Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജല മാനേജ്‌മെന്റിനു പകരം ജനദ്രോഹം

സ്വകാര്യ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെയും വെള്ളക്കര കുടിശിക കിട്ടാനുള്ളത് പരിച്ചെടുക്കാതെ വെള്ളക്കര വര്‍ദ്ധന നടത്തിയത് സാധാരണക്കാരോടുള്ള ക്രൂരതയായിപ്പോയി. പൊതു ടാപ്പുകള്‍ നിര്‍ത്തുന്നതുള്‍പ്പടെ ഒരു സര്‍ക്കാരും ചെയ്യാത്തതു പോലുള്ള ഈ സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമാണ്. ജലസ്രോതസ്സുകള്‍ മാനേജ് ചെയ്ത് കേരളത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള നടപടികളാണ് വേണ്ടത്.

ഡോ. സി.എം. ജോയിbyഡോ. സി.എം. ജോയി
Feb 20, 2023, 10:39 am IST
inArticle

കേരളം ജല സമൃദ്ധമാണ്. പുഴകള്‍, കനാലുകള്‍, തടാകങ്ങള്‍, കിണറുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, കോള്‍ നിലങ്ങള്‍ എന്നിവയെല്ലാം സംസ്ഥാനത്തെ ജല ഉറവിടങ്ങളാണ്, ജല സംഭരണികളാണ്. ഇങ്ങനെയുള്ള കേരളത്തില്‍ സര്‍ക്കാര്‍ വെള്ളക്കരം മൂന്നിരട്ടിയാക്കിയതിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെയിലത്തുവാടി ദാഹിച്ചു വരുന്നവര്‍ക്കുള്ള പൊതു ടാപ്പുകള്‍ നിര്‍ത്തുന്നു എന്നത് ജനദ്രോഹപരമാണ്. ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.  

കേരളത്തില്‍ കുടിവെള്ളക്കരം വര്‍ധിപ്പിച്ച നടപടി  ഒരിക്കലും ന്യായികരിക്കുവാന്‍ കഴിയില്ല. സംസ്ഥാനത്തെ ലഭ്യമായ ശുദ്ധ ജലം പരിപാലിക്കാതെ കരം വര്‍ധിപ്പിച്ചു ഇരുട്ടടി നല്‍കിയത് സര്‍ക്കാരിന്റെ തെറ്റായ നയമാണ്. ജനങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്തുക എന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ജലസ്രോതസുകളുടെ സംരക്ഷണവും. മുവായിരം മില്ലിമീറ്ററിലധികം പ്രതിവര്‍ഷം മഴ ലഭിക്കുന്ന സംസ്ഥാനത്തെ ജല പരിപാലന, പരിരക്ഷണ, ഉപയോഗ കാര്യങ്ങളില്‍ വന്നിട്ടുള്ള അപാകതകളും കാര്യശേഷിയില്ലായ്‌മയും ആശാസ്ത്രിയ ഇടപ്പെടലുകളും അലസതയും അലംഭാവവും ഇന്ന് വേനലിനു മുന്‍പ് കടുത്ത ജല ദൗര്‍ലഭ്യത്തിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.  

സംസ്ഥാനത്ത് പ്രതിവര്‍ഷം 77.35 ശതകോടി ഘന മീറ്റര്‍ ശുദ്ധജലം ലഭിക്കുന്നുണ്ട്. അതില്‍ 40 ശതമാനം  ഒഴുകി പോകുന്നുവെങ്കിലും ബാക്കി 42 ശതകോടി ഘന മീറ്റര്‍ ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് നാം ഉപയോഗിക്കുന്നുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ 230 കോടി രൂപയുടെ കുപ്പിവെള്ള കച്ചവടം നടക്കുന്നു എന്നു കൂടി നാം അറിയണം. ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും വിലവര്‍ധിച്ചതിനാല്‍ ജല ശുദ്ധീകരണത്തിന് ചെലവ് കൂടി എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ ജല മലിനീകരണം കൂടിയതിനാലാണ് ജല ശുദ്ധീകരണത്തിന് കൂടുതല്‍ പണം ചെലവാകുന്നത്. ജല സംരക്ഷണം എന്ന ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ മാറിനിന്ന് വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  

