Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പട്ടികജാതിക്കാര്‍ക്ക് പുതിയ പടച്ചട്ട

സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ പട്ടികജാതിക്കാരെ വഞ്ചിക്കാം എന്ന പാര്‍ട്ടിനയത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം മണ്ഡലത്തില്‍ എ. രാജയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. രാജയെ അയോഗ്യനാക്കണമെന്ന ഹര്‍ജി നല്‍കിയ എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സുകാരനാണെങ്കിലും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന നയമാണ് കോണ്‍ഗ്രസ്സിനുമുള്ളത്. രണ്ടു പാര്‍ട്ടികളുടെയും കാപട്യവും ഹിന്ദുസമൂഹത്തോടുള്ള വഞ്ചനയും ഹൈക്കോടതി വിധി തുറന്നുകാണിച്ചിരിക്കുകയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 22, 2023, 05:00 am IST
in Editorial

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു വിലയിരുത്തി, ദേവികുളം എംഎല്‍എ എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി കേരള രാഷ്‌ട്രീയത്തില്‍ മാത്രമല്ല, രാജ്യമെമ്പാടും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. പട്ടികജാതി സംവരണം സംബന്ധിച്ച് പലര്‍ക്കുമുള്ള തെറ്റിദ്ധാരണ നീക്കുന്നുവെന്നതാണ് ഈ വിധി നിര്‍വഹിക്കുന്ന പ്രാഥമികമായ ദൗത്യം. ഭരണഘടനയനുസരിച്ച് ഹിന്ദുക്കളായ പട്ടികജാതിക്കാര്‍ക്കു മാത്രമാണ് സംവരണം. ഇവര്‍ മതം മാറി ക്രൈസ്തവ-മുസ്ലിം വിശ്വാസികളായാല്‍ ഈ അവകാശം സ്വാഭാവികമായിത്തന്നെ ഇല്ലാതാവും. ബുദ്ധമത്തിലേക്കോ ജൈനമതത്തിലേക്കോ ആണ് മാറുന്നതെങ്കില്‍ അയോഗ്യത വരില്ല. നമ്മുടെ രാജ്യം റിപ്പബ്ലിക്കായതു മുതല്‍ ഇതാണ് നിയമമെന്നിരിക്കെ കാലാകാലങ്ങളില്‍ ഈ വ്യവസ്ഥ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ പലശക്തികളും നടത്തുകയാണ്. രാജ്യത്തെ സംഘടിത മതശക്തികള്‍ മാത്രമല്ല, തങ്ങളുടെ ആഗോളതലത്തിലെ സ്വാധീനം ഉപയോഗിച്ചും ഇതിനായി സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. പ്രക്ഷോഭങ്ങള്‍ നടത്തിയും ഒരു കമ്മീഷനെത്തന്നെ നിയമിച്ചും പട്ടികജാതി ഹിന്ദുക്കളുടെ സവിശേഷമായ ഈ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ദേശീയപ്രസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത്തരം ഗൂഢശ്രമങ്ങള്‍ വിജയിക്കാതെ പോവുകയായിരുന്നു. എന്നിട്ടും തല്‍പ്പരകക്ഷികള്‍ പിന്മാറാതിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്.

