023, 10:20 am IST
in Kerala
അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫയര്‍ ലൈന്‍ തെളിക്കലിന്റെ മറവില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ്. വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു. ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്കുന്നത് 40,000 രൂപയ്‌ക്കാണ്.

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പുതുവല്‍ അനൂപ് പി.എസ്. ആണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തത്. പിന്നാലെ, തങ്ങളെ  ഉപദ്രവിക്കരുതെന്ന് കാട്ടി ഉദ്യോഗസ്ഥരും കരാറുകാരനും തന്നെ സമീപിച്ചതായും അനൂപ് പറയുന്നു. വെസ്റ്റ് ഡിവിഷനിലെ നാലാം മൈല്‍ മുതല്‍ ഉപ്പുപാറ താവളം വരെ റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ റേഞ്ചുകളിലായി 20 കിലോമീറ്റര്‍ ഭാഗത്താണ് ഫയര്‍ ലൈന്‍ തെളിച്ചത്. കിലോ മീറ്ററിന് 40,000 രൂപയ്‌ക്കാണ് ജോലി  നല്കുന്നത്. കരാറെടുത്തിരിക്കുന്നത് മൂങ്കലാര്‍ കരോട്ട് കൊച്ചുപറമ്പില്‍ ടി. സുനിലാണ്.

എന്നാല്‍ വീണ്ടും ഉപകരാര്‍ നല്കും. ഇത് നിയമലംഘനമാണ്. ഉപകരാര്‍ എടുക്കുന്നവരില്‍ പലരും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരാണ്. ഇതും നിയമലംഘനമാണ്. ഒരു കിലോമീറ്റര്‍ ഫയര്‍ ലൈന്‍  തെളിക്കുന്നവര്‍ക്ക് പരമാവധി ലഭിക്കുക 7000 മുതല്‍ 10,000 രൂപ വരെ. ഇതില്‍ ഉപകരാറുകാരന്റെ ലാഭവും ഉള്‍പ്പെടും.

5.2 മീറ്റര്‍ വീതിയില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും 6 അടിയില്‍ ചെത്തി തെളിച്ച് ഇത് മധ്യഭാഗത്ത് കൂട്ടി തീയിട്ട് കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് മെഷീന്‍ ഉപയോഗിക്കരുത്. തൂമ്പപോലുള്ളവ മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ പുല്ലുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് ജോലി. ഒരു ദിവസം  ഒരു സംഘം മൂന്ന് മുതല്‍ 6 കി.മീ. വരെയുള്ള ഭാഗം തീര്‍ക്കും. പിന്നീടെത്തി ഇവ കത്തിച്ചും കളയും, അതോടെ ജോലി തീരും.

അവശേഷിക്കുന്ന 33,000 രൂപയില്‍ കരാറെടുത്ത ആള്‍ക്ക് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടെ പോകുന്നുവെന്നതിന് മറുപടിയില്ല. ഒരു കി.മീറ്ററിന് 40 തൊഴില്‍ ദിനവും കോണ്‍ട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 40,000 രൂപ ശരാശരി നിശ്ചയിക്കുന്നത്.

വെസ്റ്റ് ഡിവിഷനില്‍ വിവിധ റേഞ്ചുകളിലായി 100 കി.മീ. പരിധിയില്‍ ഫയര്‍ലൈന്‍ ജോലികള്‍ നടന്നിട്ടുണ്ട്. ഇടയ്‌ക്ക് സിപിഎം ഇടപ്പെട്ട് നാട്ടുകാര്‍ക്ക് ജോലിയില്ലെന്ന് പറഞ്ഞ് അഴുത റേഞ്ചില്‍ വള്ളക്കടവ് മേഖലയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു.

Tags: ആര്‍ടി ഐkeralaforകേരള സര്‍ക്കാര്‍അഴിമതിForest Departmentബിനാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.