നമ്മുടെ നദികള്‍ സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ല. മലിനീകരണം, മണല്‍ വാരല്‍, തീര കൈയേറ്റം, ക്രമാതീതമായ അണക്കെട്ട് നിര്‍മാണം, ഗതി മാറ്റം തുടങ്ങി നിരവധി കാരണങ്ങളാല്‍ കേരളത്തിന്റെ പ്രധാന  കുടിവെള്ളസ്രോതസുകളായ നദികള്‍ നശോന്മുഖമാണ്. സെപ്റ്റിക് ടാങ്ക് മലിന്യങ്ങള്‍, വ്യവസായ മലിന്യങ്ങള്‍, ഘനലോഹങ്ങള്‍, മുനിസിപ്പല്‍ മാലിന്യം ഉപയോഗിച്ചുള്ള നിലം നികത്തല്‍ വഴി ഉണ്ടാകുന്ന ഊറലുകള്‍, കാര്‍ഷിക മലിന്യങ്ങള്‍ എന്നിവ മൂലം ഭൂഗര്‍ഭ ജലം ഉള്‍പ്പടെ സംസ്ഥാനത്തു കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഏറിയപങ്ക്  ജലസ്രോതസ്സുകളും  നശിപ്പിക്കപ്പെട്ടിരിക്കുന്നു. മഴവെള്ള സംഭരണവും, മാനേജ്‌മെന്റും നടക്കുന്നില്ല. എഡിബി വായ്‌പ എടുത്ത് കാന നിര്‍മിച്ചു മഴവെള്ളം കടലിലേക്കും കായലിലേക്കും ഒഴുക്കി വിടുന്നു.  

ഭൂഗര്‍ഭജല റീചാര്‍ജിങ് നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഭൂഗര്‍ഭ ജല വിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നു. കുഴല്‍ കിണറുകളുടെ എണ്ണം പെരുകി, നിയന്ത്രണങ്ങള്‍ കടലാസ്സില്‍ ഒതുങ്ങി. ശുദ്ധജല സംരക്ഷണം നടത്താതെ, പുഴകള്‍ സംരക്ഷിക്കാതെ, ജലമാനേജ്‌മെന്റ് നടത്താതെ, സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസ്സുകളില്‍ എത്തുന്നത് തടയാതെ, ജലം മാലിനികരണത്തിന് വിട്ടു കൊടുത്ത് ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും കണക്കുപറഞ്ഞു ജനത്തിന്റെ നികുതി ഭാരം വെള്ളക്കരത്തിന്റെ രൂപത്തിലും വര്‍ധിപ്പിച്ചതിനു ഒരു ന്യായികരണവും ഇല്ല.  

സ്വകാര്യ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെയും വെള്ളക്കര കുടിശിക കിട്ടാനുള്ളത് പരിച്ചെടുക്കാതെ വെള്ളക്കര വര്‍ദ്ധന നടത്തിയത് സാധാരണക്കാരോടുള്ള ക്രൂരതയായിപ്പോയി. പൊതു ടാപ്പുകള്‍ നിര്‍ത്തുന്നതുള്‍പ്പടെ ഒരു സര്‍ക്കാരും ചെയ്യാത്തതു പോലുള്ള ഈ സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമാണ്. ജലസ്രോതസ്സുകള്‍ മാനേജ് ചെയ്ത് കേരളത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള നടപടികളാണ് വേണ്ടത്. ഇതിനുപകരം ഏറ്റവും എളുപ്പം ചെയ്യാവുന്ന വെള്ളക്കരം വര്‍ദ്ധന നടത്തിയത് ജനദ്രോഹമാണ്. അത് പിന്‍വലിക്കണം.

Tags: keralawaterriverWater Management
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.