Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്; ദൈനംദിന ഭരണ നിര്‍വഹണത്തിനുപോലും പണം തികയാതെ വരുന്ന സാഹചര്യം വിദൂരമല്ല: ടി.പി. സെന്‍കുമാര്‍

കേരളത്തില്‍ റവന്യൂവരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ, കടം തിരിച്ചടവ് എന്നിവയ്‌ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നു. വീണ്ടുവിചാരമില്ലാതെ കടം വാങ്ങിക്കൂട്ടിയാല്‍ തിരിച്ചടവും പലിശയും വര്‍ധിക്കുന്നതോടെ ഇത് 8590 ശതമാനമായി ഉയര്‍ന്നേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 07:49 pm IST
in Kerala

തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ടിരിക്കുന്ന കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എന്‍ജിഒ സംഘ് നോര്‍ത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കടക്കെണിയിലായ കേരളവും ജീവനക്കാരുടെ ആശങ്കയും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ റവന്യൂവരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ, കടം തിരിച്ചടവ് എന്നിവയ്‌ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നു. വീണ്ടുവിചാരമില്ലാതെ കടം വാങ്ങിക്കൂട്ടിയാല്‍ തിരിച്ചടവും പലിശയും വര്‍ധിക്കുന്നതോടെ ഇത് 8590 ശതമാനമായി ഉയര്‍ന്നേക്കും. ഇതോടെ ദൈനംദിന ഭരണ നിര്‍വഹണത്തിനുപോലും പണം തികയാതെ വരും. ഇത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 അനുസരിച്ച് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുമെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

അങ്ങിനെ വന്നാല്‍ നിയമസഭ പാസാക്കുന്ന സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളെല്ലാം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയയ്‌ക്കേണ്ടിവരും. സംസ്ഥാനസര്‍ക്കാര്‍ നിലനില്‍ക്കുമെങ്കിലും സാമ്പത്തികകാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണമായും രാഷ്‌ട്രപതിക്കാവും. ഇതുവരെ സ്വതന്ത്രഭാരതത്തില്‍ ഒരു സംസ്ഥാനത്തും സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ട് കേരളസര്‍ക്കാരിനും മന്ത്രിമാര്‍ക്കും ഭരണഘടനയിലെ ഈ വകുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാകും അനിയന്ത്രിതമായി കടം വാങ്ങിക്കൂട്ടുന്നതിന് കാരണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുന്ന സമയത്ത് 78,673 കോടി രൂപയായിരുന്നു പൊതുകടം. യുഡിഎഫ് ഭരണം അവസാനിച്ച് എല്‍ഡിഎഫ് ഭരണം ഏറ്റെടുക്കുന്ന സമയത്ത് ഇത് 1,57,370 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2021 ല്‍ എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനകാലത്ത് പൊതുകടം 3,27,654 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ ഇത് നാലു ലക്ഷം കോടിയിലധികമായിരിക്കുന്നു. കടം വാങ്ങാന്‍ അനുവാദം നല്‍കാതെ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് ഇപ്പോഴും സിപിഎം ജാഥ നടത്തി പറയുന്നത്. ഇനിയും കടം വാങ്ങിയാല്‍ പലിശയും തിരിച്ചടവും വര്‍ധിക്കുന്നതോടെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ധനം പോലും ഉണ്ടാകില്ല. ഇപ്പോള്‍ത്തന്നെ റവന്യൂ വരുമാനത്തിന്റെ 30 ശതമാനത്തോളം മാത്രമാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും ലഭ്യമാകുന്നത്. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതിവച്ച് വരുംമാസങ്ങളില്‍ ശമ്പളംപോലും കൃത്യമായി കിട്ടുന്ന കാര്യം ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കടമെടുക്കുന്നത് ശമ്പളം നല്‍കാനും അതുപോലുള്ള മറ്റുകാര്യങ്ങള്‍ക്കുമാണ്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഉല്‍പാദനപരമായ കാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കാത്തതിനാല്‍ അതില്‍ നിന്ന് തിരിച്ചടവിനുള്ള വരുമാനം ലഭിക്കുന്നുമില്ല. വിദേശനാണ്യവരുമാനത്തില്‍ മുന്നിലായിരുന്ന കേരളം യുപിക്ക് പുറകിലേക്ക് പോയി. പ്രതിവര്‍ഷം ഒരുലക്ഷം കോടിയോളം വിദേശനാണ്യം നേടിയിരുന്ന കേരളത്തിന് ഇപ്പോള്‍ 35,000 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. ഉല്‍പാദനമേഖലകളില്‍ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. മദ്യവും പെട്രോളും ലോട്ടറിയും ആശ്രയിച്ച് ഒരു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നും സെന്‍കുമാര്‍ ചോദിച്ചു.

Tags: TP Senkumarkeralaemergencyകേരള സര്‍ക്കാര്‍financial crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.