സംവരണമണ്ഡലത്തില്‍ മത്സരിച്ച സിപിഎം എംഎല്‍എ നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് കുടിയേറിയ രാജയുടെ കുടുംബം രണ്ട് തലമുറയായി ക്രൈസ്തവരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളും താനും ഭാര്യയും ഹിന്ദുക്കളാണെന്നു വരുത്താന്‍ രാജ ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു. ഹിന്ദുവാണെന്ന് വരുത്താന്‍ പള്ളിയിലെ കുടുംബ രജിസ്റ്ററും മാമോദീസാ രജിസ്റ്ററും തിരുത്തി മാതാപിതാക്കളുടെ പേരുകള്‍ തന്നെ മാറ്റിയത് കോടതി കയ്യോടെ പിടികൂടി. മാതാപിതാക്കളെ മാമോദീസ മുക്കിയ ക്രൈസ്തവ പാതിരി തന്നെയാണ് രാജയെ മാമോദീസ മുക്കിയതെന്നും, ഇതേയാള്‍ തന്നെയാണ് ക്രൈസ്തവ മതാചാര പ്രകാരം രാജയുടെ വിവാഹം നടത്തിക്കൊടുത്തതെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പട്ടികജാതി സംവരണം സംബന്ധിച്ച നിയമം കൃത്യവും സുതാര്യവുമായിരിക്കെ കടുത്ത നിയമലംഘനങ്ങളാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്ന് രാജക്കെതിരായ കേസ്  കാട്ടിത്തരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്ത് പരിവര്‍ത്തിത ക്രൈസ്തവരായ നൂറുകണക്കിനാളുകള്‍ ഹിന്ദുക്കളാണെന്ന് കാണിച്ച് പട്ടികജാതിക്കാരുടെ സംവരണാനുകൂല്യം തട്ടിയെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും കോളജുകളിലുമൊക്കെ ഇത്തരക്കാര്‍ നിരവധിയാണ്. അയോഗ്യത ഒഴിവാക്കാന്‍ ചിലര്‍ തങ്ങള്‍ ബുദ്ധമതക്കാരാണെന്ന സര്‍ട്ടിഫിക്കറ്റുപോലും കൊണ്ടുനടക്കുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമാണ് ഇവര്‍ ഹിന്ദുക്കള്‍. മറ്റെല്ലാ കാര്യങ്ങളിലും ക്രൈസ്തവരാണ്. അധികൃതരുടെ അറിവോടെയും ഒത്താശയോടെയും ഈ കള്ളത്തരം വ്യാപകമായി ആവര്‍ത്തിക്കപ്പെടുകയാണ്.  

മതംമാറിയ പട്ടികജാതിക്കാര്‍ക്ക് സംവരണാനുകൂല്യം നല്‍കിയാല്‍ ഇപ്പോള്‍ പട്ടികജാതിക്കാര്‍ ജയിച്ചുപോരുന്ന സംവരണ മണ്ഡലങ്ങളില്‍ പലതും അവര്‍ക്ക് അന്യമാവും. നിയമസഭകളിലെയും പാര്‍ലമെന്റിലെയുമൊക്കെ ഇവരുടെ പ്രാതിനിധ്യം അട്ടിമറിക്കപ്പെടും. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യം നല്‍കണമെന്ന മുറവിളിക്കുപിന്നില്‍ ഇങ്ങനെയൊരു രഹസ്യമായ രാഷ്‌ട്രീയ അജണ്ടയുണ്ട്.  രാഷ്‌ട്രീയ പാര്‍ട്ടികളില്‍  ബിജെപി മാത്രമാണ് പാര്‍ലമെന്റിനകത്തും പുറത്തും ഈ പ്രശ്‌നം ഉന്നയിക്കാറുള്ളത്. സിപിഎമ്മും കോണ്‍ഗ്രസ്സും മറ്റും പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവരുന്ന, അവരുടെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന ഈ നിയമലംഘനത്തെ അനുകൂലിക്കുകയാണ്. പട്ടികജാതിക്കാര്‍ക്കും സംവരണം നല്‍കണമെന്നത് ഈ പാര്‍ട്ടികളുടെ രാഷ്‌ട്രീയ നിലപാടായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമാണെന്നും, നിയമസാധുതയില്ലന്നുമുള്ള കാര്യം ഇവര്‍ മറച്ചുപിടിക്കുന്നു. സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ പട്ടികജാതിക്കാരെ വഞ്ചിക്കാം എന്ന പാര്‍ട്ടിനയത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം മണ്ഡലത്തില്‍ എ. രാജയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. രാജയ്‌ക്ക് അയോഗ്യതയുണ്ടെന്ന് ഹൈക്കോടതി വിധി വന്നിട്ടും എല്ലാ യോഗ്യതയുമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വാദിക്കുന്നത് ഇതിനാലാണ്. രാജയെ അയോഗ്യനാക്കണമെന്ന ഹര്‍ജി നല്‍കിയ എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സുകാരനാണെങ്കിലും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന നയമാണ് കോണ്‍ഗ്രസ്സിനുമുള്ളത്. ഈ രണ്ടു പാര്‍ട്ടികളുടെയും കാപട്യവും ഹിന്ദുസമൂഹത്തോടുള്ള വഞ്ചനയും ഇപ്പോഴത്തെ ഹൈക്കോടതി വിധി തുറന്നുകാണിച്ചിരിക്കുകയാണ്.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍പട്ടികജാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.